Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം കൊണ്ട് യുഎസിനെ ചെറുക്കാൻ ചൈനയും റഷ്യയും; ഇന്ത്യയും ഒട്ടും പിന്നിലല്ല..കണക്കുകൾ പുറത്ത്

അനിശ്ചിതത്വങ്ങളിൽ എന്നും സുരക്ഷിത നിക്ഷേപമാണ് സ്വർണം. അത് വ്യക്തികൾക്ക് മാത്രല്ല രാജ്യങ്ങളെ സംബന്ധിച്ചും അങ്ങനെ തന്നെയാണ്. ആഗോള പ്രതിസന്ധികൾ കടുക്കുമ്പോൾ രാജ്യങ്ങൾ സ്വർണത്തെ ആശ്രയിക്കുന്നതും അതുകൊണ്ട് കൂടിയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സെൻട്രൽ ബാങ്കുകൾ സ്വർണത്തെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. പല രാജ്യങ്ങളുടേയും ദേശീയ കരുതൽ ശേഖരത്തിലെ ഒരു പ്രധാന ഘടകമായി തന്നെ സ്വർണം തുടരുകയാണ്. പണപ്പെരുപ്പം, ആഗോള സംഘർഷങ്ങൾ, കറൻസി ചാഞ്ചാട്ടം, സാമ്പത്തിക അനിശ്ചിതത്വം എന്നിവയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ ലക്ഷ്യം വെച്ചാണ് ഈ സ്വർണ വാങ്ങൽ. ഇപ്പോഴും പല ലോകരാജ്യങ്ങളും സ്വർണം വാങ്ങിക്കൂട്ടുന്നുണ്ടെന്നതാണ് ശ്രദ്ധേയം. ലോകത്ത് ഇതുവരെ ഖനനം ചെയ്ത സ്വർണത്തിന്റെ ഏകദേശം 20 ശതമാനവും സെൻട്രൽ ബാങ്കുകളുടെ ഉടമസ്ഥതയിലാണ്. അങ്ങനെയെങ്കിൽ ഏറ്റവും കൂടുതൽ സ്വർണം ആരുടെ പക്കലാണ്? വേൾഡ് ഗോൾഡ് കൗൺസിലും ഐഎംഎഫ് ഡാറ്റയും നൽകുന്ന വിവരങ്ങൾ ഇങ്ങനെ.

8,133 ടണ്ണിലധികം സ്വർണ്ണവുമായി അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരമുള്ള രാജ്യം. ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കും ഫോർട്ട് നോക്സും ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലായാണ് അമേരിക്ക ഈ ശേഖരം സൂക്ഷിച്ചിരിക്കുന്നത്. ആഗോള സ്വർCവിപണിയിൽ യൂറോപ്പിനും സുപ്രധാന പങ്കുണ്ട്. ജർമ്മനി, ഇറ്റലി, ഫ്രാൻസ് എന്നിവ ബ്രെട്ടൻ വുഡ്സ് കാലഘട്ടത്തിൽ ആയിരക്കണക്കിന് ടൺ സ്വർണ്ണം ശേഖരിച്ചിരുന്നു. ഈ കരുതൽ ശേഖരം ഇപ്പോഴും മേഖലയുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നു. ഒന്നിച്ചുചേർത്താൽ, യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളുടെ മൊത്തം സ്വർണശേഖരം അമേരിക്കയുടെ ശേഖരത്തോട് തുല്യമാകും, അവ വിവിധ രാജ്യങ്ങളിലാണെങ്കിൽ പോലും.

goldreserve-1

അതേസമയം കണക്കിൽ നോക്കുകയാണെങ്കിൽ അമേരിക്ക കഴിഞ്ഞാൽ ജർമ്മനിയാണ് രണ്ടാം സ്ഥാനത്ത്. ഏകദേശം 3,350 മുതൽ 3,352 ടൺ സ്വർണശേഖരമാണ് ജർമ്മനിക്കുള്ളത്. 2,452 ടൺ സ്വർണ്ണവുമായി ഇറ്റലിയും ഏകദേശം 2,437 ടൺ സ്വർണ്ണവുമായി ഫ്രാൻസും തൊട്ടുപിന്നാലെയുണ്ട്. ഏകദേശം 2,330-2,333 ടൺ സ്വർണ്ണ ശേഖരവുമായി റഷ്യയാണ് അഞ്ചാം സ്ഥാനത്ത്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റങ്ങളെ തുടർന്ന് അമേരിക്കൻ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സമീപ വർഷങ്ങളിൽ റഷ്യയും സജീവമായി സ്വർണ്ണം വാങ്ങി കൂട്ടി

, സ്വർണ്ണ വിപണിയിൽ ഏഷ്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം ശ്രദ്ധേയമാണ്. യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആസ്തികൾ വൈവിധ്യവത്കരിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമായി ചൈന സ്വർണ ശേഖരം വർദ്ധിപ്പിച്ചു. ഭൗമരാഷ്ട്രീയ ആശങ്കകൾ കടുക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു ദീർഘകാല തന്ത്രം ചൈന പയറ്റുന്നത്. ചൈനയുടെ കൈവശം 2,303-2,304 ടൺ സ്വർണ്ണമാണുള്ളത് (ചില റിപ്പോർട്ടുകൾ 2,300 ടണ്ണിന് മുകളിൽ വർധനവ് സൂചിപ്പിക്കുന്നു). ആഗോള സാമ്പത്തിക മേഖലയിലെ ദീർഘകാല പങ്കാളിത്തത്തിനും ഉയർന്ന പ്രതിശീർഷ സ്വർണ്ണ ശേഖരത്തിനും പേരുകേട്ട സ്വിറ്റ്സർലൻഡ് ഏകദേശം 1,040 ടണ്ണുമായി ഏഴാം സ്ഥാനത്ത് ഉണ്ട്.

ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായ ഇന്ത്യയും സ്വർണ്ണശേഖരം വർദ്ധിപ്പിക്കുന്നുണ്ട്. ആഗോളതലത്തിലെ സാമ്പത്തിക, കറൻസി അസ്ഥിരതാ ഭീഷണികളിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനാണ് ഈ നീക്കം. കാര്യമായ ശേഖരമുള്ള ജപ്പാനും ഈ പട്ടികയിൽ പിന്നിലല്ല. 845.97 ടണ്‍ സ്വർണമാണ് ജപ്പാൻ്റെ പക്കല്‍ ഉള്ളത്. തുർക്കി 641.28 ടണ്‍, നെതർലാൻഡ് 612.45ടണ്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ 9,10 സ്ഥാനങ്ങളിൽ വരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+