സൗദിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ഹൂതി ആക്രമണം.. 10 മിസൈലുകൾ; ലക്ഷ്യമിട്ടത് ജിസാനിലെ ജനവാസകേന്ദ്രങ്ങൾ
റിയാദ്: സൗദി അറേബ്യക്ക് നേരെ വീണ്ടും മെയനിലെ ഹൂതി ആക്രമണം. ജിസാനിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആയിരുന്നു ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലേയും ആയിട്ടായിരുന്നു ആക്രമണങ്ങള്‍.
ചൈനയെ ഞെട്ടിച്ച് ഖത്തര്‍; പിന്തുണ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്, സൗദിയും പാകിസ്താനും ഒപ്പിട്ടു!!
പത്ത് മിസൈലുകള്‍ ആയിരുന്നു സൗദിയ്ക്ക് നേരെ ഹൂത്തികള്‍ തൊടുത്തുവിട്ടത്. ഇതില്‍ ആറെണ്ണവും ലക്ഷ്യത്തിലെത്തും മുമ്പ് തകര്‍ത്തതായി സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.
10 ബാലിസ്റ്റിക് മിസൈലുകള്‍ ആയിരുന്നു ഹൂതികള്‍ ജിസാന്‍ നേര്‍ക്ക് തൊടുത്തത്. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും ചിലര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ആള് നാശം സംബന്ധിച്ച് ഔദ്യോഗികമായി വിശദീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
ജിസാന്‍ വിമാനത്താവളത്തിന് നേര്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്കും ആയിരുന്നു ആക്രമണം. മിസൈലുകളില്‍ പലതിനേയും യെമന്റെ വ്യോമപരിധിയില്‍ വച്ച് തന്നെ സഖ്യസൈന്യം വെടിവച്ചിടുകയായിരുന്നു. ജനസാവ കേന്ദ്രങ്ങളില്‍ മിസൈലുകള്‍ ഒന്നും തന്നെ പതിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
യെമനിലെ അസ്ഥിരത പരിഹരിക്കുന്നതിന് വേണ്ടി നാല് വര്‍ഷങ്ങള്‍ക്ക് മുമ്പായി സൗദി സഖ്യ സൈന്യം ഇടപെടല്‍ തുടങ്ങിയത്. അതിന് ശേഷം പല തവണ സൗദിയ്ക്ക് നേരെ ഹൂതി വിമതര്‍ ആക്രമണം അഴിച്ചിവിട്ടിട്ടുണ്ട്.