കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. സമാധാന ചർച്ചകളോട് ഗൌരവത്തോടെ പ്രതികരിച്ചില്ലെങ്കിൽ പിന്നീട് ഒരു തിരിച്ച് പോക്ക് സാധ്യമല്ലെന്നാണ് ഭീഷണി. നേരിട്ടുള്ള ചർച്ചകൾ ഇറാൻ തള്ളി എന്ന റിപ്പോർട്ടുകൾക്കിടെയാണ് ട്രൂത്ത് സോഷ്യലിലൂടെയുള്ള ട്രംപിൻ്റെ പ്രതികരണം.
'ഇറാൻ പ്രതിനിധികൾ വളരെ വ്യത്യസ്തമായും വിചിത്രമായുമാണ് പെരുമാറുന്നത്. സൈനികമായി നിലംപരിശായതിനാൽ തിരിച്ചുവരവിന് സാധ്യതയില്ലാത്ത അവർ ഒരു കരാറിനായി ഞങ്ങളോട് കെഞ്ചുകയാണ്. എന്നിട്ടും പരസ്യമായി പറയുന്നത് ഞങ്ങളുടെ നിർദ്ദേശം പരിഗണിക്കുകയാണെന്ന് മാത്രമാണ്, അത് തെറ്റാണ്.കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും. കാരണം ഒരിക്കലത് സംഭവിച്ചാൽ പിന്നെ ഒരു തിരിച്ചുപോക്കില്ല, അത് അത്ര മനോഹരമായിരിക്കുകയുമില്ല', എന്നാണ് ട്രംപ് കുറിച്ചത്.

ഇറാൻ-യുഎസ് സംഘർഷം ലംഘൂകരിക്കാനുള്ള പരോക്ഷ ചർച്ചകൾ പാക്കിസ്ഥാൻ വഴി പുരോഗമിക്കുകയാണ്. തുർക്കിയും ഈജിപ്തും മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയും അറിയിച്ചിട്ടുണ്ട്. അതേസമയം വെടിനിർത്തൽ ലക്ഷ്യമിട്ട് അമേരിക്ക പാകിസ്ഥാൻ വഴി ഇറാനുമായി 15 ഇന നിർദ്ദേശങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ഇറന്റെ സൈനിക, ആണവ നയങ്ങളെ മാറ്റുന്ന കർശന വ്യവസ്ഥകളാണ് ഈ 15-ഇന പദ്ധതിയിലുള്ളത്. ഇറാന്റെ ആണവ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം, സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നത് നിർത്തണം, ഹോർമുസ് കടലിടുക്ക് തുറന്നുനൽകണം എന്നിങ്ങനെയുള്ള നിർദേശങ്ങളാണ് യു.എസ് മുന്നോട്ട് വെച്ചത്. ഇറാന്റെ മിസൈൽ ശേഷികളും അനുബന്ധ സൈനിക അടിസ്ഥാന സൗകര്യങ്ങളും പൊളിച്ചുമാറ്റുക. ഇതിന് പകരമായി ഭാഗിക ഉപരോധ ഇളവുകൾ, യുഎൻ മേൽനോട്ടത്തിൽ ഇറാനു പുറത്തുള്ള ഇന്ധന സൗകര്യങ്ങളുള്ള സാധാരണ ആണവ പദ്ധതി, തകർന്ന സാമ്പത്തിക വ്യവസ്ഥയെ പിന്തുണയ്ക്കാൻ സാമ്പത്തിക സഹകരണം എന്നിവയും അമേരിക്ക വാഗ്ദാനം ചെയ്യുന്നുണ്ട്. ചർച്ചകൾക്ക് ഇടമൊരുക്കാൻ ഒരു മാസത്തെ വെടിനിർത്തലിനും യുഎസ് ആഹ്വാനം ചെയ്തു.
അതേസമയം യുഎസിൻ്റെ നിർദേശങ്ങൾ ഇറാൻ തള്ളി. യുഎസിൻ്റേത് ഏകപക്ഷീയവും അന്യായവുമായ നിർദേശമാണെന്നും അമേരിക്കൻ, ഇസ്രായേൽ താൽപ്പര്യങ്ങൾ മാത്രം ലക്ഷ്യമിടുന്നതാണെന്നും ടെഹ്‌റാൻ ആരോപിച്ചു.പാകിസ്ഥാൻ വഴി ലഭിച്ച നിർദ്ദേശം വിശദമായി പരിശോധിച്ചെന്നും മുന്നോട്ട് പോകാനുള്ള അടിസ്ഥാന നിർദേശങ്ങൾ പോലും വ്യവസ്ഥകളിൽ ഇല്ലെന്നും ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റോയിറ്റേഴ്സ് റിപ്പോർട്ടിൽ പറഞ്ഞു.
' ഉപരോധം നീക്കുന്നതിനുള്ള അവ്യക്തമായ പദ്ധതിക്ക് പകരമായി ഇറാൻ സ്വന്തം പ്രതിരോധശേഷി ഉപേക്ഷിക്കണമെന്നാണ് ഈ നിർദ്ദേശം. ഇത് ഏകപക്ഷീയവും അന്യായവുമാണ്. യുഎസിൻ്റെയും ഇസ്രായേലിൻ്റെയും താൽപ്പര്യങ്ങൾ മാത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്',ഉദ്യോഗസ്ഥൻ പറഞ്ഞു. ഔപചാരിക ചർച്ചകൾ നടക്കുന്നില്ലെന്ന് ടെഹ്‌റാൻ ആവർത്തിച്ചു. 'ഈ ഘട്ടത്തിൽ ചർച്ചയ്ക്ക് യാഥാർത്ഥ്യബോധമുള്ള ഒരു പദ്ധതിയും നിലവിലില്ല,' ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നിരുന്നാലും, തുർക്കിയും പാകിസ്ഥാനും ഇറാനും അമേരിക്കയും തമ്മിൽ പൊതുവായ ധാരണ തേടുന്നുണ്ട്.
-
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ?












Click it and Unblock the Notifications