റഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ക്കിടെ 'ഭീകരാക്രമണം'; മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു
മോസ്കോ: റഷ്യ-യുക്രൈന് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെ റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ ബോംബ് സ്ഫോടനം. റഷ്യന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാറിനുള്ളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. പ്രാദേശികമായി നിര്‍മ്മിച്ച സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്.
മോസ്കോ ഒബ്ലാസ്റ്റിലെ ഒരു നഗരമായ ബലശിഖയിലാണ് ആക്രമണം ഉണ്ടായത്. റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റഷ്യന്‍ സൈന്യത്തിലെ ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറല്‍ യാറോസ്ലാവ് മോസ്കാലിക്കാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

യുക്രൈനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയിലേക്ക് പ്രത്യേക ദൂതനെ അയച്ചിരുന്നു. യു.എസിന്റെ മധ്യസ്ഥതയിലാണ് ഇപ്പോള്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നത്. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് സ്ഫോടനം ഉണ്ടായത്.
റഷ്യയിലുണ്ടായ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് മരിച്ചത് സമാധാന ചര്‍ച്ചകളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ആക്രമണം സംബന്ധിച്ച് ഉക്രെയ്ന് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ റഷ്യന്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തെ ഭീകരാക്രമണം എന്നാണ് റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വിശേഷിപ്പിച്ചത്. ഇപ്പോള്‍ നടന്ന കാര്‍ ബോംബാക്രമണവുമായി യുക്രൈനെ നേരിട്ടു ബന്ധപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും റഷ്യന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ച് യുക്രൈന് മുന്‍പും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. യുക്രൈനു മേലുള്ള റഷ്യയുടെ അധിനിവേശത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് ഈ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകളാണ്. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം റഷ്യയില്‍ കൊല്ലപ്പെടുന്ന പത്താമത്തെ സൈനിക ജനറലാണ് യാറോസ്ലാവ് മോസ്കാലിക്.
ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ തിരക്കിട്ട ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ സമാധാന ശ്രമങ്ങളില്‍ നിന്ന് പിന്മാറുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ ഈസ്റ്റര്‍ ദിനത്തില്‍ ഒരു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം റഷ്യ വീണ്ടും യുക്രൈനില്‍ ആക്രമണങ്ങള്‍ കടുപ്പിച്ചു.
യുക്രൈന്റെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രി റഷ്യ നടത്തിയ ആക്രമണത്തില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര് മരിച്ചിരുന്നു. 63 പേര്‍ക്ക് പരിക്കേറ്റു. റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന് പ്രസിഡന്റ് സെലന്‍സ്കി ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ യുക്രൈനിലെത്തിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications