Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണ ഗാസയിലെ സ്കൂളിന് നേരെ റോക്കറ്റ് ആക്രമണം; 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

ഗാസ: ഇസ്രയേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. പലായനം ചെയ്യപ്പെട്ട പലസ്തീനികൾ താമസിക്കുകയായിരുന്ന ദക്ഷിണ ഗാസയിലെ സ്കൂളിന് നേരെയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. ഹമാസിന്റെ കമാൻഡ് സെന്റർ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ് എന്ന ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 13 കുട്ടികളും ആറ് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. മൈതാനത്ത് കുട്ടികൾ കളിക്കുമ്പോഴാണ് റോക്കറ്റ് ആക്രമണം ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നതെന്നാണ് വിവരം.

gaza

നേരത്തെ സ്കൂളായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഇപ്പോൾ ഹമാസിന്റെ കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുവെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. സിവിലിയൻ സൗകര്യങ്ങളാണ് ഹമാസ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് എന്നും ഇസ്രയേൽ സൈന്യം ആരോപിച്ചു. ഇത് ഹമാസ് നിഷേധിച്ചു. ദക്ഷിണ ഗാസയിലെ റഫയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ നാല് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്, ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 ബന്ദികളാകുകയും ചെയ്തു. ഗാസയിൽ ഇസ്രായേലിൻ്റെ തുടർന്നുള്ള സൈനിക ഇടപെടൽ ആരോഗ്യ മന്ത്രാലയത്തിൻ്റെ രേഖകൾ പ്രകാരം 41,000 മരണങ്ങൾക്ക് കാരണമായി. നടന്നുകൊണ്ടിരിക്കുന്ന അക്രമവും ജനസാന്ദ്രതയുള്ള സിവിലിയൻ പ്രദേശങ്ങളെ ലക്ഷ്യം വയ്ക്കുന്ന തന്ത്രവും ഗുരുതരമായ മാനുഷികവും നിയമപരവുമായ ആശങ്കകൾ ഉയർത്തുന്നു, സംഘട്ടനത്തിന് അടിയന്തര പരിഹാരത്തിൻ്റെ ആവശ്യകത ഉയർത്തിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+