'അശ്ലീലമായ പ്രവൃത്തി'; കോളജുകളില്‍ ബോളിവുഡ് ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്നത് വിലക്കി ഈ പ്രദേശം
ഇസ്ലാമാബാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോളിവുഡ് ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്നത് വിലക്കി പാകിസ്ഥാനിലെ പഞ്ചാബ് സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സയ്യിദ് അന്‍സാര്‍ അസ്ഹറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ ബോളിവുഡ് ഗാനങ്ങള്‍ക്ക് യുവാക്കള്‍ക്ക് ഇടയില്‍ വലിയ ജനപ്രീതിയാണുള്ളത്. പഞ്ചാബിലെ സര്‍ക്കാര്‍ - സ്വകാര്യ കോളജുകള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 'അധാര്‍മ്മികവും അശ്ലീലവുമായ' പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.
നിര്‍ദേശം ലംഘിക്കുന്ന കോളജുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്കുന്നു. കോളജുകളില്‍ നടന്ന വിനോദ പരിപാടികളുടെയും സ്പോര്‍ട്സ് ഡേകളുടെയും ഭാഗമായി വിദ്യാര്‍ത്ഥികളും അധ്യാപകരും ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് നൃത്തം ചെയ്യുന്നത് അടുത്തിടെ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കുന്ന പവിത്രമായ സ്ഥലങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ഇനി നടക്കാന്‍ പാടില്ല. പഞ്ചാബ് പ്രവിശ്യയിലെ മുഴുവന്‍ സ്വകാര്യ - സര്‍ക്കാര്‍ കോളജുകളും ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
നിരോധനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, കോളജുകളിലെ ബന്ധപ്പെട്ട അധികാരികള്‍ ഉത്തരവാദികളായിരിക്കുമെന്നും കര്‍ശനമായ അച്ചടക്ക നടപടികള്‍ നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ മുന്നറിയിപ്പുണ്ട്. ഉത്തരവ് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പ്രിന്‍സിപ്പാള്‍, ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ കൃത്യമായി നിരീക്ഷിക്കണം. ഉത്തരവ് ലംഘിക്കപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഇവര്‍ക്ക് മൂന്നു പേര്‍ക്കും ആയിരിക്കും. ഉത്തരവ് ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം എന്നും നിര്‍ദേശമുണ്ട്.
വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസവും ധാര്‍മ്മികതയും ഉറപ്പാക്കേണ്ടത് കോളജ് അധികൃതരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്. പാകിസ്ഥാനിലെ തിയേറ്ററുകളുടെ വരുമാനത്തിന്റെ എഴുപത് ശതമാനവും ബോളിവുഡ്, ഹോളിവുഡ് സിനിമകളുടെ പ്രദര്‍ശനത്തില്‍ നിന്നാണ് ലഭിക്കുന്നത്. പാകിസ്ഥാനില്‍ പ്രതിവര്‍ഷം നൂറുകണക്കിന് ബോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രായഭേദമന്യേ ഇന്ത്യന്‍ സിനിമകളിലെ പാട്ടുകള്‍ക്കും നൃത്തങ്ങള്‍ക്കും അവിടെ വലിയ ആരാധകരുണ്ട്. അതേസമയം, സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സിനിമകള്‍ നിരോധിച്ച ചരിത്രവും പാകിസ്ഥാന് സര്‍ക്കാരിനുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications