ഹമാസിന് കമ്പം ചാവേറുകളോട്; ഖറദാവിയുടെ ഫത് വ തള്ളിക്കളഞ്ഞ് നേതാക്കള്‍
ഇസ്രായേലികളെ കൊന്നൊടുക്കന്നതിനെതിരെ ഖറദാവി പുറപ്പെടുവിച്ച ഫത് വയ്ക്കെതിരെയാണ് ഹമാസ് രംഗത്തെത്തിയിട്ടുള്ളത്
ജെറുസലേം: ചാവേര്‍ ആക്രമണത്തെ എതിര്‍ക്കുന്ന ഖറദാവിയുടെ ഫത് വ അംഗീകരിക്കില്ലെന്ന് ഹമാസ് നേതാക്കള്‍. ഇസ്രായേല്‍ പൗരന്മാരെ ലക്ഷ്യം വച്ച് ജെറുസലേം, ടെല്‍ അവീവ്, നഹാരിയ, നെതന്യ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കന്നതിനെതിരെ ഖറദാവി പുറപ്പെടുവിച്ച ഫത് വയ്ക്കെതിരെയാണ് ഹമാസ് രംഗത്തെത്തിയിട്ടുള്ളത്.

ഹമാസ് പ്രതിരോധത്തില്‍
ഇസ്രായേലില്‍ നിന്ന് രക്ഷ നേടാന്‍ ഹമാസ് എല്ലാത്തരത്തിലുമുള്ള പ്രതിരോധമാര്‍ഗ്ഗങ്ങളേയും ആശ്രയിക്കും. ഹമാസിന്റെ പക്കലുള്ള ആയുധങ്ങള്‍ ഇസ്രായേല്‍ കൈവശപ്പെടുത്തിയതോടെ പലസ്തീന് ജനതയ്ക്ക് വേണ്ടി എല്ലാത്തരത്തിലുമുള്ള പ്രതിരോധം തീര്‍ക്കേണ്ടത് ഹമാസില്‍ അധിഷ്ഠിതമാണെന്ന് ഹമാസ് വക്താവ് വ്യക്തമാക്കുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദം
ഖറദാവി പാലസ്തീനിലെ അവസ്ഥകളെക്കുറിച്ചും ഇസ്രായേല്‍ അധീശത്വത്തെക്കുറിച്ചും പരിചിതനല്ല. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമായിരിക്കാം മുസ്ലിം പണ്ഡിതരില്‍ ഉന്നതനായ ഖറദാവി ഇത്തരത്തില്‍ ഫത് വ ഇറക്കിയതെന്നാണ് ഗാസയിലെ മതകാര്യ മന്ത്രാലയത്തിലെ ഗൈഡന്‍സ് മാനേജരും പ്രഭാഷകനുമായ ഷെയ്ഖ് യൂസഫ് ഫര്‍ഹാത്ത് അഭിപ്രായപ്പെടുന്നത്.

ഖറദാവിയും ബ്രദര്‍ഹുഡും
മുസ്ലിം ബ്രദര്‍ഹുഡിന്റെ ഉന്നത അധികാരിയായ ഖറദാവിയ്ക്ക് ഹമാസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. 2013ല്‍ ഗാസ സന്ദര്‍ശിച്ച ഖറദാവിയെ സ്വാഗതം ചെയ്തത് ഹമാസ് നേതാക്കളാണ്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനായ ഇസ്മായില്‍ ഹനിയ സന്ദര്‍ശനത്തിനിടെ ഖറദാവിയുടെ കയ്യില്‍ ചുംബിച്ചിരുന്നു. ഇത് ഇരുകൂട്ടരും തമ്മിലുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നു.

ചാവേര്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ല
ഇസ്രായേലിനെതിരെയുള്ള ചാവേര്‍ ആക്രമണങ്ങള്‍ ഹമാസ് അവസാനിപ്പിക്കില്ലെന്ന് ഹമാസ് വക്താവ് ഹുസാം ബര്‍ദ്ദാന്‍ വ്യക്തമാക്കി. തങ്ങളുടെ തീരുമാനങ്ങള്‍ ഖദറാവിയുടെ ഫത് വയെ അടിസ്ഥാനമാക്കിയല്ലെന്നും വക്താവ് വ്യക്തമാക്കുന്നു.

ഇസ്രായേലിനുള്ള മറുപടി
പാലസ്തീനില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അധീശത്വത്തിനും കുറ്റകൃത്യങ്ങള്‍ക്കുമെതിരെയും നടത്തുന്ന തിരിച്ചടിയാണ് ചാവേര്‍ ആക്രമണങ്ങളെന്നും ഹമാസ് വ്ക്താവ് വ്യക്തമാക്കുന്നു. ശരിയത്ത് തത്വങ്ങള്‍ പ്രകാരമാണ് ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കൊലകള്കള്ക്കും വധങ്ങള്‍ക്കും മറുപടി നല്‍കുന്നത്.

ഫത് വയ്ക്ക് പിന്നില്‍
ഇസ്രായേലി സൈന്യത്തിനെതിരെ പോരാടാനുള്ള ആയുധങ്ങളുടെ അഭാവമാണ് ഹമാസിനെ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് പ്രേരിപ്പിച്ചിട്ടുള്ളത്.

തുര്‍ക്കിയുടെ പങ്കെന്ത്
പാലസ്തീന്റെ ചാവേര്‍ ആക്രമണങ്ങള്‍ നിരോധിക്കണമെന്നുള്ള ഖറദാവിയുടെ ഫത് വയ്ക്ക് പിന്നില്‍ തുര്‍ക്കിയാണെന്ന് അവകാശപ്പെട്ട് ഇസ്രായേലി മിലിറ്ററി റേഡിയോ നവംബര്‍ 25ന് രംഗത്തെത്തിയിരുന്നു.

ആക്രമണങ്ങള്‍ക്ക് അന്ത്യം
ഇസ്രായേലിനെ ലക്ഷ്യം വച്ചുള്ള ചാവേര്‍ ആക്രമണങ്ങള്‍ ഹമാസ് നിര്‍ത്തിവച്ചതിന് ശേഷമാണ് ഖറദാവിയുടെ പുതിയ ഫത് വ പുറത്തുവരുന്നത്. എന്നാല്‍ മതപരമായ കാരണങ്ങള്‍ കൊണ്ടാണോ എന്നത് വ്യക്തമല്ല.
-
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
ഇറാന്റെ മാപ്പപേക്ഷ കീഴടങ്ങലെന്ന് ട്രംപ്; മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ നന്ദി പറഞ്ഞു; വീണ്ടും മുന്നറിയിപ്പ് -
പ്രവാസികൾക്ക് ആശ്വാസം; വ്യോമപാത ഭാഗികമായി തുറന്ന് ഖത്തർ, യാത്രക്കാർ ശ്രദ്ധിക്കുക -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ്












Click it and Unblock the Notifications