ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ ബന്ദി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഗാസ: ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു ഇസ്രായേലി ബന്ദി കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗം വക്താവ് അബു ഒബൈദ.ബോംബാക്രമണത്തിൽ ഇസ്രായേലി വനിതാ തടവുകാരി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
മറ്റൊരു വനിതാ തടവുകാരി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും അബു ഒബൈദ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ സർക്കാരും സൈനിക നേതാക്കളും തടവുകാരുടെ ജീവിതത്തിന്റെ പൂർണ ഉത്തരവാദിത്തം വഹിക്കുന്നുവെന്നും അവരുടെ കഷ്ടപാടുകളും മരണവും ഉണ്ടാവാൻ ശഠിക്കുന്നത് അവരാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഈ ആരോപണ ങ്ങളെക്കുറിച്ച് ഐ ഡി എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗാസ്സയിൽ ഇപ്പോഴും 101 ഇസ്രായേലി ബന്ദികളുണ്ടെന്നാണ് കരുതപ്പെടുന്നത്. അവരെ കണ്ടെത്തുമെന്നാണ് നെതന്യാഹു പറയുന്നത്.

അതേ സമയം വടക്കൻ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബൈത്ത് ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് സമീപത്ത് ആണ് ആക്രമണം ഉണ്ടായത്.
ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 120 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് വിവരം, ഗാസ സിറ്റിയിലെ സെയ്ടൗൺ പ്രാന്തപ്രദേശത്ത് ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. എൻക്ലേവിന്റെ വടക്കേ അറ്റത്തുള്ള ഒരു ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ മെഡിക്കൽ സ്റ്റാഫിന് പരിക്കേൽക്കുകയും ഉപരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പറയുന്നു.












Click it and Unblock the Notifications