മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി വീണ്ടും ഷാര്‍ളി ഹെബ്ദോ; ഓള് ഓഫ് ദിസ്, ജസ്റ്റ് ഫോര്‍ ദാറ്റ്
പാരിസ്: മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഫ്രഞ്ച് ആക്ഷേപ ഹാസ്യ വാരിക ഷാര്‍ളി ഹെബ്ദോ വീണ്ടും. ഏറ്റവും പുതിയ ലക്കത്തില്‍ പ്രവാചകന്റെ കാര്‍ട്ടൂര്‍ വരയ്ക്കാന്‍ കാരണമുണ്ടെന്ന് വാരികയുടെ എഡിറ്റോറിയലില്‍ പറയുന്നു. 2015ല്‍ കാര്‍ട്ടൂര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വാരികയുടെ പാരിസിലെ ഓഫീസില്‍ ആക്രമണം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിചാരണ ബുധനാഴ്ച തുടങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതെന്ന് മുഖപ്രസംഗത്തില്‍ വിശദീകരിക്കുന്നു.

ഞങ്ങള്‍ ഒന്നും ഉപേക്ഷിച്ചിട്ടില്ലെന്ന് ഡയറക്ടര്‍ ലോറന്റ് റിസ് സുവാരിസ് മുഖപ്രസംഗത്തില്‍ എഴുതി. കാര്‍ട്ടൂര്‍ വിവാദത്തെ തുടര്‍ന്ന് 2015 ജനുവരി ഏഴിനാണ് വാരികയുടെ ഓഫീസില്‍ ആക്രമണമുണ്ടായത്. സെയ്ദ്, ശരീഫ് എന്നീ സഹോദരങ്ങളായിരുന്നു ആക്രമണം നടത്തിയത്. ഇവരെ സംഭവസ്ഥലത്ത് വച്ച് തന്നെ കൊലപ്പെടുത്തി. 12 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പലരും ഫ്രാന്‍സിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകളായിരുന്നു. അക്രമികളെ സഹായിച്ചുവെന്ന ആരോപണം നേരിടുന്നവരുടെ വിചാരണയാണ് ബുധനാഴ്ച കോടതിയില്‍ ആരംഭിക്കുന്നത്. വാരികയുടെ ഓഫീസ് ആക്രമിച്ച ശേഷം ജൂത സൂപ്പര്‍മാര്‍ക്കറ്റും ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.
പുതിയ ലക്കത്തിലെ കവറില്‍ 12 കാര്‍ട്ടൂണുകളാണുള്ളത്. 2005ല്‍ ഡാനിഷ് പത്രമായ ജില്ലന്റ് പോസ്റ്റണ് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളാണിവ. പിന്നീട് 2006ല്‍ ഷാര്‍ളി ഹെബ്ദോയും പ്രസിദ്ധീകരിച്ചു. വാരികയുടെ ചില കാര്ണൂടുകള്ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം അരങ്ങേറിയിരുന്നു.
Recommended Video
ഇത്തവണ പുറംചട്ടയിലെ മധ്യഭാഗത്ത് പ്രവാചക കാര്‍ട്ടൂണ്‍ ആണുള്ളത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജീന്‍ കാബുത്ത് വരച്ചതാണിത്. ഓള് ഓഫ് ദിസ്, ജസ്റ്റ് ഫോര്‍ ദാറ്റ് എന്ന തലക്കെട്ടിലാണ് വാരിക ഇറങ്ങിയിരിക്കുന്നത്. തങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ കാര്‍ട്ടൂണ്‍ വരയ്ക്കാമായിരുന്നു. യാതൊരു നിയമ പ്രശ്നങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ അനിയോജ്യമായ അവസരം കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ ആക്രമണ കേസിലെ വിചാരണ ആരംഭിക്കുകയാണ്. ഇതാണ് പറ്റിയ സമയം എന്ന് തോന്നിയതിനാലാണ് ഇപ്പോള്‍ പുനഃപ്രസിദ്ധീകരിക്കുന്നതെന്ന് എഡിറ്റോറിയലില്‍ വിശദീകരിക്കുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications