മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത ട്രംപ് കുറ്റവിമുക്തന്‍, രണ്ടാം തവണ
വാഷിംഗ്ടണ്‍: അമേരിക്കയിലെ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് യുഎസ് ജനപ്രിതിനിധി സഭ ഇംപീച്ച് ചെയ്ത അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റവിമുക്തന്‍. ട്രംപിനെതിരെ ശിക്ഷവിധിക്കാന്‍ സെനറ്റിന് മുമ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇതിനായി 67 വോട്ടുകളാണ് വേണ്ടത്. എന്നാല്‍ ട്രംപ് കുറ്റക്കാരനാണെന്ന് വോട്ട് ചെയ്തത് ആകെ 50 ഡെമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കന്‍ അംഗങ്ങളും മാത്രമാണ്. ഇതോടെ ട്രംപ് കുറ്റക്കാരനാണെന്ന് വിധിക്കാനായില്ല.
അതേസമയം, ഏഴോളം റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിന് എതിരെ വോട്ട് ചെയ്തത് ശ്രദ്ധേയമായി. ഇതോടെ കാപ്പിറ്റോളിന് നേരയുണ്ടായ കലാപത്തില്‍ ട്രംപിനെതിരെ നിലനില്‍ക്കുന്ന ആരോപണം ഇല്ലാതായി. ഇത് രണ്ടാം തവണയാണ് ട്രംപ് ഇംപീച്ച്‌മെന്റില്‍ നിന്ന് കുറ്റവിമുക്തനാകുന്നത്. 50-50 എന്നിങ്ങനെ ഡെമോക്രാറ്റ് റിപ്പബ്ലിക്കന്‍ കക്ഷിനിലയുള്ള നൂറംഗ സെനറ്റില്‍ ഇംപീച്ച്‌മെന്റ് പാസാകാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് ആവശ്യമായുള്ളത്. ട്രംപ് കുറ്റവിമുക്തനാവുമെന്ന് ഏതാണ്ട് നേരത്തെ ഉറപ്പിച്ചിരുന്നു.
കര്‍ഷകര്‍ക്ക് ആവേശമായി രാഹുല്‍ ഗാന്ധി; അജ്മീറില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍
നേരത്തെ യുക്രയിന്‍ പ്രസിഡന്റുമായി ഗൂഡാലോചന നടത്തിയെന്ന് ആരോപിപ്പ് ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിന് ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ട്രംപിന്റെ ആദ്യ കുറ്റ വിചാരണ. അന്ന് ബൈഡന്‍ ഡെമാക്രാറ്റ് പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നില്ല.
ചെങ്ങന്നൂരില്‍ വിഷ്ണുനാഥ്, മാവേലിക്കരയിലും അരൂരിലും ഇവര്‍, ആലപ്പുഴയില്‍ കളിമാറ്റി കോണ്‍ഗ്രസ്!!
കോവളവും തിരുവനന്തപുരവും സിപിഎം ഏറ്റെടുക്കുന്നു, ടിഎന്‍ സീമയെ മത്സരിപ്പിക്കാന്‍ നീക്കം!!
സീറ്റ് വിഭജനത്തിൽ ധാരണ? എലത്തൂർ ഉള്‍പ്പെടെ മൂന്ന് സീറ്റുകള്‍ എൻസിപിയ്ക്ക്, പാലായിലും പ്രതീക്ഷ