വ്യാഴവും സൂര്യനും അനുകൂലം; ട്രംപ് 4 ലക്ഷത്തിലേറെ വോട്ടിന് വിജയിക്കുമെന്ന് ജ്യോതിഷി
ന്യൂയോര്‍ക്ക്: കടുത്ത മത്സരമാണ് ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ നടക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്‍റുമായ ഡൊണാള്‍ഡ് ട്രപും ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡനും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. അഭിപ്രായ സര്‍വെകളിലെല്ലാം ജോ ബൈഡന്‍ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തേതിന് സമാനമായിരിക്കും അന്തിമ തിരഞ്ഞെടുപ്പ് ഫലം എന്നാണ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്.
മത്സരം ഇത്തരത്തില്‍ ശക്തമായിക്കൊണ്ടിരിക്കെ വിജയം പ്രവചിച്ച് പല ജ്യോതിഷികളും രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണയും തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്നാണ് ഒരു ഇന്ത്യന്‍ ജ്യോതിഷി സോഷ്യല്‍ മീഡിയയിലൂടെ പ്രവചിച്ചിരിക്കുന്നത്. നക്ഷത്ര വിന്യാസങ്ങളും സൂര്യ ചിഹ്ന കണക്ക് കൂട്ടലുകളും ഉദ്ധരിച്ചു കൊണ്ടാണ് ഇയാളുടെ അവകാശവാദം. "ശ്രീ ഡൊണാൾഡ് ട്രംപിന് സിംഹവും 10-ആം ഗ്രഹത്തില്‍ സൂര്യന്റെ സ്ഥാനവും വ്യാളിയുടെ തലയിൽ രാഹുവും ഉണ്ട്, അമേരിക്കൻ പ്രസിഡന്റായി രണ്ടാം തവണ ആവർത്തിക്കാൻ അദ്ദേഹത്തിന് ഇത് മേൽക്കൈ നൽകുന്നു, കാരണം .. സൂര്യനെ സംയോജിപ്പിക്കാൻ വ്യാഴത്തെ ഉയർത്തിയിരിക്കുകയാണ്'-ജ്യോതിഷി പറയുന്നു.
ഏറ്റവും കുറഞ്ഞത് 4 ലക്ഷം വോട്ടുകള്‍ക്ക് ട്രംപ് വിജയിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇവിടെ പ്രവചനാതീതമായ ചിലത് ഉണ്ട്. വോട്ടുകൾ കൈകാര്യം ചെയ്യുന്നതിനും ഹാക്കുചെയ്യുന്നതിനും ട്രംപിനെ എതിരാളികള്‍ കുറ്റപ്പെടുത്തുമെന്നും ജ്യോതിഷി പറയുന്നു. അതേസമയം, യുഎസ് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേയും ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാര്‍ത്ഥിയും മുൻവൈസ് പ്രസിഡന്‍റുമായി ജോ ബിഡന്‍ മിക്ക സംസ്ഥാനങ്ങളിലം മുന്നിട്ട് നില്‍ക്കുകയാണ്. വിസ്കോൺസിൻ, മിഷിഗൺ എന്നിവിടങ്ങളിലാണ് ബൈഡന്‍റെ മുന്നേറ്റം. അരിസോണ, നോർത്ത് കരോലിന എന്നീ സംസ്ഥാനങ്ങളില്‍ ഇരുവരും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.