കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം; ഓസ്‌ട്രേലിയയില്‍ സിഖുകാര്‍ക്കെതിരെ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ശക്തമാകുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനിടെ കര്‍ഷക സമരവുമാചയി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരങ്ങളുടെ പേരില്‍ സിഡ്‌നിയിലെ മൂന്ന് സിഖുകാരെ ആക്രമിക്കുകയും അവരുടെ കാര്‍ തകര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. സിഖുകാരെ ആക്രമിക്കുന്നതിന്റെയും കാര്‍ തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

farmer

സിഖ് സമൂഹവും ഇന്ത്യയിലെ സര്‍ക്കാരും തമ്മില്‍ അടുത്തുണ്ടായ ചില പ്രശ്‌നങ്ങളുടെ ഫലമാണ് അക്രമണത്തിന് പ്രധാന കാരണമെന്ന് ഓസ്‌ട്രേലിയന്‍ അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ബേസ് ബോളും ബാറ്റും ഉപയോഗിച്ചാണ് സിഖുകാരെ ആക്രമിച്ചത്. അതേസമയം, ആക്രമണത്തില്‍ സിഖുകാര്‍ക്ക് കാര്യമായ പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. വെസ്റ്റ് സിഡ്‌നിയിലെ ഹാരിസ് പാര്‍ക്കിന് സമീപത്താണ് ആക്രമണം ഉണ്ടായത്. പ്രശ്‌നങ്ങള്‍ ഇരുവിഭാഗവും ചേര്‍ന്ന് ചര്‍ച്ച നടത്തി പരിഹരിച്ചെന്ന് ആസ്‌ട്രേലിയന്‍ അധികൃതര്‍ വ്യക്തമാക്കി.

പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

റാന്നി ജോസ് പക്ഷത്തിന് കിട്ടില്ല;രാജു എബ്രഹാമും മത്സരിക്കില്ല, മറ്റൊരു നേതാവ്? ചരടുവലിച്ച് ഷംസീറും രാജേഷുംറാന്നി ജോസ് പക്ഷത്തിന് കിട്ടില്ല;രാജു എബ്രഹാമും മത്സരിക്കില്ല, മറ്റൊരു നേതാവ്? ചരടുവലിച്ച് ഷംസീറും രാജേഷും

ബാലുശേരി നേതൃത്വം കെപിസിസിക്ക് കത്തെഴുതിയിട്ടില്ല, കുത്തിത്തിരിപ്പിന് പിന്നിൽ സ്ഥാനാർത്ഥി മോഹികൾ: ധർമ്മജൻബാലുശേരി നേതൃത്വം കെപിസിസിക്ക് കത്തെഴുതിയിട്ടില്ല, കുത്തിത്തിരിപ്പിന് പിന്നിൽ സ്ഥാനാർത്ഥി മോഹികൾ: ധർമ്മജൻ

English summary
Farmers Protest: Attack on Sikhs in Australia, car smashed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X