ഇറാനൊപ്പം ചേര്‍ന്ന് ഹൂതികളും...! ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം, യുദ്ധം പുതിയ തലത്തിലേക്ക്
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തില്‍ പങ്ക് ചേര്‍ന്ന് യെമനിലെ ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍. മിഡില്‍ ഈസ്റ്റ് യുദ്ധം ആരംഭിച്ച് ഒരി മാസത്തിന് ശേഷം ഇസ്രായേലിനെതിരെ തങ്ങളുടെ ആദ്യ ആക്രമണം നടത്തിയതായി ഹൂതി വിമതര്‍ അവകാശപ്പെട്ടു. തങ്ങള്‍ക്കെതിരായ ആക്രമണം തടയുന്നത് ഫലപ്രദമായി തുടരുകയാണ് എന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞതിന് പിന്നാലെയാണ് ഹൂതികളുടെ ആക്രമണം.
ടെഹ്റാന് ആക്രമണം തുടരുകയോ സഖ്യകക്ഷിയായ കൂടുതല്‍ രാജ്യങ്ങള്‍ സംഘര്‍ഷത്തില്‍ പങ്കുചേരുകയോ ചെയ്താല്‍ പ്രാദേശിക യുദ്ധത്തില്‍ ചേരുമെന്ന് ഹൂതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ആക്രമണം. തങ്ങള്‍ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയില്‍ ഹൂതി വക്താവ് യഹ്യ സാരി പറഞ്ഞു.

അതിനിടെ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, 'യെമനില്‍ നിന്ന് ഇസ്രായേലി പ്രദേശത്തേക്ക് ഒരു മിസൈല്‍ വിക്ഷേപിച്ചതായി തിരിച്ചറിഞ്ഞതായും, ഭീഷണി തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും' ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേലില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിസൈല്‍ ഫലപ്രദമായി തടഞ്ഞിട്ടിരിക്കാമെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഗാസ യുദ്ധസമയത്ത് ഹൂതികള്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും കപ്പലുകള്‍ ആക്രമിച്ചിരുന്നു. പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു. എന്നാല്‍ നിലവില്‍ ഇറാനെതിരെ ഇസ്രായേലും യുഎസും നടത്തുന്ന പുതിയ യുദ്ധത്തില്‍ നിന്ന് ഹൂതികള്‍ വിട്ടുനില്‍ക്കുകയായിരുന്നു.
'ഞങ്ങളുടെ വിരലുകള്‍ നേരിട്ടുള്ള സൈനിക ഇടപെടലിന് ഒരുങ്ങിയിരിക്കുന്നുവെന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നു,' ഒരു പ്രസ്താവനയില്‍ ഹൂതി പറഞ്ഞു, മറ്റ് രാജ്യങ്ങള്‍ യുഎസ്-ഇസ്രായേല്‍ പോരാട്ടത്തില്‍ പങ്കുചേര്‍ന്നാലോ അല്ലെങ്കില്‍ ചെങ്കടല്‍ ശത്രു പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചാലോ നടപടിയെടുക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി.
ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധത്തില്‍ ചെങ്കടല്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം സൗദി അറേബ്യ അവരുടെ എണ്ണ കയറ്റുമതിയുടെ വലിയൊരു ഭാഗം യാന്‍ബു തുറമുഖത്തേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ ഗള്‍ഫുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. അതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന് രംഗത്തെത്തി.
വികസനവും സമാധാനവും ആഗ്രഹിക്കുന്നുവെങ്കില്‍, അമേരിക്കയെയും ഇസ്രായേലിനെയും അവരുടെ യുദ്ധത്തില്‍ പിന്തുണയ്ക്കരുത് എന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെഷേഷ്കിയാന്ആവശ്യപ്പെട്ടു. ഒരു മാസത്തിലേറെയായി യുദ്ധം തുടരുകയും സൗദി അറേബ്യ, യുഎഇ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, അതിലേറെയും ഉള്‍പ്പെടെ മേഖലയിലെ നിരവധി രാജ്യങ്ങള്‍ യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്റെ സന്ദേശം വരുന്നത്.
ഇറാനില്‍ ആക്രമണം നടത്താന്‍ അമേരിക്ക ഗള്‍ഫ് രാജ്യങ്ങളിലെ സൈനിക താവളങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍, പ്രതികാരമായി ടെഹ്റാനും ഈ രാജ്യങ്ങളില്‍ ആക്രമണം അഴിച്ചുവിടുന്നു. 'ഇറാന് മുന്‍കൂര്‍ ആക്രമണങ്ങള്‍ നടത്തുന്നില്ലെന്ന് ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്, പക്ഷേ ഞങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടാല്‍ ഞങ്ങള്‍ ശക്തമായി തിരിച്ചടിക്കും,' പെഷേഷ്കിയാന്‍ പറഞ്ഞു.
-
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഖത്തറിന് മറ്റൊരു വമ്പന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
2026ൽ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതൊക്കെ നടക്കുകയാണോ? യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ













Click it and Unblock the Notifications