നീസ് ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ്
പാരീസ്: 84 പേരുടെ മരണത്തിനിടയാക്കിയ നീസ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്ത്. ഐസിസ് അനുകൂല വാര്‍ത്താ ഏജന്‍സി അമാക് ഇന്‍സ്റ്റഗ്രാമാണ് വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുക്കുന്നത്.
ടുണീഷ്യ- ഫ്രഞ്ച് പൗരത്വമുള്ള മുഹമ്മദ് ലഹൂജി ബോലെല്‍ എന്ന 31കാരനാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്കുന്ന വിവരം. ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ഈ യുവാവ് ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മൂന്നരലക്ഷത്തോളം ജനസംഖ്യയുള്ള കടലോര നഗരമായ നീസ് ആഡംബര റിസോര്‍ട്ടുകളുടെ നഗരം കൂടിയാണ്.

ഫ്രഞ്ച് വിപ്ലവത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബാസ്റ്റില്ലെ ദിനത്തില്‍ തെക്കന്‍ ഫ്രാന്‍സില്‍ വെടിക്കെട്ട് കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമി ട്രക്ക് ഇടിച്ചുകയറ്റിയത്. കഴിഞ്ഞ നവംബറില്‍ ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണത്തില്‍ 140 പേര് കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നിലും ഐസിസായിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications