Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനിലെ കുഴപ്പങ്ങള്‍ക്കു പിന്നില്‍ ബാഹ്യശക്തികളെന്ന് ആയത്തുല്ല അലി ഖമേനി

തെഹ്‌റാന്‍: ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു പിന്നില്‍ ബാഹ്യശക്തികളാണെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനി കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനെതിരേ പ്രതിഷേധിക്കാനെന്ന പേരില്‍ ഡിസംബര്‍ 28ന് ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആളിപ്പടര്‍ന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പരമോന്നത നേതാവ് ഇങ്ങനെയൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇറാന്റെ ശത്രുക്കള്‍ രാജ്യത്ത് അശാന്തി വിതയ്ക്കാന്‍ തങ്ങളുടെ പക്കലുള്ള പണം, ആയുധം, രാഷ്ട്രീയം, രഹസ്യാന്വേഷണ ഏജന്‍സികള്‍ തുടങ്ങി സര്‍വസന്നാഹങ്ങളും ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'ഇറാന്‍ രാഷ്ട്രത്തിന്റെ ആത്മാഭിമാനവും സുരക്ഷയും പുരോഗതിയും രക്തസാക്ഷികളുടെ സ്വയംസമര്‍പ്പണത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ്. രാജ്യം അതിന്റെ ധീരതയുടെയും സമര്‍പ്പണത്തിന്റെയും രാജ്യത്തിലുള്ള വിശ്വാസത്തിന്റെയും കരുത്തിലാണ് ശത്രുക്കളുടെ കുതന്ത്രങ്ങളെ പ്രതിരോധിക്കുന്നത്'- ഓദ്യോഗിക വെബസൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ തനിക്ക് പറയുവാനുണ്ടെന്നും ശരിയായ സമയത്ത് രാജ്യത്തിലെ പ്രിയപ്പെട്ട ജനങ്ങളുമായി അക്കാര്യങ്ങള്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൃത്തികെട്ട ശത്രുക്കള്‍ക്കെതിരായി നിലകൊള്ളാന്‍ വീടും കുടുംബവും ഉപേക്ഷിച്ച് ജീവത്യാഗം ചെയ്തവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും പരമോന്നത നേതാവ് പറഞ്ഞു.

iran2

അതിനിടെ, ഇറാനില്‍ ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്ത് പേര്‍ കൂടി കൊല്ലപ്പെട്ടതോടെയാണിത്. ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മശ്ഹദിലാണ് രാജ്യത്തെ തുടരുന്ന വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും പ്രതിഷേധിച്ച് ഡിസംബര്‍ 28ന് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാജ്യത്തിലെ ഹസന്‍ റൂഹാനി സര്‍ക്കാരിനെതിരായ പ്രക്ഷോഭമായി അത് വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+