Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്നിലെ രാജകുമാരൻ; വീണ്ടും അധികാരത്തിലെത്തുമോ ഷാ ഭരണകൂടം

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ഖമനേയി ഭരണകൂടത്തിനെതിരെ ഡിസംബർ 28 മുതൽ തുടരുന്ന പ്രക്ഷോഭം കൂടുതൽ ശക്തിയിൽ ആളിപടരുകയാണ്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിലും ജീവിതച്ചെലവിലും പ്രതിഷേധിച്ച് ടെഹ്‌റാൻ നഗരത്തിൽ ആരംഭിച്ച പ്രക്ഷോഭം ഇപ്പോൾ ഇസ്ഫഹാൻ, അബാദാൻ, കെർമാൻഷാ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കെല്ലാം വ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭകരുടെ പ്രധാന മുദ്രാവാക്യങ്ങളാണ് 'ഏകാധിപതിക്ക് മരണം, പഹ്‌ലവി തിരിച്ചുവരും' എന്നത്. അപ്പോൾ ആരാണ് പഹ്ലവി. 1979ലെ ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട ഇറാനിലെ ഷാ രാജവംശത്തിലെ നിലവിലെ കിരീടാവകാശിയാണ് രാജകുമാരൻ റെസ പഹ്ലവി.

1960ൽ ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെയും ഫറാ ദിബയുടെയും മൂത്ത മകനാണ്. അമേരിക്കയിൽ ആയിരുന്നു അദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസം.ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ അദ്ദേഹത്തിൻ്റെ കുടുംബം അമേരിക്കയിലാണ് രാഷ്ട്രീയ അഭയം തേടിയത്.

reza-pahlavi-1

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ അദേഹം നടത്തിയ ആഹ്വാനം രാജ്യത്തെ യുവതി-യുവാക്കൾ ഏറ്റെടുക്കുകയായിരുന്നു.ഇറാനിയൻ യുവതലമുറയെ 'വിജയത്തിന്റെ തലമുറ'എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സമരം തുടരാൻ ആഹ്വാനം ചെയ്തു. നിലവിലെ ഒത്തൊരുമയും സഹകരണവും തുടർന്നാൽ വിജയം സുനിശ്ചിതമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രക്ഷോഭകർക്ക് നേർക്കുള്ള ആക്രമണത്തിൽ അമേരിക്കയുടെയും യുറോപ്യൻ യൂണിയന്റയും ഇടപെടൽ അദേഹം ആവശ്യപ്പെട്ടു.

ഇറാനിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം പുനഃസ്ഥാപിക്കാൻ സാങ്കേതികവും നയതന്ത്രപരവുമായ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് റെസ പഹ്ലവി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. സുരക്ഷാ നടപടികൾക്കും നിലവിലുള്ള ആശയവിനിമയ നിരോധനത്തിനും ഇടയിലും, പ്രക്ഷോഭകർ സർക്കാർ നിയന്ത്രണങ്ങളെ ധിക്കരിച്ച് മുന്നോട്ടുപോവുകയാണ്.പ്രതിഷേധക്കാർക്കെതിരെ അതിക്രമം തുടർന്നാൽ ശക്തമായി നേരിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതും പ്രക്ഷോഭകർക്ക് ഊർജ്ജമായി.

അതേസമയം,വിദേശ ശത്രുക്കൾ വാടകയ്‌ക്കെടുത്ത ആളുകളാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ആരോപിച്ചു. ഇറാന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന ഏത് വൈദേശിക ശക്തിയെയും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിന്റെ ഇടപെടലുകളാണ് പ്രക്ഷോഭത്തിനു പിന്നിലെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ ആരോപണം. എന്തായാലും നിലവിലെ സാഹചര്യം സസൂക്ഷമം വീക്ഷിക്കുകയാണ് അന്താരാഷ്ട്ര സമൂഹം. കഴിഞ്ഞ ജൂണിലെ ഇസ്രയേൽ-യുഎസ് ആക്രമണങ്ങളും ഇറാന്റെ ആണവ പദ്ധതിമൂലമുള്ള ഉപരോധവുമാണു സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത്. പിന്നാലെ ഇറാനിയൻ കറൻസിയായ റിയാലിന്റെ മൂല്യം റെക്കോർഡ് തകർച്ച നേരിട്ടതോടെ ഡിസംബർ 28-ന് ഇറാനിൽ പ്രക്ഷോഭം തുടങ്ങിയത്.ഇത് ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി പരിണമിച്ചു.

ഇതുവരെ 40തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭങ്ങൾ ശക്തമായതോടെ വ്യാഴാഴ്ച രാത്രി മുതൽ ഇറാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് വിച്ഛേദിച്ചു. അന്താരാഷ്ട്ര ടെലിഫോൺ ലൈനുകളും ലഭ്യമാകുന്നില്ലെന്നാണ് വിവരം. ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്നും ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരെല്ലാം എംബസിയിൽ റജിസ്റ്റർ ചെയ്യാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+