Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവ നിലപാടില്‍ മാറ്റമില്ലെന്ന് ഇറാന്‍, ഇസ്രായേലിനെതിരെ ഇറാഖ്..! ജനീവ ചര്‍ച്ചയില്‍ നടന്നത്

ജനീവ: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കൂടുതല്‍ സംഘര്‍ഷം മേഖലയ്ക്കും ആഗോള സ്ഥിരതയ്ക്കും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യു എന്‍ സുരക്ഷാ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സൈനിക നടപടികളില്‍ നയതന്ത്രം വേണമെന്നും സംഘര്‍ഷം കൂടുതല്‍ അന്താരാഷ്ട്രവല്‍ക്കരിക്കുന്നത് ഒഴിവാക്കണം എന്നും ഗുട്ടെറസ് എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുകയും ചെയ്തു. ഇസ്രായേലി ആക്രമണങ്ങള്‍ തുടരുന്നുണ്ടെങ്കിലും, പുതിയ ആണവ കരാറിന്റെ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനായി യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.

Iran

അതേസമയം ഇറാനിയന്‍, യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ ജനീവയില്‍ ഏകദേശം 90 മിനിറ്റ് കൂടിക്കാഴ്ച നടത്തി. ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തില്‍ റഷ്യ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രസ്താവിച്ചു, ഇസ്രായേലുമായുള്ള സംഘര്‍ഷം രൂക്ഷമായിട്ടും ജീവനക്കാരെ ഒഴിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പ്രശ്‌നപരിഹാരത്തിന് റഷ്യ മൂന്ന് രാഷ്ട്രങ്ങള്‍ക്ക് നിര്‍ദേശം സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം എണ്ണവിലയില്‍ കാര്യമായ വര്‍ദ്ധനവിന് കാരണമായിട്ടില്ലെന്നും അതിനാല്‍ ഒപെക് + ഇടപെടല്‍ അനാവശ്യമാണെന്നും പുടിന്‍ പറഞ്ഞു. സംഘര്‍ഷം കാരണം എണ്ണവില ബാരലിന് 65 ഡോളറില്‍ നിന്ന് ഏകദേശം 75 ഡോളറായി ഉയര്‍ന്നതായി പുടിന്‍ ചൂണ്ടിക്കാട്ടി. വിപണി സന്തുലിതാവസ്ഥയും സുഖകരമായ വിലയും നിലനിര്‍ത്തുന്നതിനായി ഒപെക് + ക്രമേണ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്രായേല്‍ ആക്രമണം അവസാനിക്കുന്നതുവരെ ഇറാന്‍ സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുന്നത് തുടരുമെന്ന് ഇറാന്റെ ഐക്യരാഷ്ട്രസഭാ അംബാസഡര്‍ പറഞ്ഞു. ഇസ്രായേല്‍ ആക്രമണം തുടരുന്നതിനാല്‍ തല്‍ക്കാലം ചര്‍ച്ചയില്ല എന്ന നിലപാടിലാണ് ഇറാന്‍. ആണവ നിലപാടില്‍ മാറ്റമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രായേലിനെതിരെ ഇറാഖും രംഗത്തെത്തി.

50 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇസ്രായേല്‍ ഇറാഖിന്റെ വ്യോമാതിര്‍ത്തിയും പ്രദേശിക സമഗ്രതയും ലംഘിച്ചുവെന്ന് ഇറാഖിന്റെ യുഎന്‍ അംബാസഡര്‍ ആരോപിച്ചു. ഇറാന്റെ ആണവ പ്രശ്‌നം സൈനികമായി പരിഹരിക്കാനാകില്ല എന്നായിരുന്നു ഫ്രാന്‍സിന്റെ നിലപാട്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം എന്ന് ജര്‍മനിയും ഫ്രാന്‍സും യുകെയും ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകളെ പിന്തുണയ്ക്കുമെന്ന് തുര്‍ക്കിയും വ്യക്തമാക്കി.

അതേസമയം ഗാസയില്‍ നൂറുകണക്കിന് ആശുപത്രികള്‍ തകര്‍ത്ത ഇസ്രായേല്‍ ആണ് സോറൊക്കോ ആശുപത്രി ആക്രമണം അപലപിക്കണം എന്ന് ആവശ്യപ്പെടുന്നത് എന്ന് ചൂണ്ടിക്കാട്ടി തുര്‍ക്കി പ്രസിഡന്റ് റജബ് എര്‍ദോഗാന്‍ പരിഹസിച്ചു. ജര്‍മ്മനിയുടെ വ്യോമസേന ഇസ്രായേലില്‍ നിന്ന് 64 പേരെ വിജയകരമായി രക്ഷപ്പെടുത്തിയതായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രണ്ട് A400M സൈനിക ഗതാഗത വിമാനങ്ങള്‍ നിലവില്‍ ജര്‍മ്മനിയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം പറഞ്ഞു. ഇറാനുമായി ചര്‍ച്ചകള്‍ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാരും ചൂണ്ടിക്കാട്ടി. പ്രാദേശിക സംഘര്‍ഷം ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. ഇറാന് ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍ കഴിയില്ലെന്ന് ലാമി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+