സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റ് ആക്രമിച്ച് തകർത്ത് ഇസ്രായേല്‍: രണ്ട് ജനറല്‍ ഉള്‍പ്പെടെ 7 പേർ കൊല്ലപ്പെട്ടു
പശ്ചിമേഷ്യയില്‍ വീണ്ടും സംഘർഷ സാഹചര്യങ്ങള്‍ ശക്തമാക്കി ഇറാനെതിരെ ഇസ്രായേലിനെതിരെ വ്യോമാക്രമണം. സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഇറാനിയൻ ജനറൽമാരും അഞ്ച് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറാൻ വ്യക്തമാക്കുന്നത്.
ഗാസയിലും ലെബനനുമായുള്ള അതിർത്തിയിലും ഇസ്രായേലിനെതിരെ പോരാടുന്ന തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന ഇറാനിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരെ ഇസ്രായേൽ ലക്ഷ്യമിടുന്നതിൻ്റെ ഭാഗമായാണ് ഈ ആക്രമണമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഗാസയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ഇസ്രായേലും ലെബനൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുകൾ വർദ്ധിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ഗാസയുടെ നിയന്ത്രണം കൈവശം വെച്ചിരിക്കുന്ന ഹമാസിനും ഇറാൻ്റെ പിന്തുണയുണ്ട്. ഇറാനെ ലക്ഷ്യമിടുന്ന ആക്രമണങ്ങൾ അപൂർവ്വമായി അംഗീകരിക്കുന്ന ഇസ്രായേൽ, സിറിയയിലെ ഏറ്റവും പുതിയ ആക്രമണത്തെക്കുറിച്ചും തങ്ങൾക്ക് അഭിപ്രായമൊന്നും പറയാനില്ലെന്നാണ് പ്രതികരിച്ചത്. എന്നിരുന്നാലും തെക്കൻ ഇസ്രായേലിലെ നാവിക താവളത്തിന് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിന് ഇറാനെ ഇസ്രായേല്‍ സൈനിക വക്താവ് കുറ്റപ്പെടുത്തി.
അതിർത്തിയില്‍ നിന്നുള്ള ഹിസ്ബുള്ള ആക്രമണം സമീപകാലത്ത് വർധിച്ചിട്ടുണ്ട്. ഇതില്‍ ഇസ്രായേല്‍ അക്ഷമരാണ്. ഇത് ഒരു സമ്പൂർണ്ണ യുദ്ധത്തിൻ്റെ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. യെമനിലെ ഇറാൻ്റെ പിന്തുണയുള്ള ഹൂതി വിമതരും തിങ്കളാഴ്ച ഉൾപ്പെടെ ഇസ്രായേലിന് നേരെ ദീർഘദൂര മിസൈലുകൾ വിക്ഷേപിക്കുന്നത് ശക്തമാക്കിയിട്ടുണ്ട്.
ഇറാൻ്റെ റെവല്യൂഷണറി ഗാർഡിൻ്റെ കണക്കനുസരിച്ച് 2016 വരെ ലെബനനിലും സിറിയയിലും എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിനെ നയിച്ച ജനറൽ മുഹമ്മദ് റെസ സഹേദിയാണ് സിറിയയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. സഹേദിയുടെ ഡെപ്യൂട്ടി ജനറൽ മുഹമ്മദ് ഹാദി ഹജ്രിയാഹിമിയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഹിസ്ബുല്ലയിലെ അംഗമായ ഹുസൈൻ യൂസഫും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി തീവ്രവാദ ഗ്രൂപ്പിൻ്റെ വക്താവ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. മരണവിവരം ഹിസ്ബുള്ള പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ആക്രമണത്തിൽ രണ്ട് സിറിയക്കാർ കൊല്ലപ്പെട്ടതായി ബ്രിട്ടൻ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സും അറിയിച്ചു.
പരിക്കേറ്റവരിൽ കോൺസുലേറ്റിന് കാവൽ നിന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ആക്രമണത്തിൽ ഇറാൻ്റെ കോൺസുലാർ കെട്ടിടം പൂർണ്ണമായി തകർന്നപ്പോള്‍ സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി പറയുന്നതനുസരിച്ച്, അതിൻ്റെ പ്രധാന എംബസി കെട്ടിടം കേടുകൂടാതെയിരിക്കുന്നു. അതേസമയം കോൺസുലർ കെട്ടിടത്തിനുള്ളിലായിരുന്നു ഇറാൻ അംബാസഡറുടെ വസതി.












Click it and Unblock the Notifications