കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബന്ദികളുടെ കഴുത്തറുക്കുന്ന ഐസിസ് തീവ്രവാദിയെ തിരിച്ചറിഞ്ഞു

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ഇറാഖിലും സിറയയിലും വ്യാപിച്ചുകിടക്കുന്ന തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റി(ഐസിസ്)നുവേണ്ടി ബന്ദികളുടെ തലയറുക്കുന്ന ഭീകരനെ തിരിച്ചറിഞ്ഞു. ജിഹാദി ജോണ്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ പടിഞ്ഞാറന്‍ ലണ്ടന്‍ സ്വദേശിയായ മുഹമ്മദ് എംവസിയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ വാഷിംങ്ടണ്‍ പോസ്റ്റും മുഹമ്മദ് എംവസിയാണ് ജിഹാദി ജോണെന്ന് സ്ഥിതീകരിച്ചിരുന്നു.

ലോകത്തിലെ തന്നെ ഏറ്റവും ക്രൂരനായി വിലയിരുത്തപ്പെടുന്ന ഇയാള്‍ ലണ്ടനിലെ ഒരു സമ്പന്ന കുടുംബാംഗമായിരുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് ബിരുദധാരിയായ ഇയാള്‍ 2012ലാണ് ഐസിസില്‍ ആകൃഷ്ടനായി രാജ്യം വിടുന്നത്. സിറിയയില്‍ തീവ്രവാദ സംഘങ്ങളുടെ പ്രശംസപിടിച്ചു പറ്റിയ ജോന്‍ സ്വയം കഴുത്തറുക്കല്‍ ജോലി ഏറ്റെടുക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

terrorist

പാശ്ചാത്യരെ കൊന്നൊടുക്കാന്‍ അവരില്‍ നിന്നുതന്നെ ഒരാളെ ഐസിസ് കണ്ടെത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെയായി രണ്ട് ബ്രിട്ടീഷ് പൗരന്മാരെയും, മൂന്ന് അമേരിക്കക്കാരെയും, രണ്ട് ജപ്പാന്‍കാരെയും ജിഹാദി ജോണ്‍ തലയറുക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടീഷ് ഇംഗ്ലീഷിലാണ് ജോണിന്റെ സംസാരം.

തനിക്കു മുന്നില്‍ മുട്ടുകുത്തിയിരിക്കുന്ന ബന്ദിയുടെ കഴുത്ത് വലതുകൈകൊണ്ട് പിടിച്ച് ഇടതുകൈകൊണ്ട് കഴുത്തറുക്കുകയാണ് ഇയാളുടെ രീതി. തല മറച്ചാണ് ഇയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇയാളുടെ താവളം മനസിലാക്കാനും പിടികൂടാനുമായി അമേരിക്കയും സഖ്യസേനയും ശ്രമിച്ചുവരികയാണ്.

English summary
Islamic State killer 'Jihadi John' named as Mohammed Emwazi from London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X