സ്വര്‍ണം കുരുക്കിട്ട് പിടിക്കാന്‍ 3 രാജ്യങ്ങള്‍; യുഎഇ വിപണി മാറുമോ? സാഹേല്‍ ഖനികള്‍ നിയന്ത്രിക്കും
സ്വര്‍ണം വന്‍തോതില്‍ കുഴിച്ചെടുക്കുന്ന രാജ്യങ്ങളാണ് ആഫ്രിക്കയിലേത്. മിക്ക രാജ്യങ്ങളിലും സുസ്ഥിര സര്‍ക്കാരുകള്‍ ഇല്ലാത്തതിനാല്‍ നിയമവിരുദ്ധമായ ഖനികള്‍ സജീവമാണ്. ബ്രിട്ടന്, കാനഡ, യൂറോപ് എന്നിവിടങ്ങളിലെ വിവിധ കമ്പനികളാണ് ഈ രാജ്യങ്ങളില്‍ പ്രധാനമായും സ്വര്‍ണം ഖനനം ചെയ്തെടുക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളെ ചൂഷണം ചെയ്യുന്നു എന്ന വികാരം ആഫ്രിക്കയിലുണ്ട്.
ഈ വേളയിലാണ് മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സുപ്രധാനമായ തീരുമാനം എടുത്തിരിക്കുന്നത്. സ്വര്‍ണ ഖനികള്‍ ദേശസാല്‍ക്കരിക്കാനാണ് അവരുടെ തീരുമാനം. ഇക്കാര്യം ചോദ്യം ചെയ്ത് വിദേശ കമ്പനികള്‍ രാജ്യാന്തര കോടതികളെ സമീപിച്ചിട്ടുണ്ട്. എങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളിലെ പുതിയ നീക്കം ലോക സ്വര്‍ണവിപണിയിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം.

മാലി, ബുര്‍ക്കിന ഫാസോ, നൈജര്‍ എന്നീ മൂന്ന് രാജ്യങ്ങളിലെ ഭരണകൂടമാണ് സ്വര്‍ണഖനികള്‍ ദേശസാല്ക്കരിക്കാന് തീരുമാനിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ പ്രധാന സ്വര്‍ണ ഖനികളുള്ള രാജ്യമാണ് മാലിയും ബുര്‍ക്കിന ഫാസോയും. നൈജര്‍ സ്വര്‍ണം ഖനനം ചെയ്യുന്നുണ്ടെങ്കിലും പ്രാധാന്യം നല്‍കുന്നത് യുറേനിയം ഉല്‍പ്പാദനത്തിനാണ്. സ്വര്‍ണ ഖനിക്കൊപ്പം യുറേനിയം ഖനികളും ദേശസാല്‍ക്കരിക്കാനാണ് നൈജര്‍ ഭരണകൂടത്തിന്റെ തീരുമാനം.
ഫ്രഞ്ച് കോളനികളായിരുന്ന ഈ ആഫ്രിക്കന്‍ രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും സ്വര്‍ണ ഖനനം സ്വന്തമായി ചെയ്യുന്നില്ല. വിദേശ കമ്പനികളാണ് എല്ലാ സ്വര്‍ണ ഖനികളും നിയന്ത്രിക്കുന്നത്. ഖനനത്തിന് മതിയായ അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് പ്രധാന കാരണം. ഈ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് സ്വര്‍ണ ഖനിയുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നത്.
സാഹേല്‍ മേഖലയില്‍ പുതിയ സഖ്യം
2020നും 2023നുമിടയില്‍ സൈനിക അട്ടിമറി നടന്ന രാജ്യങ്ങളാണ് മാലിയും ബുര്‍ക്കിന ഫാസോയും നൈജറും. സാഹേല്‍ രാജ്യങ്ങള്‍ എന്നാണ് ഇവര്‍ അറിയപ്പെടുക. ബുര്‍ക്കിന ഫാസോയിലെ സാഹേല്‍ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളാണ് മാലിയും നൈജറും. മറ്റു ചില രാജ്യങ്ങളും ഈ മേഖലയിലുണ്ടെങ്കിലും ഈ മൂന്ന് രാജ്യങ്ങള്‍ പുതിയ സഖ്യം രൂപീകരിച്ച് മുന്നോട്ട് പോകുകയാണ്.
സാഹേല്‍ രാഷ്ട്ര സഖ്യം എന്ന പേരില്‍ സൈനിക ഭരണകൂടങ്ങള്‍ പുതിയ മുന്നണി രൂപീകരിച്ചു. മാത്രമല്ല, വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക സഖ്യത്തില്‍ നിന്ന് ഇവര്‍ രാജിവയ്ക്കുകയും ചെയ്തു. പാശ്ചാത്യരാജ്യങ്ങള്‍ ചൂഷണം ചെയ്യുന്നു എന്ന വികാരം ഈ മൂന്ന് രാജ്യങ്ങളിലും സജീവമാണ് എന്ന് മാലി കേന്ദ്രമായുള്ള കോണ്‍റാഡ് അഡിനോര്‍ ഫൗണ്ടേഷന്റെ മേധാവി ഉല്‍ഫ് ലെസ്സിങ് പറയുന്നു.
സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍
ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് മാലി. ലോകത്ത് 11ാം രാജ്യവും. കഴിഞ്ഞ വര്‍ഷം 100 ടണ്‍ സ്വര്‍ണം ഇവര്‍ ഉല്‍പ്പാദിപ്പിച്ചു എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. ബുര്‍ക്കിന ഫാസോ 94.4 ടണ്‍ സ്വര്‍ണവും നൈജര്‍ 33.6 ടണ്‍ സ്വര്‍ണവും ഉല്‍പ്പാദിപ്പിച്ചു. സ്വര്‍ണത്തേക്കാള്‍ യുറേനിയം ഉല്‍പ്പാദനത്തിനാണ് നൈജറിന്റെ ശ്രദ്ധ. 2022ല്‍ 2020 ടണ്‍ യുറേനിയം ഉല്‍പ്പാദിപ്പിച്ച രാജ്യമാണിത്.
സ്വര്‍ണ ഖനികളുടെ 35 ശതമാനം ഓഹരി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാനാണ് മാലി തീരുമാനിച്ചത്. മറ്റു രാജ്യങ്ങളും സമാന നടപടി സ്വീകരിച്ചു. ഇതോടെ ഖനനം ചെയ്യുന്ന വിദേശ കമ്പനികള്‍ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. യുഎഇയിലേക്ക് കൂടുതല്‍ സ്വര്‍ണം വരുന്നത് ആഫ്രിക്കയില്‍ നിന്നാണ്. മാലിയും ബുര്‍ക്കിന ഫാസോയും ഇതില്‍ പ്രധാനമാണ്. സൈനിക ഭരണകൂടങ്ങളുടെ പുതിയ നിയന്ത്രണം യുഎഇയിലേക്കുള്ള സ്വര്‍ണം വരവിനെ ബാധിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് മാറുമോ? ഏഷ്യയിലെ ഗോള്‍ഡ് ഹബ്ബാകാന്‍ സിംഗപ്പൂര്‍ -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വർണത്തിൽ ഇന്ത്യയ്ക്ക് പുതിയ തന്ത്രം വേണം; ഇറക്കുമതി കുറക്കാൻ ആശയം ഇങ്ങനെ -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications