Get Updates
Get notified of breaking news, exclusive insights, and must-see stories!

ജി7 ഉച്ചക്കോടി; ചൈനയെ ഒഴിവാക്കിയതിൽ ട്രംപിനെതിരെ റഷ്യ!! യുഎസിന് മറുപടിയുമായി ചൈനയും

വാഷിങ്ടൺ; ജി7 ഉച്ചകോടിയിൽ നിന്നും ചൈനയെ ഒഴിവാക്കിയ യുഎസ് നടപടിക്കെതിരെ എതിർപ്പുമായി റഷ്യ. ജി7 വിപുലീകരിക്കാനുള്ള നടപടി ശരിയായ ദിശയിലേക്കുള്ള മുന്നേറ്റമാണെന്നും എന്നാൽ യഥാർത്ഥ പ്രാതിനിധ്യം ഇത് ഉറപ്പാക്കുന്നില്ലെന്നും റഷ്യ പ്രതികരിച്ചു. ചൈനയെ ഒഴിവാക്കിക്കൊണ്ട് ആഗോള സംരംഭങ്ങൾ നടപ്പാക്കുകയെന്നത് അസാധ്യമാണെന്നും റഷ്യ വ്യക്തമാക്കി.

ജി 7 കാലഹരണപ്പെട്ടെന്നും ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നിവയെ ഉൾപ്പെടുത്തി ജി10, അല്ലെങ്കിൽ ജി11 ആയി വികസിപ്പിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസയം ചൈനയെ കൂടി ഉൾപ്പെടുത്തി ജി 12 ആക്കണമെന്നതാണ് റഷ്യയുടെ താത്പര്യം. നേരത്തേ ജി8 കൂട്ടായ്മായിൽ നിന്ന് റഷ്യ പുറത്ത് പോകുകയായിരുന്നു. ഇതോടെയാണ് ജി7 ആയത്.

trump-14-1500

യുഎസ്, ഇറ്റലി, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമനി, യുകെ , യൂറോപ്യൻ യൂണിയൻ എന്നിവരാണ് ജി7 കൂട്ടായ്മയിൽ ഉള്ളത്. ഇത്തവണ അമേരിക്കയിലാണ് ജി7 ഉച്ചകോടി നടക്കുന്നത്. അതിലേക്ക് ഇന്ത്യയെ ഡൊണാൾഡ് ട്രംപ് ക്ഷണിച്ചിരുന്നു. ജി7 കാലഹരണപ്പെട്ടെന്നും കൊവിഡാനന്തര ലോകക്രമത്തിൽ ഇന്ത്യയ്ക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്നും കഴിഞ്ഞ ദിവസം ട്രംപ് മോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നു. ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

അതിനിടെ യുഎസിന് മറുപടിയുമായി ചൈന രംഗത്തെത്തി. തങ്ങളെ മാറ്റി നിർത്തി രൂപീകരിക്കാനൊരുങ്ങുന്ന ഏത് കൂട്ടായ്മയും പരാജയപ്പെടുമെന്ന് ചൈന പ്രതികരിച്ചു. എല്ലാ അന്താരാഷ്ട്ര സംഘടനകളും സമ്മേളനങ്ങളും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിനും ബഹുമുഖത്വം ഉയർത്തിപ്പിടിക്കുന്നതിനും ലോക സമാധാനവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകമാണെന്ന് ചൈന വിശ്വസിക്കുന്നതെന്ന് വിദേശകാര്യമാന്ത്രാലയ വക്താവ് ഴാവോ ലിജിയന്‍ അറിയിച്ചു.ചൈനയെ ഒറ്റപ്പെടുത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടും. അത്തരം കൂട്ടായ്മകൾ ജനകീയമാകില്ലെന്നും ലിജിയൻ പ്രതികരിച്ചു.

Recommended Video

cmsvideo
    Face-off along LAC in Ladakh: Chinese build-up will be matched | Oneindia Malayalam

    യുഎസും ചൈനയും തമ്മിലുള്ള ബന്ധം അടുത്ത നാളായി അത്ര സുഖകരമല്ല. കൊവിഡ്-19, ഹോങ്കോങ് തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക ചൈനയ്‍ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.വിഷയത്തിൽ യുഎസ് അനാവശ്യ ഇടപെടലുകളാണ് നടത്തുന്നതെന്നാണ് ചൈന കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് ചൈനയെ മാറ്റി നിർത്താനുള്ള യുഎസ് നീക്കം എന്നതും ശ്രദ്ധേയമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+