Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖാംനഇ ചുമതലയേറ്റത് 20 മണിക്കൂറില്‍; ഇനിയുള്ള പട്ടികയില്‍ 5 പേര്‍, ഇറാന്‍ ഭരണം മൂന്നംഗ സമിതിക്ക്

ടെഹ്‌റാന്‍: പരമോന്നത നേതാവ് അയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതോടെ ഇറാന്റെ അടുത്ത നേതാവ് ആര് എന്ന ചോദ്യം സജീവം. ഖാംനഇ കൊല്ലപ്പെടുന്നതിന് ഇടയാക്കിയ ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ നിരവധി ഷിയാ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്‍ ഇത്ര വലിയ പ്രതിസന്ധി നേരിട്ടിട്ടില്ല. ഇത് എങ്ങനെ മറികടക്കും എന്നതാണ് അറിയേണ്ടത്.

ഇറാനിലെ ഭരണകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ താല്‍ക്കാലിക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രസിഡന്റ്, ചീഫ് ജസ്റ്റിസ്, ഗാര്‍ഡിയന്‍ കൗണ്‍സിലെ പണ്ഡിതനായ ഒരംഗം എന്നിവരാണ് സമിതിയിലുള്ളത്. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ ഇവരുടെ നിയന്ത്രണത്തിലാകും ഇറാന്‍. എന്നാല്‍ വൈകാതെ പുതിയ സുപ്രീം ലീഡറെ ഇറാന്‍ തിരഞ്ഞെടുക്കുമെന്നാണ് വിവരം.

iran next leader

1979ലാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുണ്ടായിരുന്ന ഷാ ഭരണകൂടത്തിനെതിരെ ഇറാനില്‍ ഇസ്ലാമിക വിപ്ലവം നടന്നത്. ഷാ ഭരണകൂടം നിലംപതിക്കുകയും ഷിയാ പണ്ഡിതന്മാരുടെ കൈവശം ഭരണം എത്തുകയും ചെയ്തു എന്നതാണ് വിപ്ലവത്തിന്റെ അനന്തര ഫലം. പിന്നീട് ഇറാന്റെ ആദ്യ പരമോന്നത നേതാവായി തിരഞ്ഞെടുത്തത് വിപ്ലവം നയിച്ച ആയത്തുല്ലു ഖുമൈനിയെ ആയിരുന്നു.

1989ലാണ് ഖുമൈനി മരിച്ചത്. പിന്നീട് പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് അലി ഖാംനഇ. ഖുമൈനിയുടെ പ്രധാന ശിഷ്യനും സഹപ്രവര്‍ത്തകനുമായിരുന്നു ഖാംനഇ. അന്ന് 20 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഖാംനഇ തിരഞ്ഞെടുക്കപ്പെട്ടത്. പണ്ഡിതന്മാരും നിയമജ്ഞരും ഉള്‍പ്പെടുന്ന എക്‌സ്‌പേര്‍ട്ട് അസംബ്ലിയാണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുക. 74ല്‍ 60 വോട്ട് നല്‍കിയാണ് ഖാംനഇയെ തിരഞ്ഞെടുത്തത്.

സാധ്യത ഈ അഞ്ചുപേരില്‍ ഒരാള്‍ക്ക്

അന്നത്തെതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോള്‍ ഇറാനില്‍. യുദ്ധമുഖത്താണ് ഇറാന്‍. മാത്രമല്ല, നേതാവ് കൊല്ലപ്പെട്ടിരിക്കുന്നു. മന്ത്രിമാരും പ്രധാന സൈനിക നേതാക്കളും പണ്ഡിതരും കൊല്ലപ്പെട്ടു എന്ന വിവരവും വന്നിട്ടുണ്ട്. ഈ സാഹച്യത്തില്‍ ആര് അധികാരം ഏറ്റെടുക്കുമെന്ന ചോദ്യം ബാക്കിയാണ് ഈ വേളയിലാണ് പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിയെ ഭരണം ഏല്‍പ്പിച്ചിരിക്കുന്നത്.

ഇമാം മഹ്ദി തിരിച്ചെത്തി അധികാരം ഏറ്റെടുക്കുമെന്നാണ് ഷിയാ വിശ്വാസം. അതുവരെ ഭരണം നടത്തുന്നതിനാണ് പണ്ഡിത നേതൃത്വത്തെ ഏല്‍പ്പിക്കുന്നത്. പണ്ഡിത നേതൃത്വം തിരഞ്ഞെടുക്കുന്നതാണ് പരമോന്നത നേതാവിനെ. അഞ്ച് പേരുകളാണ് അടുത്ത പരമോന്നത നേതാവിന്റെ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ ഈ വ്യക്തികള്‍ തന്നെ ആകണം എന്നുമില്ല.

ഖാംനഇയുടെ മകന്‍ മുജ്തബ ഖാംനഇ, ഖുമൈനിയുടെ ചെറുമകന്‍ ഹസന്‍ ഖുമൈനി, സാദിഖ് ലാരിജാനി, മുഹ്‌സിന്‍ അരാകി, അഹമ്മദ് ഖാതമി എന്നിവരില്‍ ആരെങ്കിലും ഈ പദവിയിലേക്ക് എത്തിയേക്കും. എന്നാല്‍ അവസരം ഉപയോഗപ്പെടുത്തി ഇറാനില്‍ രാഷ്ട്രീയ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ അമേരിക്കയും ഇസ്രായേലും ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുഗമമായി പുതിയ നേതാവിനെ തിരഞ്ഞെടുക്കുക എന്നത് ഇറാന് വെല്ലുവിളി നിറഞ്ഞതാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+