കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാനസികാരോഗ്യ ആശുപത്രിയില്‍ തീപ്പിടുത്തം; 22പേര് മരിച്ചു
മോസ്കോ: തെക്കന്‍ റഷ്യയിലെ മാനസികാരോഗ്യകേന്ദ്രത്തിലുണ്ടായ തീപ്പിടുതത്തില്‍ 23 പേര് മരിച്ചു. ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. ബാക്കി 23 പേരെ അത്യാഹിത നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടം നടക്കുമ്പോള്‍ 70 രോഗികളും 4 നഴ്സുമ്മാരുമാണ് വാര്‍ഡില്‍ ഉണ്ടായിരുന്നത്. 60 വയസ്സിന് മുകളിലുള്ളവരാണ് മരിച്ചവരില്‍ കൂടുതലും.
മരം കൊണ്ട് നിര്‍മ്മിച്ച മേല്ക്കൂരയായതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. കിടപ്പു രോഗികള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്തതും മരണത്തിന്റെ എണ്ണം വര്‍ധിപ്പിച്ചു. കെട്ടിടത്തില്‍ നിന്നും പുക ഉയരുമ്പോഴാണ് ജീവനക്കാര്‍ ശ്രദ്ധിക്കുന്നത്.
ആശുപത്രിയില്‍ തീ അണയ്ക്കുന്നതിനുള്ള സാമഗ്രഹികള്‍ ഇല്ലാതിരുന്നത് ആക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കി. 440 ഫയര്‍ഫോഴ്സ് ജീവനക്കാരുടെ സഹായത്തോടെയാണ് തീ കെടുത്തിയത്.
English summary
Twenty-three psychiatric patients, most of them elderly, died when a fire ripped through their care facility in southern Russia Saturday night, in the latest tragedy to hit mental health hospitals in the country.
Story first published: Sunday, December 13, 2015, 16:44 [IST]