റഷ്യ പാപ്പരായോ? സ്വര്‍ണം മുഴുവന്‍ വിറ്റഴിക്കുന്നു.. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഇത്

സ്വര്‍ണശേഖരം വിറ്റഴിക്കല്‍ 2026 ലെ രണ്ടാം പാദത്തിലും തുടര്‍ന്ന് റഷ്യ. വലിയ ബജറ്റ് കമ്മി നികത്തുന്നതിനായി പണം കണ്ടെത്താന്‍ ശ്രമിക്കുന്ന റഷ്യ, ഈ വര്‍ഷം ഇതുവരെ തങ്ങളുടെ സ്വര്‍ണ ശേഖരത്തിന്റെ വലിയൊരു ഭാഗം വിറ്റഴിച്ചു. ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ റഷ്യയുടെ സ്വര്‍ണ ശേഖരം 73.4 ദശലക്ഷം ട്രോയ് ഔണ്‍സ് ആയിരുന്നുവെന്ന് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

2026-ന്റെ തുടക്കം മുതല്‍ ഏകദേശം 43.5 മെട്രിക് ടണ്ണിന്റെ കുറവാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഫെബ്രുവരിയില്‍ ഉക്രെയ്നിനെതിരായ സമ്പൂര്‍ണ്ണ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പുള്ള അവസ്ഥയേക്കാള്‍ താഴ്ന്ന നിലയിലാണ് റഷ്യയുടെ സ്വര്‍ണ ശേഖരം ഇപ്പോഴുള്ളത്. ഈ വര്‍ഷം ആദ്യം സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തിലെത്തിയിരുന്നു.

Gold Selling

ആദ്യ നാല് മാസങ്ങളില്‍ ശരാശരി വില ഔണ്‍സിന് 4,800 ഡോളര്‍ വരെയായിരുന്നെങ്കിലും പിന്നീട് അത് ഔണ്‍സിന് 4,000 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ന്നു. മോസ്‌കോയുടെ ഈ വില്‍പ്പനയിലൂടെ 5 ബില്യണ്‍ ഡോളറിലധികം സമാഹരിച്ചിട്ടുണ്ടാകാം എന്നാണ് കണക്കാക്കപ്പെടുന്നത്.

'റഷ്യ സ്വര്‍ണം വില്‍ക്കുന്നു എന്നതിനര്‍ത്ഥം പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയുന്ന മറ്റ് ആസ്തികള്‍ അവര്‍ക്ക് തീര്‍ന്നുതുടങ്ങി എന്നാണ്,' പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സിലെ സാമ്പത്തിക വിദഗ്ധയായ എലീന റിബക്കോവ പറഞ്ഞു. അതുകൊണ്ട് ബജറ്റ് കമ്മിയിലും, ആ കമ്മി നികത്താനുള്ള സാമ്പത്തിക സ്രോതസുകളിലും സമ്മര്‍ദ്ദമുണ്ടായിരിക്കും.

ഉക്രെയ്നിലെ യുദ്ധത്തിനായുള്ള പ്രതിരോധ ചെലവുകളില്‍ വലിയ വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന് സമീപ വര്‍ഷങ്ങളില്‍ റഷ്യയുടെ ബജറ്റ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. 2026-ല്‍ യുദ്ധവുമായി ബന്ധപ്പെട്ട അധിക ചെലവ് കുറഞ്ഞത് 28 ബില്യണ്‍ ഡോളര്‍ ആയിരിക്കുമെന്നും, 2027-ലും 2028-ലും കൂടുതല്‍ അധിക ചെലവുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രാലയം മന്ത്രിസഭയ്ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.

2021-ന് ശേഷം പ്രതിരോധ ചെലവ് നാലിരട്ടിയായി വര്‍ധിച്ചു. 2025-ല്‍ ഇത് ആകെ 204 ബില്യണ്‍ ഡോളര്‍ ആയിരുന്നു. റഷ്യയുടെ സ്വര്‍ണ വില്‍പ്പന ശ്രദ്ധേയമാണെങ്കിലും, അതൊരു പരിഭ്രാന്തി മൂലമുള്ള വില്‍പ്പനയല്ലെന്ന് മോസ്‌കോ ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മാക്രോ-അഡൈ്വസറിയിലെ സാമ്പത്തിക വിശകലന വിദഗ്ധനായ ക്രിസ് വീഫര്‍ പറയുന്നു.

'ഇതൊരു അസാധാരണ സാഹചര്യമാണ്, എന്നാല്‍ താരതമ്യേന സാധാരണമായ ഒരു പ്രവണതയാണിത്,' അദ്ദേഹം പറഞ്ഞു. റഷ്യ പാപ്പരാകുന്നതിനെയോ, പണം തീര്‍ന്നുപോകുന്നതിനെയോ, ഇത് സൂചിപ്പിക്കുന്നില്ല. റഷ്യ വിറ്റഴിച്ച സ്വര്‍ണം ഭൂരിഭാഗവും റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് വഴിയല്ല, മറിച്ച് രാജ്യത്തിന്റെ ധനകാര്യ മന്ത്രാലയം അതിന്റെ നാഷണല്‍ വെല്‍ഫെയര്‍ ഫണ്ട് വഴിയാണ് വിറ്റതെന്ന് അദ്ദേഹം പറയുന്നു.

'2022-ന്റെ തുടക്കം മുതല്‍, നാഷണല്‍ വെല്‍ഫെയര്‍ ഫണ്ടിന് വാങ്ങാന്‍ കഴിയുന്ന ആസ്തികളില്‍ ഒന്നായിരുന്നു സ്വര്‍ണം. കാരണം, ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്നുണ്ടായ ഉപരോധങ്ങള്‍ മൂലം യുഎസ് ട്രഷറികളും ജര്‍മ്മന്‍ ബോണ്ടുകളും അവര്‍ക്ക് ലഭ്യമായിരുന്നില്ല.' ഈ ഫണ്ടിന്റെ പ്രധാനപ്പെട്ടതും എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്നതുമായ ഒരു ആസ്തിയായി സ്വര്‍ണം മാറിയെന്ന് വീഫര്‍ ചൂണ്ടിക്കാട്ടി.

പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ പണം ആവശ്യമുള്ളപ്പോള്‍ വിറ്റഴിക്കാവുന്ന ഒന്നായിരിക്കുക എന്നതാണ് ഒരു നാഷണല്‍ വെല്‍ഫെയര്‍ ഫണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ആ നിലയ്ക്ക് നോക്കുമ്പോള്‍, അത് അതിന്റെ ഉദ്ദേശ്യലക്ഷ്യം നിറവേറ്റുന്നു എന്ന് പറയാം. ഫണ്ടിന്റെ പക്കലുള്ള, എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്ന ആസ്തികള്‍ പുനഃസ്ഥാപിക്കുക എന്നതാണ് സ്വര്‍ണം വില്‍ക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉല്‍പ്പാദകരില്‍ ഒരാളായ റഷ്യയ്ക്ക്, വിറ്റഴിച്ച സ്വര്‍ണശേഖരം ആഭ്യന്തര ഉല്‍പ്പാദകരില്‍ നിന്ന് വാങ്ങി താരതമ്യേന വേഗത്തില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണശേഖരമുള്ള രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് റഷ്യ. ചൈന, ഫ്രാന്‍സ്, ഇറ്റലി എന്നിവയ്ക്ക് സമാനമായ നിലയിലാണിത്.

എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള യുഎസ്, രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനി എന്നിവയേക്കാള്‍ വളരെ പിന്നിലാണ് റഷ്യയുടെ സ്ഥാനം. റഷ്യ സ്വര്‍ണം ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി മാറിയെന്ന വസ്തുത, അവരുടെ ബജറ്റ് കമ്മി സംബന്ധിച്ചും വിശാലമായ സാമ്പത്തിക സ്ഥിരതയെക്കുറിച്ച് അത് എന്ത് സൂചിപ്പിക്കുന്നു എന്നതിനെക്കുറിച്ചും കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

സമീപകാല സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2026-ല്‍ റഷ്യയുടെ ഫെഡറല്‍ ബജറ്റ് ചെലവും കമ്മി തുകയും ഔദ്യോഗിക പദ്ധതികളെക്കാള്‍ 12.85 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചേക്കാം. 2026-ലെ ബജറ്റ് കമ്മി ജിഡിപിയുടെ 1.6 ശതമാനമായിരിക്കുമെന്നാണ് നിലവില്‍ കണക്കാക്കുന്നത്, ഏകദേശം 40 ബില്യണ്‍ ഡോളര്‍. എന്നാല്‍ ഈ തുക ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

എന്നിരുന്നാലും, യുദ്ധം മൂലമുണ്ടായ എണ്ണവിലയിലെ വര്‍ധനവ് വഴി എണ്ണയില്‍ നിന്നും പ്രകൃതിവാതകത്തില്‍ നിന്നും ലഭിച്ച അധിക വരുമാനം, ഇതുവരെയുണ്ടായ ബജറ്റ് പ്രതിസന്ധികളെ മറികടക്കാന്‍ മോസ്‌കോയെ സഹായിച്ചിട്ടുണ്ട്. എല്ലാം റഷ്യയുടെ എണ്ണ, വാതക വരുമാനത്തെയും വിലയെയും ആശ്രയിച്ചിരിക്കുന്നുവെന്ന് റിബക്കോവ പറയുന്നു.

'എണ്ണവില കൂടുമ്പോള്‍ റഷ്യയ്ക്ക് വരുമാനം ലഭിക്കുന്നു. വായ്പയെടുക്കുന്നത് എളുപ്പമാകുന്നു, ആഭ്യന്തര സാമ്പത്തിക വ്യവസ്ഥ കൂടുതല്‍ ശക്തമാകുന്നു. എന്നാല്‍ എണ്ണവില അറുപതിലേക്കോ നാല്പതിലേക്കോ താഴുകയാണെങ്കില്‍, ഉടന്‍ തന്നെ പ്രതിസന്ധി ഉടലെടുക്കും,' അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+