Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ രണ്ടുംകല്‍പ്പിച്ച്; ഇത്തവണ ഹിസ്ബുല്ലയെ പൂട്ടും... പക്ഷേ, രണ്ട് തവണ കിട്ടിയത് എട്ടിന്റെ പണി

ബെയ്‌റൂത്ത്: ലബനാനില്‍ വീണ്ടും ഇസ്രായേല്‍ കരയാക്രമണം തുടങ്ങി എന്നാണ് ഏറ്റവും പുതിയ വിവരം. നേരത്തെ രണ്ട് തവണ സമാനമായ നീക്കം നടത്തിയ ഇസ്രായേലിന് അത്ര സുഖകരമായിരുന്നില്ല കാര്യങ്ങള്‍. ഹിസ്ബുല്ലയുടെ യുദ്ധ തന്ത്രങ്ങള്‍ക്ക് മുമ്പില്‍ ഇസ്രായേല്‍ സൈന്യം അടിപതറിയിരുന്നു. തോറ്റ കാരണം അന്വേഷിച്ച ഇസ്രായേല്‍ സംഘം കണ്ടെത്തിയത് വേണ്ടത്ര ആലോചനയില്ലാതെ പുറപ്പെട്ടത് തെറ്റായി എന്നായിരുന്നു.

എന്നാല്‍ ഇത്തവണ ഇസ്രായേല്‍ എത്തുന്നത് വലിയ ആസൂത്രണത്തോടെയാണ്. ഹിസ്ബുല്ലയുടെ പ്രധാന നേതാക്കളെ വധിച്ചുകൊണ്ടാണ് വരവ്. പരമോന്നത നേതാവ് ഹസന്‍ നസറുല്ലയുടെ മരണം ഹിസ്ബുല്ലയെ താല്‍ക്കാലികമെങ്കിലും ഞെട്ടിപ്പിച്ചിരിക്കും. ഹിസ്ബുല്ലയുടെ സംഘടനാ ശൃംഖല തകര്‍ക്കാന്‍ സാധിച്ചതാണ് ഇസ്രായേലിന് നിലവില്‍ മേല്‍ക്കൈ നല്‍കുന്നത്.

israel-heznollah-war-history

മുക്കാല്‍ കോടിയില്‍ താഴെ ജനസംഖ്യയുള്ള പശ്ചിമേഷ്യന്‍ രാജ്യമാണ് ലബനാന്‍. ഇസ്രായേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഈ രാജ്യത്ത് പലസ്തീനില്‍ നിന്ന് പലായനം ചെയ്ത ലക്ഷക്കണക്കിന് പേര്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്. 1982ല്‍ ഇവരെ കൂട്ടക്കൊല ചെയ്ത് ലബാനില്‍ ഇസ്രായേല്‍ നടത്തിയ അക്രമങ്ങളാണ് ഹിസ്ബുല്ലയുടെ പിറവിയിലേക്ക് നയിച്ചത്. ഇറാന്‍ സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നു രൂപീകരണം.

ഒട്ടേറെ അറബ് രാജ്യങ്ങളുമായി ഒരേ സമയം യുദ്ധം ചെയ്ത് മേല്‍ക്കൈ നേടിയ കരുത്തിലാണ് ഇസ്രായേല്‍ സൈന്യം 1982ല്‍ ലബനാനില്‍ അധിനിവേശം തുടങ്ങിയത്. ഇവരെ പ്രതിരോധിക്കാന്‍ ഷിയാ പണ്ഡിതര്‍ ഇറാന്‍ സൈന്യത്തിന്റെ സഹായത്തോടെ ഹിസ്ബുല്ല രൂപീകരിക്കുകയായിരുന്നു. 1985ല്‍ ഹിസ്ബുല്ല വലിയ സൈനിക ശക്തിയായി മാറി. ഗറില്ലാ യുദ്ധമുറയാണ് ഇസ്രായേലിനെതിരെ പ്രയോഗിച്ചത്. കൂടാതെ ചാവേര്‍ ആക്രമണങ്ങളും. ഇതോടെ ഇസ്രായേലിന് അടിപതറി.

ക്രിസ്ത്യന്‍ സായുധ സംഘടനയായ സൗത്ത് ലബനാന്‍ ആര്‍മിയുടെ സഹായം കൂടി ലഭിച്ചതോടെ ഹിസ്ബുല്ല വിജയിച്ചു. 2000ല്‍ ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി. പിന്നീട് നേരിയ അസ്വാരസ്യങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനിന്നിരുന്നു എങ്കിലും 2006ല്‍ വീണ്ടും ഇസ്രായേല്‍ അധിനിവേശം നടത്തി. 34 ദിവസം നീണ്ട ഈ യുദ്ധം യുഎന്‍ മധ്യസ്ഥതയിലാണ് അവസാനിച്ചത്.

ഇരുഭാഗവും വിജയം അവകാശപ്പെട്ടെങ്കിലും 121 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല, സൈനിക ഉപകരണങ്ങള്‍ ഹിസ്ബുല്ല വ്യാപകമായി നശിപ്പിച്ചതും ഇസ്രായേലിന് തിരിച്ചടിയായി. എന്തുകൊണ്ട് ഹിസ്ബുല്ലയെ കീഴ്‌പ്പെടുത്താന്‍ സാധിച്ചില്ല എന്ന് പരിശോധിച്ച വിനോഗ്രാഡ് കമ്മീഷന്‍, വേണ്ടത്ര ആസൂത്രമണമില്ലായ്മ തിരിച്ചടിയായി എന്ന് വിലയിരുത്തി. ഹിസ്ബുല്ലയുടെ ശേഷി മനസിലാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും കമ്മീഷന്‍ കണ്ടെത്തി.

israel-heznollah-war-history

വീണ്ടും 20 വര്‍ഷം അടുക്കാനിരിക്കെയാണ് ഇസ്രായേല്‍ സൈന്യം ലബനാനിലേക്ക് മൂന്നാം അധിനിവേശം തുടങ്ങിയിരിക്കുന്നത്. ഇറാന്റെ സഹായത്തോടെ വലിയ സൈനിക ശേഷി ഹിസ്ബുല്ല ഇക്കാലയളവില്‍ നേടിയിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ഭടന്മാര്‍ അവര്‍ക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയിലെ ഹമാസിനേക്കാള്‍ ശക്തരാണ് ഹിസ്ബുല്ല എന്ന് ചുരുക്കം. എങ്കിലും ഇസ്രായേലിന്റെ ആദ്യ ആക്രമണങ്ങള്‍ ഹിസ്ബുല്ലയെ ശരിക്കും ഞെട്ടിച്ചുവെന്നാണ് വാര്‍ത്തകള്‍.

ഇത്തവണ കൃത്യമായ ആസൂത്രണത്തോടെയാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വരവ്. മുതിര്‍ന്ന സൈനിക കമാന്റര്‍ ഫുവാദ് ശുകര്‍ കൊല്ലപ്പെട്ടതാണ് ഹിസ്ബുല്ലയ്ക്ക് കിട്ടിയ ആദ്യ അടി. തൊട്ടുപിന്നാലെയാണ് പേജര്‍ ആക്രമുണ്ടായത്. ഇതുവഴി നിരവധി ഹിസ്ബുല്ല നേതാക്കളെ കൊലപ്പെടുത്താന്‍ ഇസ്രായേലിന് സാധിച്ചു. ഹിസ്ബുല്ലയുടെ സംഘടനാ സംവിധാനം തകിടം മറിച്ചുവെന്നും ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നു.

പിന്നാലെയാണ് മിസൈല്‍ ആക്രമണത്തില്‍ നസറുല്ലയെ വധിച്ചത്. ലബനാനിലും ഇറാനിലും ഇസ്രായേല്‍ ചാരന്മാര്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ ഇറാനിലെ അതീവ സുരക്ഷാ മേഖലയില്‍ വച്ച് കൊലപ്പെടുത്താന്‍ സാധിച്ചത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+