പാലസ്തീന്‍ അനുരഞ്ജനം: ഇസ്രായേലിനെതിരായ ആക്രമണം ഹമാസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്
പാലസ്തീന്‍ അനുരഞ്ജനം: ഇസ്രായേലിനെതിരായ ആക്രമണം ഹമാസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്
ലണ്ടന്‍: പാലസ്തീന്‍ അനുരഞ്ജന കരാറിന്റെ ഭാഗമായി ഇസ്രായേലിനെതിരായ റോക്കറ്റ് ആക്രമണങ്ങള്‍ നിര്‍ത്താന്‍ ഹമാസ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്നുള്ള അശ്‌റാഖ് അല്‍ ഔസത്ത് പത്രമാണ് ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കരാറിനെതിരായ ഏകപക്ഷീയമായ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് ഫത്ഹ്-ഹമാസ് വിഭാഗങ്ങള്‍ കഴിഞ്ഞയാഴ്ച കെയ്‌റോയില്‍ നടന്ന ചര്‍ച്ചയില്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞാനും
പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്..
പെണ്ണുങ്ങൾ
തുറന്നടിക്കുന്നു..
റിമ
കല്ലിങ്കൽ,
സജിത
മഠത്തിൽ,
ഷാഹിന
പാലസ്തീന്‍
അതോറിറ്റിയുടെയോ
ഹമാസിന്റെയോ
ഭാഗത്തു
നിന്ന്
ഇസ്രായേലിനെതിരായ
നടപടികളൊന്നും
പാടില്ലെന്നാണ്
തീരുമാനം.
ഇതുപ്രകാരം
ഗസയില്‍
നിന്നോ
വെസ്റ്റ്ബാങ്കില്‍
നിന്നോ
ഇസ്രായേലുമായി
ഏറ്റമുട്ടലുണ്ടാക്കുന്ന
ഒരു
നടപടിയും
ഹമാസിന്റെ
ഭാഗത്തുനിന്നുണ്ടാവില്ല.
അനുരഞ്ജന
ശ്രമങ്ങളെ
തകര്‍ക്കുന്ന
ഒരു
നീക്കവും
ഉണ്ടാവാതിരിക്കാന്‍
ഇരുവിഭാഗവും
ജാഗ്രത
പുലര്‍ത്തിവരികയാണ്.
കരാര്‍
പ്രകാരം
ഫലസ്തീന്‍
അതോറിറ്റിയുടെ
ഇടപെടലില്ലാതെ
വെസ്റ്റ്ബാങ്കില്‍
രാഷ്ട്രീയ
പ്രവര്‍ത്തനം
നടത്താന്‍
ഹമാസിന്
കരാര്‍
പ്രകാരം
സാധിക്കുമെന്നും
റിപ്പോര്‍ട്ട്
വ്യക്തമാക്കുന്നു.
നിലവില്‍
ഗസയ്ക്കു
പുറത്ത്
ഹമാസിന്
സ്വതന്ത്രമായി
പ്രവര്‍ത്തിക്കാന്‍
ഫത്ഹ്
വിഭാഗം
നേതൃത്വം
നല്‍കുന്ന
പാലസ്തീന്‍
അതോറിറ്റി
അനുവദിക്കാറില്ല.
ഇരുവിഭാഗവും
എതിര്‍
പാര്‍ട്ടിക്കാരുടെ
പ്രവര്‍ത്തകരെ
അറസ്റ്റ്
ചെയ്യുന്ന
രീതിക്കും
ഇതോടെ
അറുതിയാവും.
വെളിപ്പെടുത്താത്ത തെളിവുകളോടെ കുറ്റപത്രം തയ്യാര്‍... ദിലീപ് രക്ഷപ്പെടില്ല, എല്ലാ പഴുതുകളുമടച്ചു
ഗാസയുടെ നിയന്ത്രണം ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. ഗസയ്ക്കും ഇസ്രായേലിനുമിടയിലെ അതിര്‍ത്തികളുടെ നിയന്ത്രണം അടുത്ത മാസം മുതല്‍ പാലസ്തീന്‍ അതോറിറ്റി ഏറ്റെടുക്കും. ഈജിപ്തുമായുള്ള റഫാ അതിര്‍ത്തിയുടെ നിയന്ത്രണം മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിനായിരിക്കും നല്‍കുക. ഇതുവഴിയുള്ള ആയുധക്കടത്ത് തടയുന്നതിന് യൂറോപ്യന്‍ യൂനിയന്‍ നിരീക്ഷകരുടെ സാന്നിധ്യം ഇവിടെ ഉണ്ടായിരിക്കും. ഹമാസും പാലസ്തീന്‍ അതോറിറ്റിയും സംയുക്തമായാണ് പോലിസ്, രഹസ്യാന്വേഷണ സംവിധാനങ്ങള്‍ നിയന്ത്രിക്കുക. ഹമാസിന്റെ കൈവശമുള്ള ആയുധങ്ങള്‍ പാലസ്തീന്‍ അതോറിറ്റിക്ക് കൈമാറുന്ന കാര്യം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ രൂപീകരണമുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ കാര്യങ്ങള്‍ നവംബര്‍ 21ന് കെയ്‌റോയില്‍ നടക്കുന്ന അടുത്തഘട്ട യോഗത്തില്‍ ചര്‍ച്ച ചെയ്യും.