ഇറാനുമായുള്ള ആണവ കരാര്‍ തുടരാനുറച്ച് യുഎസ് ഇതര രാജ്യങ്ങള്‍; വിയന്നയില്‍ പ്രത്യേക യോഗം ചേര്‍ന്നു
വിയന്ന: ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ കരാറില്‍ നിന്ന് അമേരിക്ക ഏക പക്ഷീയമായി പിന്മാറിയെങ്കിലും കരാര്‍ തുടരാനുറച്ച് മറ്റു രാഷ്ട്രങ്ങള്‍. അമേരിക്കയ്ക്ക് പുറമെ കരാറില്‍ ഒപ്പുവച്ച ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്, ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് കരാര്‍ തുടരുന്നതിനുള്ള പ്രായോഗിക വഴികളാലോചിക്കാന്‍ ആസ്ത്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ യോഗം ചേര്‍ന്നത്. അമേരിക്ക ഇറാനെതിരേ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ അത് എങ്ങിനെ മറികടക്കാമെന്നാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. മെയ് എട്ടിന് ഇറാന് ആണവ കരാറില്‍ നിന്ന് പിന്മാറുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ ഒരുമിച്ചിരിക്കുന്നത്.

രാഷ്ട്രീയ ഉച്ഛാശക്തിയുണ്ടെങ്കില്‍ കരാറുമായി മുന്നോട്ടുപോവുന്നതില്‍ നാം വിജയം വരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് റഷ്യന്‍ പ്രതിനിധി മിഖായേല്‍ ഉല്യാനോവ് അഭിപ്രായപ്പെട്ടു. ഇറാനുമായുള്ള കരാര്‍ അമേരിക്കയ്ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അത് അന്താരാഷ്ട്ര സമൂഹത്തിന്റേതു കൂടിയാണെന്നും ഉല്യാനോവ് പറഞ്ഞു. ഇറാന്റെ എണ്ണ-വാതക വ്യാപാരം തുടരുകയും ഇറാനില്‍ നിക്ഷേപമിറക്കുന്ന കമ്പനികളെ സംരക്ഷിക്കുകയും ബാങ്കിംഗ്-ഗതാഗത മേഖലകള്‍ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നതിനുള്ള പ്രായോഗികമായ മാര്‍ഗങ്ങളെ കുറിച്ചാണ് യോഗം ചര്‍ച്ച ചെയ്തതെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധി ഹെല്‍ഗ ഷമിദ് പറഞ്ഞു.
ആണവകരാറിനെ തുടര്‍ന്ന് ഉപരോധങ്ങളില്‍ വരുത്തിയ ഇളവിന്റെ ആനുകൂല്യങ്ങള്‍ ഇറാന് തുടര്‍ന്നും ലഭിക്കുന്നതിനുള്ള വഴികളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് ഇറാന് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ച്ചി മാധ്യമങ്ങളോട് പറഞ്ഞു. അത് എങ്ങിനെ സാധ്യമാവുമെന്ന് മെയ് അവസാനത്തോടെ ഇറാന് അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ വിശദാംശങ്ങളെ കുറിച്ച് വരുംദിവസങ്ങളില്‍ വിദഗ്ധ സമിതികള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്യും. റഷ്യയുടെയും ചൈനയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സമീപനത്തില്‍ നിന്ന് കരാര്‍ തുടരണമെന്ന് അവര്‍ക്ക് താല്പര്യമുണ്ടെന്നാണ് വ്യക്തമാവുന്നതെന്നും എന്നാല്‍ ഇത് പ്രായോഗിക തലത്തില്‍ എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ എണ്ണ വ്യാപാരമുള്പ്പെടെയുള്ളവയ്ക്ക് ഒരു കോട്ടവും തട്ടില്ലെന്ന് ഉറപ്പുലഭിക്കാത്ത പക്ഷം നിര്‍ത്തിവച്ച ആണവ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുമെന്ന് ഇറാന് ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനയീ മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത്












Click it and Unblock the Notifications