ട്രംപിന്റെ ഇപ്പോഴത്തെ കാമുകി നീല ചിത്രത്തിലെ നായികയോ! മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ
ബിൽ മാഹറുമായുള്ള അഭിമുഖത്തിലാണ് ട്രംപിനെതിരെ വെളിപ്പെടുത്തലുമായി വ്യൂൾ രംഗത്തെത്തിയിരിക്കുന്നത്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുറിച്ചു വെളിപ്പെടുത്തലുമായി മൈക്കൽ വൂൾഫിൾ. ഇതിനു മുൻപും തന്റെ പുസ്തകമായ ഫയർ ആന്റ് ഫ്യൂറിയിൽ ട്രംപിനെ കുറിച്ച് നിരവധി രഹസ്യങ്ങൾ പുറത്തു വിട്ടിരുന്നു. ബിൽ മാഹറുമായുള്ള അഭിമുഖത്തിലാണ് ട്രംപിനെതിരെ വെളിപ്പെടുത്തലുമായി വ്യൂൾ രംഗത്തെത്തിയിരിക്കുന്നത്. ട്രംപിന് ഇപ്പോഴും ഒരു കാമുകിയുണ്ടെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
വ്യൂൾഫിന്റെ പുസ്തകമായ ഫയർ ആന്റ് ഫ്യൂറിയെ കുറിച്ചുള്ള അഭിമുഖത്തിലാണ് ഈ കാര്യം പുറത്തു വന്നത്. പുസ്തകത്തിൽ ഇനി എന്തൊങ്കിലും വിട്ട് പോയിട്ടുണ്ടൊയെന്ന ചോദ്യത്തിലാണ് ട്രംപിന്റെ പുതിയ കാമുകിയെ കുറിച്ച് വ്യൂൾഫ് വ്യക്തമാക്കിയത്. അതേസമയം വ്യൂൾഫിന്റെ പുസ്തകത്തിനെതിരെ വെറ്റ്ഹൈസ് രംഗത്തെത്തിയിരുന്നു. പുസ്തകത്തിൽ ആരോപിക്കുന്ന വിവരങ്ങൾ തെറ്റാണെന്നാണ് വെറ്റ് ഹൗസ് വ്യത്തങ്ങൾ പറയുന്നുണ്ട്.
ഒളിമ്പിക്സിന് മുൻപ് ഉത്തര കൊറിയൻ സംഘം ദക്ഷിണ കൊറിയയിലേക്ക്, കാരണം സുരക്ഷ പ്രശ്നങ്ങൾ
ട്രംപിന്റെ പുതിയ കാമുകി ആര്
ട്രംപിന് ഇപ്പോഴും ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ബാക്കി പുസ്തകത്തിൽ വായിക്കാമെന്നും വ്യൂൾഫ് പറയുന്നുണ്ട്. ഇതേ തുടർന്ന് ട്രംപിന്റെ കാമുകി ആര് എന്ന് ചോദ്യം അമേരിക്കൻ ജനങ്ങൾക്കിടയിൽ ഉയർന്ന് വന്നിരിക്കുകയാണ്. കൂടാതെ പുസ്തകത്തിൽ എഴുതിയിരിക്കുന്ന വിവരങ്ങൾക്ക് തന്റെ കയ്യിൽ കൃത്യമായ തെളിവുകൾ ഉണ്ടെന്നും കൃത്യമായ തെളിവുകൾ ഇല്ലാത്ത ചില വിവരം താൻ ഉപേക്ഷിച്ചിട്ടുണ്ടെന്നും വ്യൂൾഫ് വ്യക്തമാക്കിയിട്ടുണ്ട്.
നീല ചിത്ര നായികയുമായി ബന്ധം
2006 കാലഘട്ടത്തിൽ ട്രംപിന് നീല ചിത്ര നായികയായിരുന്ന സ്റ്റെഫാനി ക്ലി പോർഡുമായി ബന്ധമുണ്ടായിരുന്നു വെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ട്രംപിന്റെ ഭാര്യയായ മെലാനിയ ഇളയ കുട്ടിയ്ക്ക് ജന്മം നൽകുന്ന സമയത്താണ് ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നത്. എന്നാൽ ഈ ആരോപണം ട്രംപും സ്റ്റെഫാനിയും നിഷേധിച്ചിട്ടുണ്ട്. അതേസമയം സ്റ്റെഫാനിയയും ട്രംപും തമ്മിലുള്ള ബന്ധത്തിനെ കുറിച്ചുള്ള സൂചനകൾ പുറത്തു വന്നത് വാൾ സ്ട്രീറ്റ ജേർണലിലാണ്.
പണം കൊടുത്ത് ഒതുക്കി
2016 ൽ നടന്ന അമേരിക്കൻ തിരഞ്ഞെടുപ്പിനു മുൻപ് താരത്തിന് ട്രംപ് പണ നൽകി ഒതുക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ട്രംപും അദ്ദേഹത്തിന്റെ അറ്റേണി മൈക്കൽ കോഹനും ചേർന്ന് ഇവർക്ക് 130,000 ഡോളർ നൽകിയിരുന്നു. എന്നാൽ സ്റ്റെഫാനി മാത്രമല്ല ട്രംപിന്റെ കയ്യിൽ നിന്ന് ഇത്തരത്തിലുള്ള പണം വാങ്ങിയിട്ടുള്ളത്. ഇതു പോലെ നൂറോളം സ്ത്രീകൾ പ്രസിഡന്റ് പണം നൽകി ഒതുക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നിരുന്നു.
തെളിവുകൾ റഷ്യയുടെ കയ്യിൽ
ട്രംപിന്റെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും റഷ്യയുടെ പക്കലുണ്ടെന്നാണ് സൂചന. മോസ്‌കോയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ട്രംപും സുന്ദരികളുമായുള്ള ദൃശ്യങ്ങള്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ പക്കലുണ്ടെന്നും അതുപയോഗിച്ച് റഷ്യ ട്രംപിനെ ബ്ലാക്ക് മെയില്‍ ചെയ്യാറുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.