പേര് പച്ചകുത്തണം, ഫേസ്ബുക്ക് ഉപയോഗിക്കാൻ പാടില്ല, നിയന്ത്രണങ്ങൾ ഏറെ...കാമുകന് മേൽ ആസിഡ് ഒഴിച്ചു !!!
മിഡ്‌ലാന്റ് സ്വദേശിയായ 51 കാരിയാണ് 31കാരനായ കാമുകനെ ആസിഡ് ഒഴിച്ച് കൊല്ലാന്‍ നോക്കിയത്.
മിഡ്‌ലാന്റ്: കാമുകനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയ്ക്ക് ആജീവനാന്തം ജയില്‍ ശിക്ഷ. ലണ്ടനിലെ മിഡ്‌ലാന്റ് സ്വദേശിയായ 51 കാരിയാണ് 31കാരനായ കാമുകനെ ആസിഡ് ഒഴിച്ച് കൊല്ലാന്‍ നോക്കിയത്. ആക്രമണത്തില്‍ ഇയാളുടെ കാഴ്ച നഷ്ടപ്പെട്ടു.
കാത്തി ലിയോഗ് എന്ന യുവതിയാണ് കാമുകന്‍ ഡാനിയേല്‍ റോഡ്രിഗസിനു മേല്‍ ഉറങ്ങി കിടക്കുമ്പോള്‍ ആസിഡ് ഒഴിച്ചത്.
2 വര്‍ഷത്തോളം കാത്തിയും ഡാനിയേലും ഒന്നിച്ചായിരുന്നു താമസം. കാമുകനെ സംശയം ആയിരുന്നു കാത്തിയ്ക്ക്. തന്നെക്കാളും സുന്ദരികളായ പെണ്‍കുട്ടികളുമായി കൂട്ടുകൂടുന്നത് പോലും ഇവര്‍ വിലക്കിയിരുന്നു.
കാത്തി തന്റെ വിചിത്രമായ ആവശ്യങ്ങള്‍ ഡാനിയേലിന്റെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു. കാത്തിയുടേ പേര് ദേഹത്ത് പച്ചകുത്തണം, വെഡിംഗ് റിംഗ് ധരിയ്ക്കണം, ഫേസ്ബുക്ക് തുടങ്ങി, വിചിത്രമായ ആവശ്യങ്ങളാണ് യുവതി ഉന്നയിച്ചിരുന്നത്.
കാമുകിയുടെ എല്ലാ ആവശ്യങ്ങളും താന്‍ അംഗീകരിയ്ക്കാറുണ്ടായിരുന്നെന്ന് ഡാനിയേല്‍ പറയുന്നു. ചില സമയങ്ങളില്‍ വളരെ ക്രൂരമായാണ് ഇവര്‍ പെരുമാറാറുണ്ടായിരുന്നത്. സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് പരസ്യമായി മര്‍ദ്ദിയ്ക്കും, ചീത്ത പറയും, എപ്പോഴും സംശയത്തോടെയാണ് പെരുമാറിയിരുന്നതെന്നും യുവാവ് കോടതിയില്‍ പറഞ്ഞു.
കാത്തി തന്നെയാണ് ആസിഡ് വാങ്ങിയത് എന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ചില പരീക്ഷണങ്ങള്‍ക്കായാണ് എന്ന് പറഞ്ഞാണ് ഇവര്‍ ഇത് വാങ്ങിയത്. ഒരു ദിവസം ഡാനിയേലുമായി വഴക്ക് കൂടിയ ശേഷം ഉറങ്ങി കിടക്കുകയായിരുന്ന യുവാവിന്റെ ദേഹത്ത് ആസിഡ് ഒഴിയ്ക്കുകയായിരുന്നു.
ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡാനിയേല്‍ 6 മാസത്തോളം ആശുപത്രിയില്‍ കിടന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയമാക്കി. എങ്കിലും കാഴ്ച വീണ്ടെടുക്കാന്‍ ആയില്ല
കാത്തി കാമുകനോട് ചെയ്തത് മാപ്പ് അര്‍ഹിയ്ക്കാത്ത തെറ്റാണെന്ന് കോടതി വിലയിരുന്നു. യുവതിയെ ആജീവനാന്തം ജയിലില്‍ അടയ്ക്കാനാണ് കോടതി ഉത്തരവ്. തന്നെ വിട്ട് കാമുകന് മറ്റ് യുവതികളെ തേടി പോകുമോ എന്ന ഭയമാണ് ഇത്തരം ഒരു പ്രവര്‍ത്തിയ്ക്ക് പ്രേരിപ്പിച്ചതെന്ന് കാത്തി കോടതിയില്‍ സമ്മതിച്ചു.