Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേലിലേക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അയച്ച് ട്രംപ്; യുഎസ് പോര്‍വിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍

ഇറാന്‍-യുഎസ് സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ പോകുകയാണ് എന്ന് റിപ്പോര്‍ട്ട്. ഇറാനെതിരെ വിപുലമായ സൈനിക നടപടിക്ക് തയ്യാറെടുക്കുന്ന ഇസ്രായേലിലേക്ക് വരുംദിവസങ്ങളില്‍ അമേരിക്ക ഡസന്‍ കണക്കിന് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ അയക്കുന്നുണ്ടെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരും ദിവസങ്ങളില്‍ ആക്രമണത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടേക്കാമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഇറാനുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിനായുള്ള നാവിക ഉപരോധം ഉറപ്പാക്കാന്‍ മിഡില്‍ ഈസ്റ്റില്‍ പട്രോളിംഗ് നടത്തുന്ന യുഎസ് സേനയുടെ നീക്കങ്ങളും സൈനിക ഉപകരണങ്ങളും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നാവിക വിഭാഗങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഐആര്‍ജിസി നേവി കമാന്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.

Iran vs US

'ഈ മേഖലയിലെ കടലില്‍ പ്രവര്‍ത്തിക്കുന്ന സെന്റ്കോം നാവിക വിഭാഗങ്ങള്‍ക്കെതിരെ ഇറാനിയന്‍ സായുധ സേന നടത്തുന്ന ഒരു സൈനിക നീക്കത്തിന്റെ നിര്‍ണ്ണായക നിമിഷത്തിലേക്ക് അമേരിക്കക്കാര്‍ ഓരോ നിമിഷവും അടുത്തുകൊണ്ടിരിക്കുകയാണ്,' ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 'കാത്തിരുന്ന് കാണുക' എന്ന മുന്നറിയിപ്പോടെയാണ് പ്രസ്താവന അവസാനിക്കുന്നത്.

ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാണ് യുഎസ് നീക്കം. ആക്രമണത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അമേരിക്ക തങ്ങളുടെ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളെ ഇസ്രായേലിലേക്ക് അയക്കും. നിലവില്‍ ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ ഏകദേശം 30 സൈനിക ഇന്ധന വിമാനങ്ങളും, രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തുള്ള റാമോണ്‍ വിമാനത്താവളത്തിലും അത്രയും എണ്ണം വിമാനങ്ങളും യുഎസിനുണ്ട്.

ഇറാനില്‍ നിന്നുള്ള ആക്രമണ സാധ്യത കൂടുതലായതിനാലും അമേരിക്കന്‍ വിമാനങ്ങള്‍ക്ക് സുരക്ഷിതമല്ലാത്തതിനാലും, മേഖലയിലെ മറ്റ് വ്യോമതാവളങ്ങള്‍ക്ക് പകരം ബെന്‍ ഗുറിയോണ്‍ കേന്ദ്രീകരിച്ചായിരിക്കും അമേരിക്ക തങ്ങളുടെ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. ശക്തമായ തിരിച്ചടിക്ക് കാരണമായേക്കാം എന്നതിനാല്‍, നിലവില്‍ ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ മടിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാത്രി വൈറ്റ് ഹൗസ് സിറ്റുവേഷന്‍ റൂമില്‍ ട്രംപ് ഒരു ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇറാനിലെ വൈദ്യുത നിലയങ്ങള്‍ ആക്രമിക്കുക, ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തി യുറേനിയം കൂടുതല്‍ ആഴത്തില്‍ ഭൂമിക്കടിയിലാക്കുക തുടങ്ങിയ വിവിധ സൈനിക നടപടികളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇതില്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന, കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള ഭൂഗര്‍ഭ കേന്ദ്രമായ 'പിക്കാക്‌സ് മൗണ്ടന്‍' ആക്രമിക്കുക എന്നതും പരിഗണനയിലുണ്ട്. ട്രംപ് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവ വിഷയത്തില്‍ തന്റെ നിബന്ധനകള്‍ അംഗീകരിക്കാനും ഇറാന്‍ ഭരണകൂടത്തെ നിര്‍ബന്ധിതരാക്കുന്ന തരത്തില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ അദ്ദേഹം തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അടുത്ത നീക്കത്തെക്കുറിച്ച് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ എന്നിവരുമായി ട്രംപ് കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഇറാനെതിരെ തുടര്‍ച്ചയായ ഏഴാം രാത്രിയിലും അമേരിക്ക ആക്രമണം നടത്തി.

അതേസമയം യുഎസ് നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് എട്ടുപേര്‍ കൊല്ലപ്പെട്ടെന്നും ഇതിന് പ്രതികാരമായി, ജോര്‍ദാനില്‍ നിലയുറപ്പിച്ചിരുന്ന നിരവധി യുഎസ് സൈനിക വിമാനങ്ങളെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായും ഇറാന്‍ അവകാശപ്പെട്ടു. സിറിയയിലെ ഒരു യുഎസ് താവളവും തങ്ങള്‍ ആക്രമിച്ചതായി ഗാര്‍ഡ്‌സ് അവകാശപ്പെട്ടെങ്കിലും, മാസങ്ങള്‍ക്ക് മുമ്പ് തന്നെ യുഎസ് സേന ആ താവളം ഒഴിഞ്ഞുപോയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+