Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ് തന്നത് എട്ടിന്റെ പണി തന്നെ: പക്ഷെ ഇന്ത്യയും പിന്നോട്ടില്ല; ഉടക്ക്, വ്യാപാര കരാർ ഉടനുണ്ടാകില്ല

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ട്. കരാർ സംബന്ധിച്ച ചർച്ചകള്‍ക്കായി ഓഗസ്റ്റ് രണ്ടാം പകുതിയിൽ ഇന്ത്യയിലേക്ക് നടത്താനിരുന്ന യുഎസ് ഉദ്യോഗസ്ഥരുടെ സന്ദർശനം റദ്ദാക്കിയെന്ന വിവരവും ഇന്ത്യന്‍ എക്സ്പ്രസ് അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വ്യാപാര കരാർ നടപ്പിലായില്ലെങ്കില്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയ പ്രഖ്യാപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കിയേക്കും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ അമേരിക്ക സന്ദർശിച്ചതിനു ശേഷം ആരംഭിച്ച വ്യാപാര കരാർ ചർച്ചകൾ അഞ്ച് റൗണ്ടുകൾ പൂർത്തിയാക്കിയെങ്കിലും, കാർഷിക മേഖലയിലെ വിയോജിപ്പുകൾ കാരണം മുടങ്ങിയിരിക്കുകയാണ്. യുഎസ്, തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തങ്ങളുടെ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്ന ഇന്ത്യയുടെ ദീർഘകാല നിലപാട് ഈ ആവശ്യത്തിന് തടസ്സം സൃഷ്ടിക്കുന്നു.

trump-modi-small-

പ്രധാനമന്ത്രി മോദി, സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ, കർഷകർ, മത്സ്യബന്ധന തൊഴിലാളികൾ, കാലികളെ വളർത്തുന്നവർ എന്നിവരുടെ ക്ഷേമം തന്റെ മുൻഗണനയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തതും ഈ പശ്ചാത്തലത്തിലാണ്. "ഇവരുടെ ക്ഷേമത്തിനായി വ്യക്തിപരമായി വലിയ വില നൽകേണ്ടി വരുമെന്ന് എനിക്ക് അറിയാം. പക്ഷെ ഞാൻ അതിനും തയ്യാറാണ്," എന്നായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്.

യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയത് നിലവില്‍ ലോകത്ത് ഏതെങ്കിലും രാജ്യത്തിന് ഏർപ്പെടുത്തുന്ന ഏറ്റവും ഉയർന്ന തീരുവയാണ്. ഓഗസ്റ്റ് 7-ന് പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേര് പറഞ്ഞ് ഏർപ്പെടുത്തിയ അധിക 25 ശതമാനം തീരുവ ഓഗസ്റ്റ് 27-ന് നിലവിൽ വരും. ഈ അധിക തീരുവ "ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ" അനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമാകാമെന്നും യുഎസ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചിട്ടുണ്ട്.

അമേരിക്കന്‍ ഭീഷണി തുടരുമ്പോഴും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിർത്തിവെക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി, 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്നാണ് ഇന്ത്യൻ സർക്കാറിന്റെ നിലപാട്. "റഷ്യൻ എണ്ണ ഇറക്കുമതി മറ്റ് പല രാജ്യങ്ങളും നടത്തുന്നുണ്ട്. ഇന്ത്യയെ മാത്രം ലക്ഷ്യമിടുന്നത് അന്യായവും ന്യായീകരിക്കാനാവാത്തതുമാണ്," വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു

ട്രംപിന്റെ തീരുവ പ്രഖ്യാപനനത്തിന് റഷ്യ-യുക്രൈൻ യുദ്ധവുമായും ബന്ധപ്പെട്ട് കിടക്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അലാസ്കയിൽ നടത്തിയ ചർച്ചകളിൽ റഷ്യ-യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തൽ ഉണ്ടാകാത്തതിനാൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് "സെക്കൻഡറി തീരുവ" ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, ബ്ലൂംബെർഗിനോട് നൽകിയ അഭിമുഖത്തിൽ, "പുടിന്റെ മനോഭാവം പ്രതീക്ഷിച്ചതിന് വിപരീതമാണ്. ചർച്ചകൾ പരാജയപ്പെട്ടാൽ, ഇന്ത്യക്കെതിരായ തീരുവ വർധിപ്പിക്കാൻ സാധ്യതയുണ്ട്," എന്ന മുന്നറിയിപ്പും നൽകി.

2024-ൽ ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതി 87 ബില്യൺ ഡോളറാണ്. അതായത് ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യുഎസ്. 50 ശതമാനം തീരുവ, ടെക്സ്റ്റൈൽ, രത്നങ്ങൾ, ആഭരണങ്ങൾ, ഓട്ടോ ഭാഗങ്ങൾ, സീഫുഡ് തുടങ്ങിയ മേഖലകളെ പ്രതികൂലമായി ബാധിക്കും. മൂഡീസ് റേറ്റിംഗ്സ് പ്രകാരം, ഈ തീരുവ ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' പദ്ധതിക്ക് വെല്ലുവിളിയാകും, ജിഡിപി വളർച്ച 0.3 ശതമാനം വരെ കുറയ്ക്കുന്നതിലേക്കും നയിക്കും.

വാൾമാർട്ട്, ആമസോൺ, ടാർഗറ്റ് തുടങ്ങിയ യുഎസ് റീട്ടെയ്‌ലർമാർ ഇന്ത്യയിൽ നിന്നുള്ള ടെക്സ്റ്റൈൽ, വസ്ത്ര ഓർഡറുകൾ താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല ഇന്ത്യന്‍ കമ്പനികളും ഇപ്പോൾ വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉൽപ്പാദനം മാറ്റാനും പദ്ധതിയിടുന്നുണ്ട്.

വെള്ളിയാഴ്ച ഒരു ഉന്നതതല കാബിനറ്റ് യോഗം വിളിച്ചുചേർത്ത പ്രധാനമന്ത്രി തീരുവ വർധനയുടെ ആഘാതം പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനുമായും യുകെയുമായും സ്വതന്ത്ര വ്യാപാര കരാറുകൾ വേഗത്തിലാക്കാനും, ചൈനയുമായുള്ള ബന്ധം സ്ഥിരപ്പെടുത്താനുമാണ് നിലവില്‍ ഇന്ത്യയുടെ ശ്രമം. വിദഗ്ധർ ഈ തീരുവ പ്രഖ്യാപനത്തെ ഇന്ത്യ-യുഎസ് ബന്ധത്തിലെ "ഏറ്റവും മോശം പ്രതിസന്ധി" എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, ഓഗസ്റ്റ് 27-ന് മുമ്പുള്ള 21 ദിവസത്തെ കാലാവധി, റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യ പുനർവിചിന്തനം നടത്തിയാൽ, തീരുവയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+