ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ്
ഇസ്രായേലും അമേരിക്കയും തങ്ങള്‍ക്കെതിരെ നടത്തുന്ന സംഘര്‍ഷങ്ങള്‍ക്കിടെ ഹോര്‍മുസ് കടലിടുക്കിന് ചുറ്റും സൈനിക സമ്മര്‍ദ്ദം വര്‍ദ്ധിച്ചാല്‍ അപ്രതീക്ഷിത നീക്കങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പുമായി ഇറാന്. ആക്രമണവും പ്രകോപനവും തുടര്‍ന്നാല്‍ ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയും എന്ന് ഇറാന് മുന്നറിയിപ്പ് നല്കി. ഇത് ആഗോള ഷിപ്പിംഗ് പാതകളില്‍ വലിയ തടസ്സങ്ങള്‍ക്ക് കാരണമാകുമെന്നാണ് സൂചന.
ടസ്നിം വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് സൈനിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ശത്രുക്കള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന പുതിയ മുന്നണികള്‍ തുറക്കാന്‍ ഇറാനു കഴിയുമെന്ന് ഒരു സൈനിക സ്രോതസ്സ് ടസ്നിമിനോട് പറഞ്ഞു. ''തെക്കന്‍ ഇറാനില്‍ ശത്രു പ്രകോപനപരമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചാല്‍, അവര്‍ക്ക് അപ്രതീക്ഷിതമായി പുതിയ മുന്നണികള്‍ തുറക്കാന്‍ സാധ്യതയുണ്ട്,'' സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇന്ത്യന്‍ മഹാസമുദ്രത്തെ ചെങ്കടലുമായും സൂയസ് കനലുമായും ബന്ധിപ്പിക്കുന്ന ജലപാതയായ ബാബ് അല്‍-മന്ദേബ് കടലിടുക്ക് തന്ത്രപ്രധാനമായ ഒരു ഘടകമായി വളര്‍ന്നുവരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'അതിനെതിരെ വിശ്വാസയോഗ്യമായ ഭീഷണി ഉയര്‍ത്താനുള്ള ഇച്ഛാശക്തിയും കഴിവും ഇറാന് ഉണ്ട്,'' സൈനിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്ക ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന ഏതൊരു നടപടിയും മറ്റ് സമുദ്ര പാതകളില്‍ പ്രതികാരപരമായ സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് ഇറാന് വ്യക്തമാക്കി
ഒരു കര ആക്രമണം നടത്തുന്ന പക്ഷം ചെങ്കടലിലെ ഷിപ്പിംഗ് വഴികള്‍ ലക്ഷ്യമിടുമെന്നും ഇറാന് സൂചിപ്പിച്ചു. ആഗോള വ്യാപാരത്തിന് നിര്‍ണായകമായ ഒന്നിലധികം വ്യാപാര പാതകളില്‍ തടസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ന് പുറത്തു വന്ന എഎഫ്പി റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
ടെഹ്റാന് നിലവിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്നും തെക്കന്‍ ഇറാനിലോ സമീപ ജലാശയങ്ങളിലോ ശത്രുക്കള്‍ സൈനിക നടപടിക്ക് ശ്രമിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ തയ്യാറാണെന്നും സൈനിക വൃത്തങ്ങള്‍ ടസ്നിമിനോട് പറഞ്ഞു. ''ശത്രുവിന്റെ മുന്നണിയുടെ തയ്യാറെടുപ്പുകളും സംഭവവികാസങ്ങളും ഞങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,'' വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പേര്‍ഷ്യന്‍ ഗള്‍ഫിലോ ഒമാന്‍ കടലിലോ നാവിക വിന്യാസങ്ങളിലൂടെ ഇറാനുമേല്‍ ചെലവുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമവും സംഘര്‍ഷം വ്യാപിപ്പിക്കുന്നതിനുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്കി. അവരുടെ നടപടി അവര്‍ക്ക് ഒരു ഗുണവും നല്കില്ലെന്നുമാത്രമല്ല, ചെലവുകള്‍ ഇരട്ടിയാക്കുകയും ചെയ്യും,'' സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന് ചുറ്റും വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ആഗോള ഊര്‍ജ്ജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 28-ന് നടന്ന സംയുക്ത ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന് ഈ തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള ഗതാഗതം ഏറെക്കുറെ തടഞ്ഞു.
ഇത് ആഗോളതലത്തില്‍ ഊര്‍ജ്ജവില ഉയരുന്നതിനും വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കും കാരണമായി. പാശ്ചാത്യ സഖ്യകക്ഷികള്‍ ഷിപ്പിംഗ് വഴികള്‍ സുരക്ഷിതമാക്കാനുള്ള വഴികള്‍ ആരായുന്നുണ്ട്. എന്നാല്‍ ചെങ്കടലില്‍ കപ്പലുകളെ ഹൂതി ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ചെലവേറിയതും ഭാഗികമായി ഫലപ്രദമല്ലാത്തതുമായിരുന്നു.
ഹോര്‍മുസിലെ വെല്ലുവിളികള്‍ ഇതിലും വലുതാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. ചെങ്കടലിലെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ ചെലവായിട്ടും 2024-നും 2025-നും ഇടയില്‍ നാല് കപ്പലുകള്‍ മുങ്ങിയെന്നും ഷിപ്പിംഗ് കമ്പനികള്‍ നിരന്തരമായ അപകടസാധ്യതകള്‍ കാരണം ഈ പാത ഒഴിവാക്കുന്നുവെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ ഡ്രോണുകള്‍, മിസൈലുകള്‍, മലനിരകളുള്ള തീരപ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കടല്‍ മൈനുകള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന സൈനിക ശേഷി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കാനുള്ള ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ഇറാനിലെ അസലൂയയിലുള്ള സൗത്ത് പാഴ്സ് ഗ്യാസ് ഫീല്‍ഡിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തെയും ഇറാനിയന്‍ വൃത്തങ്ങള്‍ പരാമര്‍ശിച്ചു.
-
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്














Click it and Unblock the Notifications