ഒരാളെ മാത്രമേ ഞാന്‍ കുറ്റപ്പെടുത്തൂ; ഫ്രാന്‍സില്‍ പതിനേഴുകാരന്റെ മരണത്തില്‍ അമ്മ പറയുന്നത് ഇങ്ങനെ
പാരീസ്: ഫ്രാന്‍സില്‍ പോലീസ് കൊലപ്പെടുത്തിയ പതിനേഴുകാരന്റെ അമ്മയ്ക്ക് പറയാനുള്ളത് സങ്കടങ്ങളുടെ വലിയൊരു കടല്‍ തന്നെയാണ്. പാരീസില്‍ വളരെ ശാന്തനായൊരു കുട്ടിയായിരുന്നു നാഹല്‍ എന്ന ആ ചെറുപ്പക്കാരന്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വേട്ടയ്ക്ക് ഉദാഹരണമാണ് ഈ നടപടിയെന്ന് ആരോപണം ഉയര്‍ന്ന് കഴിഞ്ഞു. കാര്‍ നിര്‍ത്താതെ പോയി എന്ന കാരണം പറഞ്ഞായിരുന്നു പോലീസുകാരന് നാഹലിനെ വെടിവെച്ചത്.
നാന്റെരെയിലെ പാബ്ലോ പിക്കാസോ എന്ന സ്ഥലത്താണ് നാഹല്‍ വളര്‍ന്നുവന്നത്. നിരവധി കുടിയേറ്റക്കാര്‍ക്ക് ഈ പ്രദേശം സ്വന്തം വീട് പോലെയാണ്. അള്‍ജീരിയന്‍ സ്വദേശിയാണ് നാഹലിന്റെ അമ്മ. ആരുടെയും സഹായമില്ലാതെ മകനെ കഠിനാധ്വാനത്തിലൂടെ വളര്‍ത്തി കൊണ്ടുവരികയായിരുന്നു നാഹലിന്റെ അമ്മ.നാഹല്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പരന്നതോടെ വ്യാപകമായ കലാപമാണ് നാന്റെരെയില്‍ ആരംഭിച്ചത്.
ശനിയാഴ്ച്ച നാഹലിന്റെ ശവസംസ്കാരം നടക്കുന്നതിന് മുമ്പ് വരെ വ്യാപകമായ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാഹല്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളാണെന്ന കാര്യവും അധികൃതര്‍ മറച്ചുവെച്ചു. മാഴ്സയില്‍ നിന്നടക്കം ശക്തമായ പ്രതികരണങ്ങളാണ് സര്‍ക്കാരിനും പോലീസിനുമെതിരെ ഉണ്ടായത്. നടന് ഒമര്‍ സൈ, ഫുട്ബോള്‍ സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെ എന്നിവരെല്ലാം ഉടനെ തന്നെ വിഷയത്തില്‍ പ്രതികരണം അറിയിച്ചു.

റാപ്പര്‍ യൂളിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെടാന്‍ സാധിച്ചതിന്റെ സന്തോഷം നാഹലിന് ഇതുവരെ മാറിയിരുന്നില്ല.നാന്റരെയില് വെച്ച് ഷൂട്ട് ചെയ്ത ഈ റാപ്പിലാണ് നാഹലിനും ഭാഗമാവാന്‍ കഴിഞ്ഞത്. നാഹലിന്റെ മരണത്തിന് ശേഷം, യൂള്‍ എല്ലാവരോടും യുവാവിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. തന്റെ കുഞ്ഞ് സഹോദരനെന്നാണ് യൂള്‍ നാഹലിനെ വിശേഷിപ്പിച്ചത്. ഫ്രഞ്ച്-ആഫ്രിക്കന്‍ പൗരന്മാരും, ന്യൂനപക്ഷങ്ങളുമെല്ലാം നാഹലിന്റെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധത്തിലാണ്.
ആയിരക്കണക്കിന് പേരാണ് ട്രിബ്യൂട്ട് മാര്‍ച്ചില്‍ നാഹലിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വലിയൊരു ഭാഗവി നാഹലിനുണ്ടായിരുന്നു. പോലീസ് ക്രൂരതയിലാണ് അതില്ലാതായതെന്നും ഇവര്‍ പറയുന്നു. അറബ്, ആഫ്രിക്കന്‍ പശ്ചാത്തലമുള്ളവര്‍ക്ക് ഫ്രാന്‍സില്‍ ജീവിക്കാനാവാത്ത അവസ്ഥയാണെന്ന് ഇവര്‍ ആരോപിക്കുന്നു.നാഹല്‍ ഇനി ചെറിയ പ്രശ്നങ്ങളുണ്ടാക്കിയാലും, ഒരു പതിനേഴുകാരനെ കൊല്ലാന്‍ പോലീസിന് ആരാണ് അധികാരം നല്‍കിയതെന്നും നാന്റെരെയിലെ താമസക്കാരിയായ സാലിഹ ചോദിക്കുന്നു.
അതേസമയം പോലീസിനെ പൂര്‍ണമായും താന്‍ കുറ്റം പറയില്ലെന്ന് നാഹലിന്റെ അമ്മ മോണിയ പറയുന്നു. ഇത് ഒരു വ്യക്തി ചെയ്ത കുറ്റമാണ്. അയാളാണ് തന്റെ മകന്റെ ജീവന് കവര്‍ന്നെടുത്തത്. അത് എല്ലാ പോലീസുകാരും ഒന്നിച്ച് ചെയ്ത കാര്യമല്ലെന്നും മോണിയ പറഞ്ഞു. അതേസമയം അല്‍ജീരിയയും ഈ വിഷയത്തില്‍ പ്രതിഷേധം അറിയിച്ചു. നാഹല്‍ അള്‍ജീരിയന്‍ പൗരനാണെന്നും, ഫ്രാന്‍സിന് അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ ബാധ്യതയുണ്ടായിരുന്നുവെന്നും അള്‍ജീരിയന്‍ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!












Click it and Unblock the Notifications