വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിന് വിലക്ക്, വിദേശികള്‍ക്കും ബാധകം; ഈ രാജ്യത്തിന്റെ പുതിയ നിയമങ്ങള്‍
ജക്കാര്‍ത്ത: വിവാഹപൂര്‍വ ലൈംഗിക ബന്ധവും അവിഹിതര് ഒരുമിച്ച് താമസിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തുന്ന നിയമം പാസാക്കി ഇന്തോനേഷ്യ. വിവാദപരമായ പുതിയ ക്രിമിനല്‍ കോഡ് ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. പുതിയ നിയമങ്ങള്‍ ഇന്തോനേഷ്യക്കാര്‍ക്കും വിദേശികള്‍ക്കും ബാധകമാണ്. കൂടാതെ പ്രസിഡന്റിനെയോ സംസ്ഥാന സ്ഥാപനങ്ങളെയോ ഇന്തോനേഷ്യയുടെ ദേശീയ പ്രത്യയശാസ്ത്രത്തെയോ അപമാനിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍ലമെന്റ് ഏകകണ്ഡമായാണ് പുതിയ തീരുമാനം അംഗീകരിച്ചത്. നിയമം ലംഘിക്കുന്നര്‍ക്ക് വ്യഭിചാര കുറ്റത്തിന് ഒരു വര്‍ഷം വരെ തടവു ലഭിക്കും. വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തികളുടെ മാതാപിതാക്കളില്‍ നിന്ന് പരാതിയുണ്ടെങ്കിലാണ് കേസെടുക്കുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിയമം ബാധകമാണ്. ഏകപക്ഷീയമയാണ് പാര്‍ലമെന്റില്‍ നിയമം പാസാക്കിയത്.

പ്രസിഡന്റിനെ അപമാനിക്കുന്നതും ഈ രാജ്യത്ത് ക്രിമിനല്‍ കുറ്റമാണ്. ബില്ലിന്മേല് നടന്ന ചര്‍ച്ചയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരാമാവധി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ നിയമഭേദഗതിയില്‍ ചരിത്രപരമായ തീരുമാനമെടുത്തെന്നും നിയമമന്ത്രി യസോന ലാവോലി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നിയമം 2019ല്‍ നടപ്പിലാക്കാന്‍ ഒരുങ്ങിയതായിരുന്നു. എന്നാല്‍ കടുത്ത ഏതിര്‍പ്പിനെ തുടര്‍ന്ന് അന്ന് മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ വിചാരണ ആരംഭിക്കുന്നതിന് മുമ്പേ പരാതികള്‍ പിന്‍വലിക്കാവുന്നതാണ്. വ്യഭിചാരം ആരോപിക്കപ്പെടുന്ന വ്യക്തിയുടെ ഭര്‍ത്താവില്‍ നിന്നോ മാതാപിതാക്കളില്‍ നിന്നോ പരാതി ലഭിച്ചാല്‍ മാത്രമാണ് കേസെടുക്കുക. 2019ല്‍ നിയമം നടപ്പാക്കാന്‍ ഒരുങ്ങിയപ്പോള്‍ പതിനായിരക്കണക്കിന് ആളുകളാണ് അന്ന് തെരുവിലിറങ്ങിയത്.

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുളള രാജ്യമാണ് ഇന്തോനേഷ്യ. ഇവിടെ സ്ത്രീകള്‍ക്കെതിരെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും എല്‍ ജി ബി ടി വിഭാഗത്തിനെതിരെയും വിവേചനം വര്ദ്ധിക്കുന്നായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ പുതിയ നിയമം തിരിച്ചടിയാകുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

അതേസമയം, മദ്യവും ചൂതാട്ടവും നിരോധിച്ചിരിക്കുന്ന അര്‍ദ്ധ സ്വയംഭരണാധികാരമുള്ള ആഷെ പ്രവിശ്യ ഉള്‍പ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ ഇതിനകം തന്നെ നിലവിലുണ്ട്. സ്വവര്‍ഗരതി, വ്യഭിചാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്കായി പ്രദേശത്ത് പരസ്യമായി ചാട്ടവാറടിയും നടക്കുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications