Get Updates
Get notified of breaking news, exclusive insights, and must-see stories!

ലെബനനിൽ വീണ്ടും ഇസ്രായേൽ ബോംബാക്രമണം; 22 പേർ കൊല്ലപ്പെട്ടു, 117 ഓളം പേർക്ക് പരിക്ക്

ബെയ്റൂട്ട്; വീണ്ടും ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ. സെൻട്രൽ ബെയ്റൂട്ടിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 117 ഓളം പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹിസ്ബുള്ള നേതാവിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ആക്രമണമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. ലെബനനിൽ ഇസ്രായേൽ ആരംഭിച്ച ആക്രമണത്തിന് ശേഷം ഇത് മൂന്നാം തവണയാണ് സെൻട്രൽ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നത്.

അൽ നബ മേഖലയിലയിലെ കെട്ടിടത്തിന് നേരെയായിരുന്നു ആദ്യം ആക്രമണം നടന്നത്. തുടർന്ന് ബുർജ് അബി ഹൈദർ മേഖലയിലും ആക്രമണം ഉണ്ടായി. പിന്നാലെ തുടരെ തുടരെ ആക്രമണങ്ങൾ നടക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. കരഞ്ഞ് നിലവിളിച്ച് ഉറ്റവരെ തേടി നടക്കുന്നവരേയും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

israel2

അതേസയമയം ആക്രമണത്തെ കുറിച്ച് ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ നാല് ദിവസത്തിനിടയിൽ ഹിസ്ബുള്ളയുടെ രണ്ടായിരം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹിസ്ബുള്ള ഭീകരരേയും അവരുടെ കെട്ടിടങ്ങളേയും ആയുധങ്ങളേയും ലക്ഷ്യം വെച്ചുള്ളതായിരുന്നു ആക്രമണമെന്നും ഇസ്രായേൽ സൈന്യം പറഞ്ഞു.

ഹിസ്ബുള്ളയുടെ ലെയ്സൺ കോർഡിനേഷൻ യൂനിറ്റ് ചീഫ് വാഫിഖ് സഫയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഇസ്രായേൽ ആക്രമണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.2019 ൽ സഫയ്ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഹിസ്ബുള്ള തലവനായിരുന്ന ഹസൻ നസ്രല്ലയുമായി നേരിട്ട് ബന്ധമുള്ള നേതാവാണ് സഫയെന്നും ലെബനീസ് തുറമുഖങ്ങളും അതിർത്തിപാതകളും ഹിസ്ബുള്ളയ്ക്ക് വേണ്ടി കള്ളകടത്ത് നടത്താനായി ഇയാൾ ഉപയോഗിച്ചുവെന്നുമായിരുന്നു അന്ന് യുഎസ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.

അതേസമയം ലബനനിലെ തങ്ങളുടെ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിക്കുകയാണെന്നും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് യുഎൻ രംഗത്തെത്തിയതിന് പിന്നാലെയാണ് വീണ്ടും മേഖലയിൽ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തിൽ യുഎന്നിന്റെ ഭാഗമായ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇസ്രായേൽ നടപടിയിൽ യുഎസും പ്രതികരിച്ചു. ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യം വെയ്ക്കുമ്പോൾ യുഎൻ ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം ഇസ്രായേൽ ഉറപ്പാക്കണമെന്നായിരുന്നു യുഎസ് വ്യക്തമാക്കിയത്. എന്നാൽ യുണിഫിൽ ആസ്ഥാനത്തിന് സമീപമുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഉദ്യോഗസ്ഥരോട് സുരക്ഷിത മേഖലയിലേക്ക് നീങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി.

സപ്റ്റംബർ 23 മുതൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 1200 ന് മുകളിൽ പേർ കൊല്ലപ്പെട്ടതായാണ് ലെബനീസ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും ലക്ഷക്കണക്കിന് പേർ രാജ്യത്ത് നിന്ന് പാലായനം ചെയ്തതായും സർക്കാർ അറിയിച്ചു. വ്യാമോക്രമാണത്തിന് പിന്നാലെ സപ്റ്റംബർ 30 മുതൽ കരയാക്രമണം ഇസ്രായേൽ നടത്തിയിരുന്നു. ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്രല്ലയടക്കം സംഘടനയുടെ 250 ഓളം നേതാക്കളെ ഇല്ലാതാക്കിയെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. അതേസമയം ഇസ്രായേലിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് പ്രത്യാക്രമണം ഉണ്ടായിട്ടില്ല. ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ നേരത്തേ വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+