നാല് കപ്പലുകള്‍ ആക്രമിച്ചു; ഇന്ത്യന്‍ സമുദ്രവും ചെങ്കടലും വിറപ്പിച്ച് ഹൂത്തികള്‍... എണ്ണ വില കൂടും
ദുബായ്: ലോകത്തെ ചരക്കു ഗതാഗതത്തിന്റെ സിംഹഭാഗവും കടല്‍ വഴിയാണ്. ചെങ്കടല്‍ വഴിയും ഹോര്‍മുസ് കടലിടുക്ക് പാതയുമെല്ലാം ഇതില്‍ പ്രധാനമാണ്. പലസ്തീന് പ്രശ്നം സങ്കീര്‍ണമായ ശേഷം ഈ ചരക്കു പാതകള്‍ അത്ര സുരക്ഷിതമല്ല. കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമെല്ലാം രംഗത്തുണ്ടെങ്കിലും വേണ്ടത്ര ഫലം കണ്ടിട്ടില്ല.
കഴിഞ്ഞ ദിവസം നാല് കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇസ്രായേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ആക്രമിക്കുമെന്ന് യമനിലെ ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നു. ഗാസയിലെ സൈനിക നീക്കം ഇസ്രായേല്‍ അവസാനിപ്പിക്കുംവരെ ആക്രമണം തുടരുമെന്നാണ് അവരുടെ ഭീഷണി. ഇസ്രായേലിയായ വ്യവസായിയുടെ കമ്പനിയുടെ കപ്പലും കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടു.

ഇന്ത്യന്‍ മഹാസമുദ്രത്തിലും ഹൂത്തികളുടെ ആക്രമണം നടക്കുന്നു എന്നതാണ് പുതിയ വെല്ലുവിളി. പോര്‍ച്ചുഗല്‍ പതാക വഹിച്ചുള്ള എംഎസ്സി ഒരിയോണ്‍ കപ്പല്‍ ആക്രമിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ചാണ്. പോര്‍ച്ചുഗലില്‍ നിന്ന് ഒമാനിലെ സലാലയിലേക്ക് പോകുകയായിരുന്ന കപ്പലിനെതിരെ ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
കപ്പലിന്റെ ഉടമസ്ഥര്‍ സോദിയാക് മാരിടൈം ആണ്. ഇസ്രായേല്‍ കോടീശ്വരനായ ഇയാല്‍ ഓഫറിന്റെതാണ് ഈ കമ്പനി. ഇതാണ് കപ്പല്‍ ആക്രമിക്കാന്‍ കാരണം എന്ന് ഹൂത്തികള്‍ സൂചിപ്പിക്കുന്നു. പുതിയ സംഭവത്തില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചെങ്കടല്‍, ബാബുല്‍ മന്തബ് കടലിടുക്ക്, ഏദന്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെല്ലാം ഹൂത്തികള്‍ ആക്രമണം നടത്തുന്നുണ്ട്.
ചെങ്കടല്‍ വഴിയായിരുന്നു യൂറോപ്പിലേക്കും ഇസ്രായേലിലേക്കുമുള്ള ചരക്കു കപ്പലുകള്‍ നേരത്തെ യാത്ര ചെയ്തിരുന്നത്. ഇവിടെ ആക്രമണം തുടങ്ങിയതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും ആഫ്രിക്ക വഴിയും കപ്പലുകള്‍ വഴിമാറ്റി. ഇവിടെയും ആക്രമണം നടത്താനാണ് തീരുമാനം എന്ന് കഴിഞ്ഞ മാസമാണ് ഹൂത്തികള്‍ പ്രഖ്യാപിച്ചത്.
പോര്‍ച്ചുഗീസ് കപ്പലിന് പുറമെ അമേരിക്കയുടെ രണ്ട് സൈനിക കപ്പലുകള്‍ക്ക് നേരെയും സൈക്ലേഡസ് കപ്പലിന് നേരെയും ചൊവ്വാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായി. ചെങ്കടലില്‍ വച്ചായിരുന്നു ആക്രമണം. ജിബൂത്തിയില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോകുന്ന ചരക്കു കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇസ്രായേലിലേക്കും ഈ കപ്പല്‍ ചരക്ക് എത്തിക്കാറുണ്ടെന്ന് ബ്രിട്ടീഷ് മാരിടൈം സുരക്ഷ കമ്പനി അംബ്രെ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഹൂത്തികള്‍ക്ക് ശക്തമായ തിരിച്ചടി നല്കാന് അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചു. യമനിലെ ഇവരുടെ ശക്തി കേന്ദ്രങ്ങള്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ ആക്രമണം നടത്തി. മേഖലയില്‍ അശാന്തി തുടരുന്നത് എണ്ണ വില വര്‍ധിപ്പിക്കും. ബ്രെന്റ് ക്രൂഡ് ബാരലിന് 88.43 ഡോളറായി ഉയര്‍ന്നിരിക്കുകയാണ് എണ്ണ വില. ആക്രമണം ഇനിയും തുടര്‍ന്നാല്‍ എണ്ണവില കൂടാനാണ് സാധ്യത.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications