മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന് 31 വര്‍ഷത്തെ തടവ് വിധിച്ച് പാക് കോടതി
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രണ കേസിലെ (26/11 ) സൂത്രധാരന്‍ ഹാഫിസ് മുഹമ്മദ് സയീദിന് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി 31 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജമാ അത്ത് ഉദ് ദവയുടെ തലവനാണ് ഹാഫിസ് സയീദ്. രണ്ട് കേസുകളില്‍ ആയിട്ടാണ് ഹാഫിസ് സയീദിന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു. 340,000 രൂപ പിഴയും ഹാഫിസ് സയീദിന് ചുമത്തിയിട്ടുണ്ട്. ആദ്യ കേസില്‍ സയീദിന് 16 വര്‍ഷവും മറ്റൊരു കേസില്‍ 15 വര്‍ഷവുമാണ് തടവ് വിധിച്ചിരിക്കുന്നത്.
ഹാഫിസ് സയീദ് നിര്‍മ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്രസയും സര്‍ക്കാര്‍ ഏറ്റെടുക്കും എന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2020 ല്‍, തീവ്രവാദ ഫണ്ടിംഗ് കേസില്‍ ഹാഫിസ് സയീദിനെ തീവ്രവാദ വിരുദ്ധ കോടതി 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. 70 കാരനായ ഹാഫിസ് സയ്യീദ് തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്കിയ കേസുകളില്‍ മുന്‍പും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ യു എ പി എ ചുമത്തിയ കൊടും ഭീകരരിലൊരാളാണ് ഹാഫിസ് സയ്യീദ്.

ലഷ്കര്‍ ഇ ത്വയ്യിബ നേതാവായ ഹഫീസ് സയ്യീദ് എന്‍ ഐ എയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ്. ലഷ്കര്‍ ഇ ത്വയ്യിബയുടെ പത്ത് ഭീകരര്‍ മുംബൈയുടെ പല ഭാഗങ്ങളിലായി 2008 ല്‍ 12 ഇടങ്ങളില്‍ വെടിവെപ്പും ബോംബ് സ്ഫോടനങ്ങളും നടത്തി നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. നാല് ദിവസങ്ങളിലാണ് ആക്രമണം നടന്നത്. 174 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതില്‍ 9 ഭീകരരും ഉള്‍പ്പെടുന്നു. ഒരാളെ അന്ന് ഇന്ത്യ ജീവനോടെ പിടിച്ചിരുന്നു.

300 - ലധികം പേര്‍ക്ക് അന്നത്തെ ആക്രമണത്തില്‍ പരിക്കേറ്റു. സയ്യിദിന്റെ നേതൃത്വത്തിലുള്ള സംഘടനകളായ ജമാ - അത്ത് - ഉദ്ദവയടക്കം ഉള്ളവ ഇന്ത്യ നിരോധിച്ചതാണ്. ഹാഫിസ് സയ്യീദിനെ ഇന്ത്യയ്ക്ക് വിട്ട് നല്കാന് ഇതുവരെ പാകിസ്താന് തയ്യാറായിട്ടില്ല. ഐക്യ രാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളാണ് ഹാഫീസ് സയ്യീദ്. ഹാഫിസ് മുഹമ്മദ് സയീദിനെ കൂടാതെ പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ (ജെ ഇ എം) സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹര്‍, മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കി ഉര് റഹ്മാന് ലഖ്വി എന്നിവരും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ പുതുക്കിയ പട്ടികയിലാണ് ഈ ഭീകരരുടെ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നത്. 31 ഭീകരരുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ അസ്ഹറും സയീദും ലഖ്വിയും ഉള്‍പ്പെടുന്നു, ദാവൂദ് ഇബ്രാഹിം കസ്കര്‍, നിരോധിത ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ ( ബി കെ ഐ ) പ്രധാന നേതാവ് വാധവ സിംഗ് ബബ്ബര്‍ എന്നിവരും പട്ടികയിലും ഉള്‍പ്പെടുന്നു.
Recommended Video

ഹാഫിസ് മുഹമ്മദ് സയീദിന്റെ തലയ്ക്ക് അമേരിക്ക നിന്ന് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. യു എസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഹാഫിസ് സയീദിനെ പ്രത്യേകം നിയുക്ത ആഗോള ഭീകരനായി പ്രഖ്യാപിച്ചു. 2008 ഡിസംബറിലെ യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം 1267 പ്രകാരമാണ് അദ്ദേഹം ലിസ്റ്റ് ചെയ്യപ്പെട്ടത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications