Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ്, നെതന്യാഹു, മാക്രോണ്‍, മെലോണി..; പ്രതികാരം ചെയ്യാനുള്ളവരുടെ പട്ടിക പുറത്തുവിട്ട് ഇറാന്‍

മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പകരം ചോദിക്കാന്‍ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാന്‍. ടെഹ്റാന്‍ ആസ്ഥാനമായുള്ള ഹംഷഹ്രി (ടെഹ്റാനിലെ ഒരു ഇറാനിയന്‍ ദേശീയ പേര്‍ഷ്യന്‍ ഭാഷാ പത്രം) പ്രസിദ്ധീകരിച്ച ഒരു ഓണ്‍ലൈന്‍ ഗ്രാഫികില്‍ ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യാന്‍ ആരെയൊക്കെ വധിക്കണം എന്നതിന്റെ ചിത്രമടക്കം കൊടുത്തിട്ടുണ്ട്.

സർവ്വകാല റെക്കോർഡിൽ നിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണ്ണവും വെള്ളിയും; ഇതാണോ വാങ്ങാൻ പറ്റിയ സമയം?
സർവ്വകാല റെക്കോർഡിൽ നിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണ്ണവും വെള്ളിയും; ഇതാണോ വാങ്ങാൻ പറ്റിയ സമയം?

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കം 13 വിദേശനേതാക്കളുടെ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. ഐആര്‍ജിസി പങ്ക് വെച്ച ചിത്രത്തില്‍ ഒന്നാം നിരയില്‍ ട്രംപിന്റേയും നെതന്യാഹുവിന്റേയും ചിത്രങ്ങളാണ്. ഇരുവരുടേയും ചിത്രങ്ങളില്‍ നെറ്റിയില്‍ സ്‌നൈപ്പര്‍ ശൈലിയിലുള്ള ക്രോസ്‌ഹെയറുകള്‍ പതിപ്പിച്ച തരത്തിലാണ് ഉള്ളത്.

Iran s Revenge List

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരും ഹിറ്റ് ലിസ്റ്റിലുണ്ട്. ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാരത്തിന് പിന്നാലെ പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ നിലവിലെ പരമോന്നത നേതാവ് മൊജ്തബ ഖമേനി പറഞ്ഞിരുന്നു.

കാത്തുകാത്തിരുന്ന രാജയോഗത്തിന് ഇന്ന് മുതല്‍ തുടക്കം; ഇവര്‍ക്കിനി ആഡംബര ജീവിതം
കാത്തുകാത്തിരുന്ന രാജയോഗത്തിന് ഇന്ന് മുതല്‍ തുടക്കം; ഇവര്‍ക്കിനി ആഡംബര ജീവിതം

'പ്രതികാരം നമ്മുടെ രാജ്യത്തിന്റെ ഇച്ഛയാണ്, അത് അനിവാര്യമായും നടപ്പിലാക്കണം. പട്ടികയില്‍ പേരുള്ള ഈ കുറ്റവാളികള്‍, തങ്ങളുടെ കിടക്കയില്‍ സമാധാനപരമായ മരണം ആഗ്രഹിക്കുന്നവരായിരിക്കും,' അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് ആയത്തുള്ള അലി ഖമേനിയുടെ ആറ് ദിവസം നീണ്ടുനിന്ന ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മൊജ്തബ നടത്തിയ ആദ്യ പൊതു പ്രസംഗമായാണ് ഈ സന്ദേശം പുറത്തുവന്നത്.

ടെഹ്റാന്‍ മുനിസിപ്പല്‍ അധികാരികളാണ് ഹംഷഹ്രി പ്രസിദ്ധീകരിക്കുന്നത്. ആക്രമണാത്മകമായ എഡിറ്റോറിയല്‍ ശൈലിക്ക് പേരുകേട്ട മാധ്യമമാണ് ഇത്. അതേസമയം മാധ്യമത്തിന്റെ അച്ചടി പതിപ്പില്‍ ഈ ഗ്രാഫിക് കൊടുത്തിട്ടില്ല. ഇറാന്റെ രാഷ്ട്രീയ സന്ദേശങ്ങളില്‍ പലപ്പോഴും സ്ഥാപനങ്ങള്‍, സംസ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍, കടുത്ത നിലപാടുള്ള മാധ്യമങ്ങള്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം പേരിലൂടെ പുറത്തുവരാറുണ്ട്.

വിശ്വാസത്തിൻ്റെ പേരിൽ ആർഎസ്എസ് ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നു;കെസി വേണുഗോപാൽ
വിശ്വാസത്തിൻ്റെ പേരിൽ ആർഎസ്എസ് ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്നു;കെസി വേണുഗോപാൽ

പ്രതികാര പട്ടികയിലെ രണ്ടാം നിരയില്‍ ഇസ്രായേല്‍ കാറ്റ്‌സ് - ഇസ്രായേല്‍ പ്രതിരോധ മന്ത്രി, ടോം ബരാക്ക് - യു.എസ്. അംബാസഡര്‍, പീറ്റ് ഹെഗ്‌സെത്ത് - യു.എസ്. പ്രതിരോധ സെക്രട്ടറി, മാര്‍ക്കോ റൂബിയോ - യു.എസ്. സ്റ്റേറ്റ് സെക്രട്ടറി എന്നിവരാണ് ഉള്ളത്.

മൂന്നാം നിരയില്‍ മൈക്ക് ഹക്കബി - ഇസ്രായേലിലേക്കുള്ള യു.എസ്. അംബാസഡര്‍, ഇയാല്‍ സമീര്‍ - ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്) ചീഫ് ഓഫ് സ്റ്റാഫ്, ജോര്‍ജിയ മെലോണി - ഇറ്റലി പ്രധാനമന്ത്രി, ഗിഡിയന്‍ സാര്‍ - ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എന്നിവരും അവസാന നിരയില്‍ ഫ്രെഡറിക് മെര്‍സ് - ജര്‍മ്മനി ചാന്‍സലര്‍, ഇമ്മാനുവല്‍ മാക്രോണ്‍ - ഫ്രാന്‍സ് പ്രസിഡന്റ്, കെയര്‍ സ്റ്റാര്‍മര്‍ - യുകെ പ്രധാനമന്ത്രി എന്നിവരുമാണ് ഉള്ളത്.

അതേസമയം ഇറാന്റെ ഭീഷണിയെ തുടര്‍ന്ന് യുഎസ് ട്രംപിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ ലക്ഷ്യം വച്ചുള്ള കൊലപാതക ഗൂഢാലോചനയെക്കുറിച്ച് ഇസ്രായേല്‍ വാഷിംഗ്ടണുമായി ചര്‍ച്ച നടത്തിയതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+