Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ അടിച്ച് കയറുന്നു: പിടിച്ച് നിന്ന് സൗദി അറേബ്യ, വന്‍ തിരിച്ചടി നേരിട്ട് യുഎഇ

ഒക്ടോബറിലും ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സായി റഷ്യ തുടരുന്നു. കഴിഞ്ഞ മാസം രാജ്യത്തേക്ക് കൊണ്ടുവന്ന ക്രൂഡ് ഓയിലിന്റെ ഏകദേശം 30% വും റഷ്യയില്‍ നിന്നാണെന്നും ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണത്തിന്റെ മൂല്യം 2022 ഒക്ടോബറിലെ 2.62 ബില്യൺ ഡോളറിൽ നിന്ന് ഈ വർഷം ഒക്ടോബറിൽ 44% വർദ്ധിച്ച് 3.78 ബില്യൺ ഡോളറിലെത്തിയെന്നും വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നു.

റഷ്യ ഇന്ത്യക്ക് വാഗ്‌ദാനം ചെയ്‌ത വിലക്കിഴിവ്‌ ബാരലിന്‌ 5-6 ഡോളറിന്റെ താഴ്‌ന്ന നിലയിലായിരുന്നിട്ടും ക്രൂഡ്‌ ഇറക്കുമതിയിൽ വർധനവുണ്ടായി. സെപ്റ്റംബറിൽ പെട്രോളിയം ഉൽപന്നങ്ങളുടെ ഉൽപന്ന ഡിമാൻഡ് കുറഞ്ഞതിനെ തുടർന്നാണ് ഒക്ടോബറിലെ ഇറക്കുമതി വർധിച്ചത്. ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതിയും ഒക്ടോബറില്‍ വർദ്ധിച്ചു. സെപ്റ്റംബറിലെ 10.42 ബില്യൺ ഡോളറിൽ നിന്ന് ഒക്ടോബറിൽ 12.43 ബില്യൺ ഡോളറായിട്ടാണ് വർധനവ്. കഴിഞ്ഞ ഒക്ടോബറിൽ ഇത് 12.32 ബില്യൺ ഡോളറായിരുന്നു.

crude-trade

അതേസമയം, മൊത്തത്തിൽ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ, ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി ബിൽ യഥാർത്ഥത്തിൽ 19.53% കുറഞ്ഞ് 76.57 ബില്യൺ ഡോളറായി. എന്നാൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഇതേ കാലയളവിൽ 83.95% വർധിച്ച് 26.9 ബില്യൺ ഡോളറിലുമെത്തി. ഉക്രെയ്ൻ പ്രതിസന്ധി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, റഷ്യൻ എണ്ണ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 2% മാത്രമായിരുന്നു.

പരമ്പരാഗതമായി ഇന്ത്യയുടെ പ്രധാന ക്രൂഡ് വിതരണക്കാരൻ ഇറാഖും സൗദി അറേബ്യയും യുഎഇയുമായിരുന്നു. 2022 ഫെബ്രുവരിയിൽ ഉക്രെയ്‌ൻ അധിനിവേശം നടത്തിയതിനുശേഷം, വലിയ കിഴിവുകളുടെ പിൻബലത്തിൽ റഷ്യ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ബാരലിന് 30 ഡോളർ വരെ കിഴിവ് നല്‍കിയിരുന്നു. നിലവിൽ ബാരലിന് 5-6 ഡോളറാണ് കിഴിവ്.

ആഗോള ഡിമാൻഡ് ഇടിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ റിഫൈനർമാർ വാങ്ങുന്ന റഷ്യൻ എണ്ണയുടെ വില ബാരലിന് 12 ഡോളറായി ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബറിൽ വിതരണം ചെയ്ത 2.83 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണത്തിൽ ഇറാഖ് രണ്ടാം സ്ഥാനത്താണ്. അത് കഴിഞ്ഞ ഒക്ടോബറിൽ വിതരണം ചെയ്ത 2.64 ബില്യൺ ഡോളറിനേക്കാൾ 7.18% കൂടുതലാണ്.

സൗദി അറേബ്യ, യുഎഇ, നൈജീരിയ എന്നിവയാണ് യഥാക്രമം 1.72 ബില്യൺ ഡോളർ, 1.23 ബില്യൺ ഡോളർ, 7.76 ബില്യൺ ഡോളർ മൂല്യമുള്ള വിതരണവുമായി ആദ്യ അഞ്ചിലെ മറ്റ് രാജ്യങ്ങൾ. സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി യഥാക്രമം 5.87% വർദ്ധിച്ചപ്പോൾ യുഎഇ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി യഥാക്രമം 27.94%, 24.97% കുറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+