Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനൊപ്പം ചേര്‍ന്ന് ഹൂതികളും...! ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം, യുദ്ധം പുതിയ തലത്തിലേക്ക്

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ പങ്ക് ചേര്‍ന്ന് യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍. മിഡില്‍ ഈസ്റ്റ് യുദ്ധം ആരംഭിച്ച് ഒരി മാസത്തിന് ശേഷം ഇസ്രായേലിനെതിരെ തങ്ങളുടെ ആദ്യ ആക്രമണം നടത്തിയതായി ഹൂതി വിമതര്‍ അവകാശപ്പെട്ടു. തങ്ങള്‍ക്കെതിരായ ആക്രമണം തടയുന്നത് ഫലപ്രദമായി തുടരുകയാണ് എന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞതിന് പിന്നാലെയാണ് ഹൂതികളുടെ ആക്രമണം.

ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍

ടെഹ്റാന്‍ ആക്രമണം തുടരുകയോ സഖ്യകക്ഷിയായ കൂടുതല്‍ രാജ്യങ്ങള്‍ സംഘര്‍ഷത്തില്‍ പങ്കുചേരുകയോ ചെയ്താല്‍ പ്രാദേശിക യുദ്ധത്തില്‍ ചേരുമെന്ന് ഹൂതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ആക്രമണം. തങ്ങള്‍ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയില്‍ ഹൂതി വക്താവ് യഹ്യ സാരി പറഞ്ഞു.

Iran Israel Conflict

അതിനിടെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, 'യെമനില്‍ നിന്ന് ഇസ്രായേലി പ്രദേശത്തേക്ക് ഒരു മിസൈല്‍ വിക്ഷേപിച്ചതായി തിരിച്ചറിഞ്ഞതായും, ഭീഷണി തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും' ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിസൈല്‍ ഫലപ്രദമായി തടഞ്ഞിട്ടിരിക്കാമെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു

ഗാസ യുദ്ധസമയത്ത് ഹൂതികള്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും കപ്പലുകള്‍ ആക്രമിച്ചിരുന്നു. പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു. എന്നാല്‍ നിലവില്‍ ഇറാനെതിരെ ഇസ്രായേലും യുഎസും നടത്തുന്ന പുതിയ യുദ്ധത്തില്‍ നിന്ന് ഹൂതികള്‍ വിട്ടുനില്‍ക്കുകയായിരുന്നു.

'ഞങ്ങളുടെ വിരലുകള്‍ നേരിട്ടുള്ള സൈനിക ഇടപെടലിന് ഒരുങ്ങിയിരിക്കുന്നുവെന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നു,' ഒരു പ്രസ്താവനയില്‍ ഹൂതി പറഞ്ഞു, മറ്റ് രാജ്യങ്ങള്‍ യുഎസ്-ഇസ്രായേല്‍ പോരാട്ടത്തില്‍ പങ്കുചേര്‍ന്നാലോ അല്ലെങ്കില്‍ ചെങ്കടല്‍ ശത്രു പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാലോ നടപടിയെടുക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത്

ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍ ചെങ്കടല്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം സൗദി അറേബ്യ അവരുടെ എണ്ണ കയറ്റുമതിയുടെ വലിയൊരു ഭാഗം യാന്‍ബു തുറമുഖത്തേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ ഗള്‍ഫുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി.

വികസനവും സമാധാനവും ആഗ്രഹിക്കുന്നുവെങ്കില്‍, അമേരിക്കയെയും ഇസ്രായേലിനെയും അവരുടെ യുദ്ധത്തില്‍ പിന്തുണയ്ക്കരുത് എന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ആവശ്യപ്പെട്ടു. ഒരു മാസത്തിലേറെയായി യുദ്ധം തുടരുകയും സൗദി അറേബ്യ, യുഎഇ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, അതിലേറെയും ഉള്‍പ്പെടെ മേഖലയിലെ നിരവധി രാജ്യങ്ങള്‍ യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്റെ സന്ദേശം വരുന്നത്.

ഇറാനില്‍ ആക്രമണം നടത്താന്‍ അമേരിക്ക ഗള്‍ഫ് രാജ്യങ്ങളിലെ സൈനിക താവളങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍, പ്രതികാരമായി ടെഹ്റാനും ഈ രാജ്യങ്ങളില്‍ ആക്രമണം അഴിച്ചുവിടുന്നു. 'ഇറാന്‍ മുന്‍കൂര്‍ ആക്രമണങ്ങള്‍ നടത്തുന്നില്ലെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്, പക്ഷേ ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാല്‍ ഞങ്ങള്‍ ശക്തമായി തിരിച്ചടിക്കും,' പെഷേഷ്‌കിയാന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+