കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സമാധാന ചർച്ചകളോട് ഗൌരവത്തോടെ പ്രതികരിച്ചില്ലെങ്കിൽ പിന്നീട് ഒരു തിരിച്ച് പോക്ക് സാധ്യമല്ലെന്നാണ് ഭീഷണി. നേരിട്ടുള്ള ചർച്ചകൾ ഇറാൻ തള്ളി എന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രൂത്ത് സോഷ്യലിലൂടെയുള്ള ട്രംപിൻ്റെ പ്രതികരണം.
'ഇറാൻ പ്രതിനിധികൾ വളരെ വ്യത്യസ്തമായും വിചിത്രമായുമാണ് പെരുമാറുന്നത്. സൈനികമായി നിലംപരിശായതിനാൽ തിരിച്ചുവരവിന് സാധ്യതയില്ലാത്ത അവർ ഒരു കരാറിനായി ഞങ്ങളോട് കെഞ്ചുകയാണ്. എന്നിട്ടും പരസ്യമായി പറയുന്നത് ഞങ്ങളുടെ നിർദ്ദേശം പരിഗണിക്കുകയാണെന്ന് മാത്രമാണ്, അത് തെറ്റാണ്.കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും. കാരണം ഒരിക്കലത് സംഭവിച്ചാൽ പിന്നെ ഒരു തിരിച്ചുപോക്കില്ല, അത് അത്ര മനോഹരമായിരിക്കുകയുമില്ല', എന്നാണ് ട്രംപ് കുറിച്ചത്.

ഇറാൻ-യുഎസ് സംഘർഷം ലംഘൂകരിക്കാനുള്ള പരോക്ഷ ചർച്ചകൾ പാക്കിസ്ഥാൻ വഴി പുരോഗമിക്കുകയാണ്. തുർക്കിയും ഈജിപ്തും മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിർത്തൽ ലക്ഷ്യമിട്ട് അമേരിക്ക പാകിസ്ഥാൻ വഴി ഇറാനുമായി 15 ഇന നിർദ്ദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ഇറന്റെ സൈനിക, ആണവ നയങ്ങളെ മാറ്റുന്ന കർശന വ്യവസ്ഥകളാണ് ഈ 15-ഇന പദ്ധതിയിലുള്ളത്. ഇറാന്റെ ആണവ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം, സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നത് നിർത്തണം, ഹോർമുസ് കടലിടുക്ക് തുറന്നുനൽകണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് യു.എസ് മുന്നോട്ട് വെച്ചത്. ഇറാന്റെ മിസൈൽ ശേഷികളും അനുബന്ധ സൈനിക അടിസ്ഥാന സൗകര്യങ്ങളും പൊളിച്ചുമാറ്റുക. ഇതിന് പകരമായി ഭാഗിക ഉപരോധ ഇളവുകൾ, യുഎൻ മേൽനോട്ടത്തിൽ ഇറാനു പുറത്തുള്ള ഇന്ധന സൗകര്യങ്ങളുള്ള സാധാരണ ആണവ പദ്ധതി, തകർന്ന സാമ്പത്തിക വ്യവസ്ഥയെ പിന്തുണയ്ക്കാൻ സാമ്പത്തിക സഹകരണം എന്നിവയും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്. ചർച്ചകൾക്ക് ഇടമൊരുക്കാൻ ഒരു മാസത്തെ വെടിനിർത്തലിനും യുഎസ് ആഹ്വാനം ചെയ്തു.
അതേസമയം യുഎസിൻ്റെ നിർദേശങ്ങൾ ഇറാൻ തള്ളി. യുഎസിൻ്റേത് ഏകപക്ഷീയവും അന്യായവുമായ നിർദേശമാണെന്നും അമേരിക്കൻ, ഇസ്രായേൽ താൽപ്പര്യങ്ങൾ മാത്രം ലക്ഷ്യമിടുന്നതാണെന്നും ടെഹ്‌റാൻ ആരോപിച്ചു.പാകിസ്ഥാൻ വഴി ലഭിച്ച നിർദ്ദേശം വിശദമായി പരിശോധിച്ചെന്നും മുന്നോട്ട് പോകാനുള്ള അടിസ്ഥാന നിർദേശങ്ങൾ പോലും വ്യവസ്ഥകളിൽ ഇല്ലെന്നും ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റോയിറ്റേഴ്സ് റിപ്പോർട്ടിൽ പറഞ്ഞു.
' ഉപരോധം നീക്കുന്നതിനുള്ള അവ്യക്തമായ പദ്ധതിക്ക് പകരമായി ഇറാൻ സ്വന്തം പ്രതിരോധശേഷി ഉപേക്ഷിക്കണമെന്നാണ് ഈ നിർദ്ദേശം. ഇത് ഏകപക്ഷീയവും അന്യായവുമാണ്. യുഎസിൻ്റെയും ഇസ്രായേലിൻ്റെയും താൽപ്പര്യങ്ങൾ മാത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്',ഉദ്യോഗസ്ഥൻ പറഞ്ഞു.
'ഉപരോധം നീക്കുന്നതിനുള്ള അവ്യക്തമായ പദ്ധതിക്ക് പകരമായി ഇറാൻ സ്വന്തം പ്രതിരോധശേഷി ഉപേക്ഷിക്കണമെന്നാണ് ഈ നിർദ്ദേശം. ഇത് ഏകപക്ഷീയവും അന്യായവുമാണ്. യുഎസിൻ്റെയും ഇസ്രായേലിൻ്റെയും താൽപ്പര്യങ്ങൾ മാത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്'.
ഔപചാരിക ചർച്ചകൾ നടക്കുന്നില്ലെന്ന് ടെഹ്‌റാൻ ആവർത്തിച്ചു. 'ഈ ഘട്ടത്തിൽ ചർച്ചയ്ക്ക് യാഥാർത്ഥ്യബോധമുള്ള ഒരു പദ്ധതിയും നിലവിലില്ല,' ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നിരുന്നാലും, തുർക്കിയും പാകിസ്ഥാനും ഇറാനും അമേരിക്കയും തമ്മിൽ പൊതുവായ ധാരണ തേടുന്നുണ്ട്.
-
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications