ഗാസയില്‍ വന്‍ തിരിച്ചടി; 24 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു... കെട്ടിടം തകര്‍ക്കുന്നതിനിടെ ആക്രമണം
ഗാസ സിറ്റി: പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന് വന്‍ തിരിച്ചടി. യുദ്ധം തുടങ്ങി 100 ദിവസം പിന്നിട്ട വേളയിലാണ് ശക്തമായ തിരിച്ചടി ഇസ്രായേല്‍ സൈന്യത്തിന് നേരെയുണ്ടായിരിക്കുന്നത്. 24 സൈനികര്‍ രണ്ട് സംഭവങ്ങളിലായി കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ സൈനിക വക്താവ് സ്ഥിരീകരിച്ചു. ആദ്യമായിട്ടാണ് ഗാസയില്‍ ഇങ്ങനെ ഒരു സംഭവമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1400 ഇസ്രായേലികള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനികരും ഇതില്‍പ്പെടും. പിന്നീട് ഗാസയിലേക്ക് ഇസ്രായേല്‍ സൈന്യം ആക്രമണം ശക്തമാക്കുകയായിരുന്നു. 25000 പലസ്തീന്‍കാരാണ് ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കെയാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.

100 ദിവസം ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയിട്ടും ഹമാസ് സൈനികമായി നീങ്ങുന്നു എന്നത് ഇസ്രായേല്‍ സര്‍ക്കാരില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കരയാക്രമണം തുടങ്ങിയ ശേഷം നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പലപ്പോഴായി 250ലധികം സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്ക്. അതിനിടെയാണ് ഒരു ദിവസം മാത്രം 24 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിരിക്കുന്നത്.
2024ല്‍ ഇസ്രായേല്‍ സൈന്യം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണിതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖാന് യൂനുസില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു സൈന്യം. ഇവര്‍ അകത്ത് കയറി ബോംബുകള്‍ ഘടിപ്പിക്കവെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. സൈനികരുടെ ടാങ്ക് ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന് അകത്തായിരുന്ന 21 സൈനികരും സംഭവത്തില്‍ കൊല്ലപ്പെട്ടുവെന്ന് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗറി പറഞ്ഞു.
അതിനിടെ തെക്കന്‍ ഗാസയിലെ മറ്റൊരു സംഭവത്തില്‍ മൂന്ന് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയ ശേഷം പ്രസായസമേറിയ ദിനമായിരുന്നു ഇന്നലെ എന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. പൂര്‍ണമായ വിജയം നേടും വരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ ഭാവി നിര്‍ണയിക്കുന്ന യുദ്ധമാണിതെന്ന് പ്രതിരോധമന്ത്രി യോവ് ഗല്ലന്റ് പറഞ്ഞു.
ഹമാസിനെ ഇല്ലാതാക്കുക എന്നതാണ് യുദ്ധത്തിന്റെ ലക്ഷ്യം. അത് നേടുംവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആവര്‍ത്തിക്കുന്നത്. തെക്കന്‍ ഗാസയിലെ പ്രധാന നഗരമായ ഖാന് യൂനുസ്. ഇസ്രായേല്‍ സൈന്യം നേരത്തെ ഇവിടെ വ്യാപകമായി വ്യോമാക്രമണം നടത്തിയിരുന്നു. ശേഷമാണ് കരസേന എത്തിയത്. ഇവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications