Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശ്വാസവാര്‍ത്ത..! യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍, തീരുമാനം പാകിസ്ഥാന്റെ മധ്യസ്ഥതയില്‍

ആറാഴ്ചയോളം നീണ്ടുനിന്ന ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ നിന്ന് ഒടുവില്‍ ആശ്വാസ വാര്‍ത്ത. സംഘര്‍ഷത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറാണ് എന്ന് യുഎസും ഇറാനും സമ്മതിച്ചു. രണ്ടാഴ്ചത്തേക്കാണ് വെടിനിര്‍ത്തല്‍ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാനെതിരായ രൂക്ഷമായ ആക്രമണത്തിന് സ്വയം നിശ്ചയിച്ച സമയപരിധി അവസാനിക്കാന്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ശേഷിക്കെയാണ് വെടിനിര്‍ത്തലിന് ട്രംപ് സമ്മതിച്ചത്.

'25000 വോട്ടുകൾക്ക് ബേപ്പൂരിൽ ഞാൻ ജയിക്കും, നാല് അപരന്മാരെയാണ് എനിക്കെതിരെ നിർത്തിയത്'; പിവി അൻവർ
'25000 വോട്ടുകൾക്ക് ബേപ്പൂരിൽ ഞാൻ ജയിക്കും, നാല് അപരന്മാരെയാണ് എനിക്കെതിരെ നിർത്തിയത്'; പിവി അൻവർ

ട്രംപ് തന്നെയാണ് ആദ്യം വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. പിന്നാലെ ഇറാനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ ടെഹ്റാന്‍ ആക്രമണങ്ങള്‍ നിര്‍ത്തുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി പറഞ്ഞു. ഇറാനിയന്‍ സായുധ സേനയുമായി ഏകോപിപ്പിച്ച് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം രണ്ടാഴ്ചത്തേക്ക് ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Iran-US Conflict

വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചതിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനും അദ്ദേഹം നന്ദി അറിയിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെയും സൈനിക മേധാവിയുടെയും നേരിട്ടുള്ള അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ട്രംപ് ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് എന്നാണ് വിവരം.

സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്‍; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്‍; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും

ചൊവ്വാഴ്ച രാത്രിയില്‍ ആസൂത്രണം ചെയ്ത ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായുള്ള സംഭാഷണങ്ങളെ തുടര്‍ന്നാണ് സൈനിക നടപടി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനമെന്ന് ട്രംപും വ്യക്തമാക്കി. ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലാണ് പ്രഖ്യാപനം നടത്തിയത്. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഇതാ:

'പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായുള്ള സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍, ഇന്ന് രാത്രി ഇറാനിലേക്ക് അയയ്ക്കുന്ന വിനാശകരമായ സേനയെ തടഞ്ഞുവയ്ക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും, ഉടനടിയും, സുരക്ഷിതമായും തുറക്കുന്നതിന് സമ്മതിച്ചാല്‍, ഇറാനെ ബോംബിട്ട് ആക്രമിക്കുന്നതും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഞാന്‍ സമ്മതിക്കുന്നു.

'നായികയുടെ മുന്നിൽ വെച്ച് ഹരിശ്രീ അശോകൻ മോശമായി പെരുമാറി', അനുഭവം വെളിപ്പെടുത്തി സാബു സർഗം
'നായികയുടെ മുന്നിൽ വെച്ച് ഹരിശ്രീ അശോകൻ മോശമായി പെരുമാറി', അനുഭവം വെളിപ്പെടുത്തി സാബു സർഗം

ഇത് ഒരു ഇരട്ട-വശങ്ങളുള്ള വെടിനിര്‍ത്തല്‍ ആയിരിക്കും! അങ്ങനെ ചെയ്യാനുള്ള കാരണം, ഞങ്ങള്‍ ഇതിനകം എല്ലാ സൈനിക ലക്ഷ്യങ്ങളും കൈവരിക്കുകയും മറികടന്നു എന്നതാണ്, കൂടാതെ ഇറാനുമായുള്ള ദീര്‍ഘകാല സമാധാനവും മിഡില്‍ ഈസ്റ്റിലെ സമാധാനവും സംബന്ധിച്ച ഒരു നിര്‍ണായക കരാറുമായി വളരെ ദൂരെയാണ്. ഇറാനില്‍ നിന്ന് ഞങ്ങള്‍ക്ക് 10 പോയിന്റ് നിര്‍ദ്ദേശം ലഭിച്ചു, അത് ചര്‍ച്ച ചെയ്യാന്‍ പ്രായോഗികമായ ഒരു അടിസ്ഥാനമാണെന്ന് വിശ്വസിക്കുന്നു.

യുഎസും ഇറാനും തമ്മില്‍ മുന്‍കാല തര്‍ക്കത്തിന്റെ മിക്കവാറും എല്ലാ പോയിന്റുകളും അംഗീകരിച്ചിട്ടുണ്ട്, എന്നാല്‍ രണ്ടാഴ്ചത്തെ കാലയളവ് കരാര്‍ അന്തിമമാക്കാനും പൂര്‍ത്തീകരിക്കാനും അനുവദിക്കും. 'മിഡില്‍ ഈസ്റ്റിന്റെ, ഈ ദീര്‍ഘകാല പ്രശ്‌നം പരിഹാരത്തിനടുത്തെത്തിയത് ഒരു ബഹുമതിയാണ്. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!,' ട്രംപ് കുറിച്ചു.

അതിനിടെ യുഎസുമായുള്ള ചര്‍ച്ചകള്‍ യുദ്ധത്തിന്റെ അവസാനത്തെ സൂചനയായി വ്യാഖ്യാനിക്കരുതെന്ന് ഇറാന്‍ പറഞ്ഞു, എല്ലാ പ്രാഥമിക, ദ്വിതീയ ഉപരോധങ്ങളും പിന്‍വലിക്കുക, പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കുക, മരവിപ്പിച്ച എല്ലാ ഇറാനിയന്‍ ആസ്തികളും വിട്ടയക്കുക എന്നിവയാണ് ഇറാന്റെ 10 പോയിന്റ് ഉപാധികളിലെ ആവശ്യം. 10 പോയിന്റ് പദ്ധതിക്ക് അനുസൃതമായി എല്ലാ വിശദാംശങ്ങളും അന്തിമമാക്കിയാല്‍ മാത്രമേ യുദ്ധത്തിന്റെ സമാപനം അംഗീകരിക്കുകയുള്ളൂവെന്ന് ടെഹ്റാന്‍ പറഞ്ഞതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതസമയം അമേരിക്കയും ഇറാനും അടിയന്തര വെടിനിര്‍ത്തലിന് സമ്മതിച്ചതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇസ്ലാമാബാദിലേക്ക് ഇരുകൂട്ടരേയും ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചിട്ടുണ്ട്. ലെബനനിലും മറ്റിടങ്ങളിലും ഉള്‍പ്പെടെ എല്ലായിടത്തും ഇറാനും അമേരിക്കയും അവരുടെ സഖ്യകക്ഷികളും ശത്രുത അവസാനിപ്പിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നേരിട്ടുള്ള ചര്‍ച്ചകളാണ് അടുത്ത ഘട്ടമെന്ന് ഷെരീഫ് പറഞ്ഞു. 'എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുന്നതിനുള്ള ഒരു നിര്‍ണായക കരാറിനായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ഏപ്രില്‍ 10 ന് എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിനിധികളെ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു. അതേസമയം വെടിനിര്‍ത്തലിനെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ സ്വാഗതം ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+