ഇന്ത്യയുടെ ബജറ്റ് കണ്ട് ഇറാന് 'ഞെട്ടി'; ട്രംപ് ഇഫക്ടില്‍ നയാ പൈസയില്ല, കോളടിച്ചത് നേപ്പാളിനും ഭൂട്ടാനും
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് അയല്‍രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സഹായം. അയല്‍രാജ്യങ്ങളെ കൂടെ നിര്‍ത്താനും സഹകരണം ശക്തമാക്കാനുമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് ധനസഹായം അനുവദിക്കാറുള്ളത്. എന്നാല്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം പൂര്‍ത്തിയായപ്പോള്‍ തലയില്‍ കൈവച്ചവരില് ഇറാനുമുണ്ട്.
ഇറാനിലെ ചബഹാര്‍ തുറമുഖം ഇന്ത്യയാണ് വികസിപ്പിക്കുന്നത്. ഓരോ ബജറ്റിലും നിശ്ചിത തുക ഈ തുറമുഖ വികസനത്തിന് നീക്കിവെക്കാറുണ്ട്. കഴിഞ്ഞ ബജറ്റില്‍ 400 കോടി നീക്കിവച്ചിരുന്നു. എന്നാല്‍ ഇത്തവണ ഫണ്ട് അനുവദിച്ചിട്ടില്ല. സമീപകാലത്ത് ആദ്യമായിട്ടാണ് ഇന്ത്യ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇറാനുമായുള്ള ഇടപാടുകള്‍ നിര്‍ത്തണം എന്ന അമേരിക്കയുടെ നിര്‍ദേശമാണോ ഇതിന് കാരണം എന്ന് വ്യക്തമല്ല.

ഇന്ത്യയുടെ സഹായം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ഭൂട്ടാനാണ്. 2288 കോടി രൂപയാണ് ഭൂട്ടാന് അനുവദിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ചബഹാര്‍ തുറമുഖത്തിന് 400 കോടി അനുവദിച്ചിരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ 100 കോടി അനുവദിക്കുകയും പിന്നീട് 400 കോടിയാക്കി ഉയര്‍ത്തുകയും ചെയ്തു. ഇത്തവണ ഒരു തുകയും വകയിരുത്തിയിട്ടില്ല.
ഇന്ത്യയും ഇറാനും തമ്മില്‍ പത്ത് വര്‍ഷത്തേക്കുള്ള കരാറാണ് ചബഹാര്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ടുള്ളത്. പാകിസ്താനെ ആശ്രയിക്കാതെ അഫ്ഗാനിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും ചരക്കുകള്‍ എത്തിക്കാന്‍ ഇന്ത്യയെ സഹായിക്കുന്ന പദ്ധതിയാണ് ചബഹാര്‍ തുറമുഖം. എന്നാല്‍ ഇത്തവണ ബജറ്റില്‍ പ്രഖ്യാപനമില്ലാത്തത് അമേരിക്കയെ പിണക്കേണ്ടെന്ന് കരുതിയാകും എന്ന സൂചനയുണ്ട്.
ബംഗ്ലാദേശിനുള്ള തുക കുറച്ചു
ഇറാനുമായി വ്യാപാരം നടത്തുന്നവര്‍ക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. മാത്രമല്ല, ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം വെനസ്വേലയുടെ എണ്ണ ഇന്ത്യ വാങ്ങുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ബജറ്റിന് മുമ്പ് വന്ന ട്രംപിന്റെ പ്രഖ്യാപനം ഇറാനുള്ള സഹായം കുറയ്ക്കുമെന്ന സൂചന കൂടിയായിരുന്നു.
വിവിധ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് ഇന്ത്യ ഓരോ ബജറ്റിലും തുക നീക്കിവയ്ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 5483 കോടി രൂപയാണ് നീക്കിവച്ചത്. ഇത്തവണ 5686 കോടിയായി വര്‍ധിപ്പിച്ചു. ബംഗ്ലാദേശിന് കഴിഞ്ഞ വര്‍ഷം 120 കോടി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 34 കോടി രൂപയായി കുറച്ചു. ഈ വര്‍ഷം 60 കോടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
അഫ്ഗാനിസ്താന് 150 കോടി പ്രഖ്യാപിച്ചിട്ടുള്ളത്. നേപ്പാളിന് 800 കോടി, മാലദ്വീപിന് 550 കോടി, ശ്രീലങ്കയ്ക്ക് 400 കോടി, മ്യാന്മറിന് 300 കോടി, മംഗോളിയക്ക് 25 കോടി, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 225 കോടി, മൗറീഷ്യസിന് 550 കോടി, സീഷല്സിന് 19 കോടി എന്നിങ്ങനെയാണ് കേന്ദ്ര ബജറ്റില്‍ നീക്കിവച്ചിരിക്കുന്ന തുക.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications