'അവരെ വിശ്വസിക്കരുത്' ബ്രിട്ടനിൽ നിന്നും യുഎസിൽ നിന്നുമുള്ള കൊവിഡ് വാക്സിന് വിലക്കേർപ്പെടുത്തി ഖമേനി
ടെഹ്റാൻ: കൊറോണ വൈറസ് വ്യാപനത്തിനിടയിലും പാശ്ചാത്യ രാജ്യങ്ങളോടുള്ള അവിശ്വാസം തുറന്നുപറഞ്ഞ് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി. അമേരിക്കയും ബ്രിട്ടനും വികസിപ്പിച്ചെടുത്തിട്ടുള്ള കൊറോണ വൈറസ് വാക്സിന് കൂടുതൽ ലോകരാജ്യങ്ങൾക്ക് അംഗീകാരം നൽകുമ്പോഴാണ് വാക്സിൻ കയറ്റുമതിയ്ക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ഖൊമേനി രംഗത്തെത്തുന്നത്.
പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രവാസി രക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോർക്ക റൂട്ട്സ്
വാക്സിന് വിലക്ക്
അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കൊറോണ വൈറസ് വാക്സിനുകൾ ഇറക്കുമതി ചെയ്യുന്നതിനാണ് ഇറാന്റെ പരമോന്നത നേതാവ് ആത്തൊള്ള ഖമേനി വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇരു രാഷ്ട്രങ്ങളെയും താൻ വിശ്വസിക്കുന്നില്ലെന്നും ഒരു ടിവി പരിപാടിയിൽ സംസാരിക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് ആയത്തൊള്ള ഖൊമേനിയുടെ പ്രതികരണം.
വിശ്വാസമില്ലെന്ന്
അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വാക്സിനുകൾ വിലപ്പെട്ടവയാണെന്നാണ് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള കൊവിഡ് വ്യാപനത്തെക്കുറിച്ച് ഖമേനി പ്രതികരിച്ചത്. എന്നാൽ താൻ അവരെ ഒട്ടും വിശ്വസിക്കുന്നില്ലെന്നും അവർ അവരുടെ വാക്സിൻ മറ്റ് രാജ്യങ്ങളിൽ പരീക്ഷിക്കുകയായിരിക്കും. ഫ്രാൻസിനെക്കുറിച്ചും എനിക്ക് ഒട്ടും പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ ഇറക്കുമതി അനുവദിക്കാം
ബ്രിട്ടനും യുഎസും ഒഴികെയുള്ള മറ്റ് സുരക്ഷിത സ്ഥലങ്ങളിൽ നിന്നുള്ള വാക്സിനുകൾ ഇറക്കുമതി ചെയ്യുന്നത് അനുവദിക്കാമെന്നും ഖൊമേനി വ്യക്തമാക്കി. കൊറോണ വൈറസ് വാക്സിൻ നിർമ്മിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഖൊമേനി വ്യക്തമാക്കി. ഡിസംബറിൽ ഇറാൻ മനുഷ്യരിൽ വാക്സിനുകൾ പരീക്ഷിക്കാൻ തുടങ്ങിയിരുന്നു. ഉൽപ്പന്നം അടുത്ത കാലത്ത് പ്രാദേശിക വിപണിയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
എതിർപ്പ് ശക്തം
ഇറാനിലെ
യുഎസ്
സഹകരണത്തോടെ
നിർമ്മിച്ച
വാക്സിനുകളുടെ
ഉപയോഗത്തിനെതിരെ
ഇറാനിലെ
റെവല്യൂഷണറി
ഗാർഡ്
ഡിസംബറിൽ
തന്നെ
രംഗത്തെത്തിയിരുന്നു.
വിദേശ
നിർമ്മിത
വാക്സിനുകളുടെ
ഉപയോഗവും
നിരസിച്ചിരുന്നു.
ജനറൽ.
യുഎസ്
ആസ്ഥാനമായുള്ള
ഗുണഭോക്താക്കൾ
ആയിരക്കണക്കിന്
ഫൈസർ-ബയോ
ടെക്
കൊറോണ
വൈറസ്
വാക്സിനുൾ
ഇറാനിലേക്ക്
എത്തിക്കാൻ
പദ്ധതിയിടുന്നതായി
അധികൃതർ
പറഞ്ഞു.
കോവാക്സിനിലെ
പങ്കാളിത്തം
ഉൾപ്പെടെയുള്ള
ഉപരോധങ്ങൾക്കിടയിലും
അമേരിക്കയിൽ
നിന്നുള്ള
പിഴ
ഭയന്നാണ്
ഇറാനുമായി
ഇടപെടാൻ
അന്താരാഷ്ട്ര
ബാങ്കുകളും
ധനകാര്യ
സ്ഥാപനങ്ങളും
വിമുഖത
കാണിക്കുന്നുണ്ട്.
എതിർക്കണമെന്ന്
ഇറാനിലെ ഒരു വിഭാഗം നേരത്തെ മുതൽ അമേരിക്കയിൽ നിന്നുള്ള വാക്സിൻ ഇറക്കുമതിയെ എതിർക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും ഇറാനിലേക്കുള്ള ഒരു വാക്സിൻ അനുമതിയും അനുവദിക്കില്ലെന്നും റെവല്യൂഷണറി ഗാർഡ് ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു.