സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല
ചൈനയ്ക്ക് വീണ്ടും ലോട്ടറിയായി പുതിയ സ്വർണ നിക്ഷേപം. ഭൂമിയിലെ നിലവിലുള്ള ഏതൊരു അമൂല്യ ലോഹ നിക്ഷേപത്തിലും വെച്ച് ഏറ്റവും വലിയ നിക്ഷേപമാണ് ഹുനാൻ പ്രവിശ്യയിലെ വാങ്ഗു സ്വർണ ഖനിമേഖലയ്ക്ക് താഴെ കണ്ടെത്തിയത്. ഏകദേശം 1,100 ടൺ സ്വർണം ഇവിടെ ഉണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടങ്ങിയിരിക്കാൻ ആദ്യം നടത്തിയ സർവേകളിൽ പിംഗ്ജിയാങ് കൗണ്ടിയിൽ 6,600 അടി താഴ്ചയിൽ 330 ടൺ സ്വർണ അയിരുകളടങ്ങിയ 40-ലധികം ധാതുരേഖകൾ കണ്ടെത്തിയിരുന്നു. എന്നാൽ, ത്രിമാന മോഡലിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പഠനങ്ങളിൽ, ഇത് 9,800 അടി വരെ കൂടുതൽ ആഴത്തിലേക്ക് വ്യാപിക്കാമെന്നും ആകെ 1,100 ടൺ സ്വർണം ഇവിടെ ഉണ്ടാകാമെന്നുമാണ് വിലയിരുത്തുന്നത്.
ഈ കണക്കുകൾ ശരിയാണെങ്കിൽ ഈ നിക്ഷേപത്തിന്റെ ആകെ മൂല്യം ഏകദേശം 83 ബില്യൺ ഡോളർ വരും. ഇങ്ങനെയൊരു കണ്ടെത്തൽ ആഗോള വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്യാപ്തി മാത്രമല്ല ഇവിടെ കണ്ടെത്തുിയ സ്വർണ അയിരുകൾക്ക് ഉയർന്ന ഗുണമേൻമയും ഉണ്ടെന്നാണ് മറ്റൊരു സവിശേഷത. ഓരോ മെട്രിക് ടൺ അയിരിലും ഏകദേശം 138 ഗ്രാം സ്വർണം അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഖനനം ചെയ്ത പല പാറക്കഷണങ്ങളിലും സ്വർണത്തിൻ്റെ അംശം കണ്ടെത്തിയെന്നും സ്വർണത്തിൻ്റെ ഈ സാന്ദ്രതയും ഖനിയുടെ വലുപ്പവും ചേരുമ്പോൾ എന്തുകൊണ്ടാണ് ഈ കണ്ടെത്തലിന് ഇത്രയധികം പ്രാധാന്യം നൽകുന്നതെന്ന് വ്യക്തമാണെന്നും ഖനന വിദഗ്ദ്ധനായ ചെൻ റൂലിൻ പറഞ്ഞു. 1,100 ടൺ എന്ന കണക്ക് ശരിയാണെങ്കിൽ, ഈ പുതിയ നിക്ഷേപം ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനിയായി മാറും. നിലവിൽ ഏറ്റവും കൂടുതൽ നിക്ഷേപമുളഅള ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയെ (1,025 ടൺ) ഇത് മറികടക്കും. ഇന്തോനേഷ്യ, റഷ്യ, പാപുവ ന്യൂ ഗിനിയ, ചിലി, നെവാഡയിലെ കാർലിൻ ട്രെൻഡ്, കോർട്ടെസ് ഖനികൾ തുടങ്ങിയവയെല്ലാം ഈ പട്ടികയിൽ പിന്നിലാകും.
ചരിത്രപരമായി, മനുഷ്യൻ ഏകദേശം 233,000 ടൺ സ്വർണ്ണം ഖനനം ചെയ്‌തിട്ടുണ്ട്. അതിൽ മിക്കതും ആഭരണങ്ങളായോ കരുതൽ ശേഖരമായോ വ്യാവസായിക ആവശ്യങ്ങൾക്കായോ ഇന്നും നിലനിൽക്കുന്നു. ഈ സ്വർണത്തിൽ മൂന്നിൽ രണ്ട് ഭാഗവും 1950 ന് ശേഷമാണ് വേർതിരിച്ചെടുത്തത്, ഇത് ഖനന പ്രവർത്തനങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയും സ്വർണ്ണത്തിനുള്ള തുടർച്ചയായ ആവശ്യകതയും വ്യക്തമാക്കുന്നതാണ്.
ലോകത്തിലെ സ്വർണ ഉൽപ്പാദനത്തിന്റെ ഏകദേശം 10% വരുന്ന ചൈന പ്രമുഖ സ്വർണ്ണ ഉത്പാദകരാണ്. എന്നിരുന്നാലും, ഉൽപ്പാദിപ്പിക്കുന്നതിനേക്കാൾ മൂന്നിരട്ടിയോളം സ്വർണം അവർ ഓരോ വർഷവും ഉപയോഗിക്കുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനായി ചൈന വലിയ അളവിൽ സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിനാൽ അവർ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതിക്കാരുമാണ്.
കൂടുതൽ ഡ്രില്ലിംഗിലൂടെ സമീപ പ്രദേശങ്ങളിൽ അധിക സ്വർണ ധാതുരേഖകളും കണ്ടെത്തിയിട്ടുണ്ട് എന്നാണ് ഭൗമശാസ്ത്ര വിഭാഗം ഉപമേധാവി ലിയു യോങ്‌ജുൻ പറയുന്നത്. ഇത് നിക്ഷേപത്തിൻ്റെ അളവ് ഇനിയും ഉയർത്തുമത്രേ. ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കുകയാണെങ്കിൽ, ആഗോള സ്വർണ്ണ വ്യവസായത്തിൽ ചൈനയുടെ സ്ഥാനം ഇത് കൂടുതൽ ശക്തമാക്കും.
-
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'















Click it and Unblock the Notifications