വിമാനത്താവളത്തിലെ വനിതാ ജീവനക്കാര്‍ക്ക് നേരെ ആക്രമണം, ആറു പേര് കൊല്ലപ്പെട്ടു...
മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേരാണ് മിനി വാനില്‍ സഞ്ചരിക്കുകയായിരുന്ന വനിതാ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയത്.
കാബൂള്‍: വിമാനത്താവളത്തിലെ വനിത സുരക്ഷാ ജീവനക്കാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ ഡ്രൈവറടക്കം ആറു പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ചു സ്ത്രീകള്‍ കാണ്ഡഹാര്‍ വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരാണ്. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ റോഡില്‍ വെച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് പേരാണ് മിനി വാനില്‍ സഞ്ചരിക്കുകയായിരുന്ന വനിതാ സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയത്. വെടിവെയ്പില്‍ വാന്‍ ഡ്രൈവറും മരിച്ചു. ശനിയാഴ്ച രാവിലെയാണ് അക്രമണം നടന്നതെന്ന് കാണ്ഡഹാര്‍ ഗവര്‍ണറുടെ വക്താവ് സമീം അഖ്വാലാഖ് അറിയിച്ചു.

വെടിവെയ്പ് നടത്തിയവരെ ഇതുവരെ പിടികൂടിയിട്ടില്ല. കൊല്ലപ്പെട്ട അഞ്ചു വനിതാ ജീവനക്കാരും കാണ്ഡഹാര്‍ വിമാനത്താവളത്തിലെ സ്ത്രീ യാത്രക്കാരെ പരിശോധിക്കുന്ന വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്.
More From
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications