Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയില്‍ സ്ത്രീകളെ പരസ്യമായി തലവെട്ടി കൊന്ന് ഐസിസ്, 'ശിക്ഷ' എന്തിനാണെന്നോ?

റാഖ: കൊടുക്രൂര കൃത്യങ്ങളിലൂടെ കുപ്രസിദ്ധരാവുന്ന ഐസിസുകാരുടെ വാള്‍മുനയില്‍ സ്ത്രീകളും ഇരയാക്കപ്പെടുന്നു. മതനിയമപ്രകാരം പുരുഷന്‍മാര്‍ക്ക് കടുതക്ത ശിക്ഷ വിധിയ്ക്കുന്ന ഐസിസ് സ്ത്രീകള്‍ക്കും വധശിക്ഷ നല്‍കുന്നു. തലവെട്ടിയാണ് ഐസിസ് വധശിക്ഷ നടപ്പാക്കുന്നത്. സിറിയയില്‍ മന്ത്രവാദക്കുറ്റം ആരോപിച്ച് രണ്ട് സ്ത്രീകളെ ഐസിസ് തലവെട്ടി കൊന്നു. ഇതിന് മുന്‍പ് വ്യഭിചാരക്കുറ്റം ആരോപിച്ച് ഐസിസ് സ്ത്രീയെ കല്ലെറിഞ്ഞ് കൊന്നതും വാര്‍ത്തായിയിരുന്നു.

ദെയ് ര്‍ അല്‍ സോര്‍ പ്രവിശ്യയിലാണ് വധശിക്ഷ നടപ്പാക്കിയത്. മന്ത്രവാദക്കുറ്റമാണ് തടവുകാരാക്കപ്പെട്ട സ്ത്രീകള്‍ക്ക് മേല്‍ ആരോപിച്ചത്. സിറിയയില്‍ ആദ്യമായാണ് സ്ത്രീകളെ തലവെട്ടി കൊല്ലുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. വേറിട്ട രണ്ട് സംഭവങ്ങളിലായാണ് ഐസിസ് വധശിക്ഷ നടപ്പാക്കിയത്. ആരോപിയ്ക്കപ്പെട്ട കുറ്റം മന്ത്രവാദവും...

തലയറുത്തു

തലയറുത്തു

സിറിയയില്‍ ആദ്യമായി പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളേയും ഐസിസ് തലവെട്ടി കൊന്നു. ദെയ് ര്‍ അല്‍ സോര്‍ നഗരത്തില്‍ ഒരു സ്ത്രീയേയും ഭര്‍ത്താവിനേയും ഐസിസ് പരസ്യമായി തലവെട്ടി കൊന്നു. മന്ത്രവാക്കുറ്റമാണ് ആരോപിച്ചത്

രണ്ടാമത്

രണ്ടാമത്

അല്‍ മയാദീന്‍ നഗരത്തില്‍ മറ്റൊരു സ്ത്രീയേയും ഭര്‍ത്താവിനേയും ഐസിസ് തലവെട്ടി കൊന്നു. ഇതും മന്ത്രവാദക്കുറ്റം ആരോപിച്ചായിരുന്നു

സിറിയയില്‍

സിറിയയില്‍

സിറിയയില്‍ ആദ്യമായാണ് തടവുകാരായ സ്ത്രീകളെ ഐസിസ് തലവെട്ടി കൊല്ലുന്നതെ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറയുന്നു

കുരിശിലേറ്റി

കുരിശിലേറ്റി

റംസാന്‍ മാസമായതിനാല്‍ തന്നെ കൂടുതല്‍ തടവുകാര്‍ക്കും ഐസിസ് ശിക്ഷ വിധിയ്ക്കുമെന്നാണ് സൂചന. റംസാന്‍ വ്രതമെടുക്കാതെ ആഹാരം കഴിച്ചതിന് അഞ്ച് പേരെ കുരിശ്ശില്‍ തറച്ച് കൊന്നു

ആദ്യമായാണോ

ആദ്യമായാണോ

അതിര്‍ത്തി പ്രദേശമാ കൊബെയ്‌നില്‍ കഴിഞ്ഞവര്‍ഷം മൂന്ന് സ്ത്രീകളെ ഐസിസ് തലവെട്ടി കൊന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+