Get Updates
Get notified of breaking news, exclusive insights, and must-see stories!

യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്

ഇസ്ലാമാബാദ്: ഇറാനുമായി ഒരു കരാറിലെത്താന്‍ യുഎസിന് കഴിഞ്ഞില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്. ശനിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച 21 മണിക്കൂര്‍ നീണ്ട 'ഇസ്ലാമാബാദ് ചര്‍ച്ചകളുടെ' കീഴില്‍ ഇറാനുമായി ഒരു കരാറിലെത്താന്‍ യുഎസിന് കഴിഞ്ഞില്ലെന്ന് വാന്‍സ് പറഞ്ഞു. ഇസ്ലാമാബാദില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ ഞായറാഴ്ച രണ്ടാം ദിവസത്തിലേക്ക് നീണ്ടിരിക്കുകയാണ്. 'ഞങ്ങള്‍ ഇപ്പോള്‍ 21 മണിക്കൂറായി അതില്‍ തുടരുന്നു, നിരവധി കാര്യമായ ചര്‍ച്ചകള്‍ നടത്തി അതാണ് നല്ല വാര്‍ത്ത,' വാന്‍സ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഒരു കരാറില്‍ എത്തിയിട്ടില്ല എന്നതാണ് മോശം വാര്‍ത്ത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Iran US Conflict

'ഞങ്ങളുടെ റെഡ് ലൈന്‍ എന്താണെന്നും ഏതൊക്കെ കാര്യങ്ങളില്‍ ഞങ്ങള്‍ അവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും ഏതൊക്കെ കാര്യങ്ങളില്‍ ഞങ്ങള്‍ അവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലെന്നും വളരെ വ്യക്തമാക്കിയിട്ടുണ്ട്,' യുഎസ് വൈസ് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ഇറാനിയന്‍ പ്രതിനിധി തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കേണ്ടതില്ല എന്ന നിലപാട് തിരഞ്ഞെടുത്തു എന്ന് വാന്‍സ് കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും പ്രതിരോധ സേനാ മേധാവിയും കരസേനാ മേധാവിയുമായ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെയും അഭിനന്ദിച്ചുകൊണ്ടാണ് വാന്‍സ് പത്രസമ്മേളനം ആരംഭിച്ചത്. അവര്‍ അവിശ്വസനീയമായ ആതിഥേയരാണ് എന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളിലെ പോരായ്മകള്‍ എന്തൊക്കെയായിരുന്നാലും അത് പാകിസ്ഥാനികളുടെ കാരണമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ചര്‍ച്ചകളോടുള്ള യുഎസ് സമീപനം വളരെ വഴക്കമുള്ളതായിരുന്നു എന്നും തങ്ങള്‍ വളരെ സഹിഷ്ണുത പുലര്‍ത്തി എന്നും അദ്ദേഹം അവകാശപ്പെട്ടു. മരവിപ്പിച്ച ഇറാനിയന്‍ ആസ്തികളെക്കുറിച്ചുള്ള ചര്‍ച്ചകളും യോഗത്്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് വാന്‍സ് പറഞ്ഞു. ഇറാന്റെ ആണവശേഷി നിര്‍ത്തലാക്കല്‍ ആണ് യുഎസിന്റെ ഒരു പ്രധാന ലക്ഷ്യം. 'ലളിതമായ വസ്തുത എന്തെന്നാല്‍, അവര്‍ ഒരു ആണവായുധം തേടുകയില്ലെന്നും വേഗത്തില്‍ ഒരു ആണവായുധം നേടാന്‍ അവരെ പ്രാപ്തരാക്കുന്ന ഉപകരണങ്ങള്‍ തേടുകയില്ലെന്നും ഒരു സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്,' വാന്‍സ് പറഞ്ഞു.

ട്രംപിന്റെ പ്രധാന ലക്ഷ്യം ഇതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറാന്റെ ആണവ പദ്ധതി നശിപ്പിക്കപ്പെട്ടു. എന്നാല്‍ ഭാവിയില്‍ ഇറാന്‍ ഒരു ആണവായുധം വികസിപ്പിക്കുന്നതിനെതിരെ അടിസ്ഥാനപരമായ ഇച്ഛാശക്തി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ പുരോഗതിയില്ലാത്തതിനാല്‍ യുഎസ് സംഘം പാകിസ്ഥാന്‍ വിടാനുള്ള ഒരുക്കത്തിലാണ്. അതേസമയം യുഎസിനെതിരെ ഇറാന്‍ രംഗത്തെത്തി.

യുഎസിന്റെ യുക്തിരഹിതവും അമിതവുമായ ആവശ്യങ്ങളാണ് ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ തകര്‍ച്ചയ്ക്ക് കാരണമെന്ന് അവര്‍ വിശേഷിപ്പിച്ചു. പ്രസ് ടിവിയുടെ റിപ്പോര്‍ട്ട് പ്രകാരം, പ്രധാന തടസ്സ വിഷയങ്ങളില്‍ ഹോര്‍മുസ് കടലിടുക്ക്, ആണവ അവകാശങ്ങള്‍, മറ്റ് തര്‍ക്കവിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+