Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ രണ്ടാം പാര്‍ട്ണര്‍; തുര്‍ക്കി വഴി ഇറാഖ് പുതിയ പദ്ധതി ഒരുക്കുന്നു, എണ്ണ പ്രതിസന്ധി തീരും

ബഗ്ദാദ്: ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇറാഖ്. ഹോര്‍മുസ് പാത വഴിയാണ് ഇറാഖിന്റെ മുഖ്യ കയറ്റുമതി. യുദ്ധം വലിയ തിരിച്ചടി നല്‍കിയ രാജ്യങ്ങളിലൊന്നായ ഇറാഖ്, ക്രൂഡ് ഓയില്‍ കയറ്റുമതിക്ക് പുതിയ വഴി കണ്ടെത്തുകയാണ്. പൈപ്പ് ലൈന്‍ വഴി എണ്ണ കയറ്റുമതി ചെയ്യുന്ന പദ്ധതിക്ക് ഇറാഖ് മന്ത്രിസഭ അനുമതി നല്‍കി.

സുപ്രീംകോടതി വരെ പോകുമെന്ന് അന്‍സിബ; ഹൈക്കോടതിയിലേക്ക് എന്ന് ലക്ഷ്മിപ്രിയ, ഇടപെടാതെ അമ്മ
സുപ്രീംകോടതി വരെ പോകുമെന്ന് അന്‍സിബ; ഹൈക്കോടതിയിലേക്ക് എന്ന് ലക്ഷ്മിപ്രിയ, ഇടപെടാതെ അമ്മ

കുര്‍ദിസ്താനില്‍ നിന്ന് തുര്‍ക്കിയിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യാനാണ് ഇറാഖിന്റെ തീരുമാനം. നിലവില്‍ ഇതുവഴി ഒരു പൈപ്പ് ലൈനുണ്ട്. ഇതിന്റെ ശേഷി വര്‍ധിപ്പിച്ച് നിലവിലുള്ള 2.20 ലക്ഷം ബാരലില്‍ നിന്ന് 7.70 ലക്ഷം ബാരലാക്കി കയറ്റുമതി വര്‍ധിപ്പിക്കും. തുര്‍ക്കിയിലെ ജയ്ഹാന്‍ തുറമുഖത്തേക്കാണ് പൈപ്പ്‌ലൈന്‍. ഇവിടെ നിന്ന് കപ്പല്‍ വഴി എല്ലാ രാജ്യങ്ങളിലേക്കും എത്തിക്കും.

iraq crude oil export to india

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖ്. രാജ്യത്തിന്റെ ജിഡിപിയില്‍ 53 ശതമാനവും സംഭാവന ചെയ്യുന്നത് ക്രൂഡ് ഓയില്‍ കയറ്റുമതി വഴി ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ്. 93 ദശലക്ഷം ബാരല്‍ എണ്ണയാണ് നേരത്തെ ഇറാഖ് കയറ്റുമതി ചെയ്തിരുന്നത്. യുദ്ധം തുടങ്ങിയതോടെ ഇത് 10 ദശലക്ഷമായി കുറഞ്ഞു.

അമേരിക്കന്‍ അപ്പാഷെ വീണു; വ്യാപക ആക്രമണവുമായി ഇറാന്‍, ബഹ്‌റൈനില്‍ അലാറം, യുദ്ധം കനക്കുന്നു
അമേരിക്കന്‍ അപ്പാഷെ വീണു; വ്യാപക ആക്രമണവുമായി ഇറാന്‍, ബഹ്‌റൈനില്‍ അലാറം, യുദ്ധം കനക്കുന്നു

ഇങ്ങനെ കൂടുതല്‍ കാലം മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്നാണ് ഇറാഖ് സര്‍ക്കാരിന്റെ നിലപാട്. തുടര്‍ന്നാണ് ബദല്‍മാര്‍ഗം തേടുന്നത്. കുര്‍ദുകളുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുര്‍ദിസ്താന്‍ വഴി തുര്‍ക്കിയിലൂടെ എണ്ണ കയറ്റുമതി എളുപ്പമാകുമെന്ന് ഇറാഖ് ഭരണകൂടം കരുതുന്നു. ബജറ്റ് പദ്ധതികളെല്ലാം നിലവില്‍ താളംതെറ്റുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

ഇറാഖിന്റെ തീരുമാനം ഇന്ത്യയ്ക്ക് ആശ്വാസം

ഇന്ത്യ ഏറ്റവും കൂടുതുല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. ഒന്നാം സ്ഥാനത്ത് റഷ്യയും മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയുമാണ്. എന്നാല്‍ സൗദി അറേബ്യയും ഇറാഖും ഉള്‍പ്പെടെയുള്ള എല്ലാ പശ്ചിമേഷ്യന്‍ രാജ്യങ്ങളും തെക്കന്‍ ഏഷ്യയിലേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നതിന് ആശ്രയിക്കുന്ന പാത ഹോര്‍മുസ് ആണ്. കഴിഞ്ഞ മൂന്ന് മാസമായി എല്ലാ എണ്ണ ടാങ്കറുകളും ഇതിലൂടെ അയക്കുന്നില്ല.

തുര്‍ക്കി വഴി ഇറാഖ് ക്രൂഡ് ഓയില്‍ കയറ്റുമതി ശക്തമാക്കിയാല്‍ ഇന്ത്യയ്ക്ക് ആശ്വാസമാകും. സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള ക്രൂഡ് വരവ് കുറഞ്ഞതോടെ ഇന്ത്യ, വെനസ്വേല ഉള്‍പ്പെടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും നൈജീരിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളെയും അമേരിക്കയെയും ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിക്കുകയാണ്. ഇറാഖ് കയറ്റുമതി വര്‍ധിപ്പിച്ചാല്‍ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും.

അറ്റകൈ നോക്കി കുവൈത്ത്; സൗദി അറേബ്യയും യുഎഇയും കനിയുമോ? മറ്റു മാര്‍ഗമില്ല
അറ്റകൈ നോക്കി കുവൈത്ത്; സൗദി അറേബ്യയും യുഎഇയും കനിയുമോ? മറ്റു മാര്‍ഗമില്ല

പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഹോര്‍മുസ് അല്ലാത്ത വഴി തേടുകയാണ്. സൗദി അറേബ്യ പൈപ്പ് ലൈന്‍ സ്ഥാപിച്ച് യാമ്പു തുറമുഖം വഴി എണ്ണ കയറ്റുമതി വര്‍ധിപ്പിച്ചു. യുഎഇ ഫുജൈറ വഴി കയറ്റുമതി ശക്തമാക്കി. ഈ രണ്ട് രാജ്യങ്ങളുമായും കുവൈത്ത് ചര്‍ച്ച നടത്തുന്നുണ്ട്. അവരുടെ എണ്ണയും ഈ പൈപ്പ് ലൈന്‍ പാതയിലൂടെ കയറ്റുമതി ചെയ്യാന്‍ സാധിക്കുമോ എന്നാണ് കുവൈത്ത് പരിശോധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+