പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 20 വര്‍ഷം കഠിന തടവ്, വിചിത്ര വിധിയുമായി എല്‍ സാല്‍വദോര്‍ കോടതി
സാന്‍ സാല്‍വദോര്‍: പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് 20 വര്‍ഷം കഠിന തടവിന് ശിക്ഷ. സെന്‍ട്രല്‍ അമേരിക്കയിലെ എല്‍ സാല്‍വദോര്‍ എന്ന രാജ്യത്താണ് വന്‍ ചര്‍ച്ചയ്ക്ക് വഴി തുറന്നുള്ള വിധി കടുത്ത മനുഷ്യാവകാശ ലംഘനമായി വിലയിരുത്തുന്നു.എല്‍ സാല്‍വദോറിലെ പെണ്‍കുട്ടിയാണ് പതിനെട്ടാം വയസില്‍ 70 വയസുകാരനായ രണ്ടാനച്ഛന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായത്. പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചതോടെ ആണ് 20 വര്‍ഷം തടവു ശിക്ഷ ലഭിച്ചത്.

ഒരു കുഞ്ഞിന് ജന്മം നല്കി
12 വയസുമുതല്‍ പീഡനത്തിരയായ പെണ്‍കുട്ടി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.2017 ഏപ്രില്‍ മുതല്‍ കസ്റ്റഡിയിലാണ്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭഛിദ്രമാണെന്ന് സംശയത്തെതുടര്‍ന്ന് അറസ്റ്റ്.ഇതേ തുടര്‍ന്നാണ് വിചാരണയും ശിക്ഷയും.എന്നാല്‍ കുഞ്ഞ് സുരക്ഷിതയായിരുന്നു.

ഗര്‍ഭഛിദ്രം നിയമവിരുദ്ധം
ഗര്‍ഭഛിദ്രം സാന്‍ സാല്‍വദോറില്‍ നിയമവിരുദ്ധമാണ്.മെഡിക്കല്‍ പരിശോധനയിലൂടെ ഗര്‍ഭഛിദ്രം നടത്തിയെന്ന് തെളിഞ്ഞാല്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക.ഇ യുവതി ഉള്‍പ്പെടെ 25 വനിതകള്‍ ഗര്‍ഭഛിദ്രത്തിന്റെ പേരില്‍ ജയിലില്‍ കഴിയുന്നുണ്ട്.സാന്‍ സാല്‍വദോറിലെ നിയമപ്രകാരം അബോര്ഷന് കൊലപാതകത്തിന് തുല്യമാണ്. നിലവില്‍ ജയിലില്‍ കഴിയുന്ന യുവതികളില്‍ ചിലര്‍ ആരോഗ്യപരമായ കാരണങ്ങളാലും മറ്റും കുഞ്ഞിനെ നഷ്ടപ്പെട്ടവരാണ്.എന്നാല്‍ ഇതെന്നും തന്നെ ഇവിടെ ശിക്ഷ ഇളവ അനുവദിക്കുന്നില്ല.എത് വിധത്തില്‍ ഗര്‍ഭസ്ഥശിശു നഷ്ടമായാലും അത് കൊലക്കുറ്റമായി ആണ് കോടതി കാണുക.

നിയമം പുനപരിശോധിക്കാന്‍
ഐക്യരാഷ്ട്രസഭ എല്‍ സാല്‍വദോര്‍ ഗവണ്മെന്റിനോട് ഗര്‍ഭഛിദ്രനിയമം പുനപരിശോധിക്കാന്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ തടവ് വിവാദമാകുന്ന പശ്ചാത്തലത്തില്‍ സാല്‍വദോറിനെതിരെ കൂടുതല്‍ വിമര്‍ശനമുയരും.കടുത്ത മനുഷ്യാവകാശ ലംഘനമാണിതെന്നാണ് വിമര്‍ശകര്‍ പറയുന്നത്
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications