ഹമാസിന്റെ ഉന്നത നേതാവ് അബു മുറാദിനെ വധിച്ചെന്ന് ഇസ്രയേൽ ; ആരാണ് അബു മുറാദ് ?
ജറുസലേം : ഹമാസിന്റെ ഉന്നത നേതാവ് അബു മുറാദിനെ വധിച്ചതായി ഇസ്രായേൽ സൈന്യം. ഹമാസ് മിലിട്ടറി കമാന്ററാണ് അബു മുറാദ്. ഗാസയിൽ ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് അബു മുറാദിനെ വധിച്ചത് എന്നാണ് ഇസ്രയേലി സൈന്യം അവകാശപ്പെടുന്നത്. അതേ സമയം മരണ വാർത്തയിൽ ഹമാസിന്റെ പ്രതികരണങ്ങളൊന്നും ഇത് വരെ വന്നിട്ടില്ല.
ഹമാസിന്റെ മിലിട്ടറി കമാന്ററായ അബു മുറാദ് ആണ് കഴിഞ്ഞയാഴ്ച്ചത്തെ ഇസ്രായേൽ മിന്നലാക്രമണത്തിനു പിന്നിലെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിന് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നയാളാണ് അബു മുറാദ് എന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേലിലെ മിന്നൽ ആക്രമണത്തിലും നിരവധി പേർ മരിച്ചിരുന്നു.

ഗാസയിലെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാകുന്നതിനിടെ ഇന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരണം നടത്തിയിരുന്നു. ഞങ്ങളുടെ ശത്രുക്കൾ അനുഭവിക്കാൻ പോകുന്നതേയുള്ളൂവെന്നും ഇനി സംഭവിക്കാനുള്ളതിനെപ്പറ്റി ഇപ്പോൾ എനിക്ക് തുറന്നു പറായനാകില്ലെന്നുമായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത്.
ഇന്ന് രാവിലെ ഗാസ നഗരത്തിൽ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 70 പേർ മരിച്ചതായി ഹമാസ് സ്ഥിരീകരിച്ചിരുന്നു. 24 മണിക്കൂർ കൊണ്ട് ഗാസ ഒഴിയണമെന്ന് ഇസ്രായേൽ സൈന്യം ഇന്നലെ താക്കീത് നൽകിയിരുന്നു. ഇതനുസരിച്ച് ഗാസയിലെ ആളുകൾ തെക്കോട്ട് നീങ്ങുകയായിരുന്നു. ഇതിനിടെയാണ് ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണമുണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറിൽ ഇസ്രായേലി സൈന്യം ഗാസയിൽ റെയ്ഡ് നടത്തിയിരുന്നുവെന്നും തീവ്രവാദികളുടെ ആയുധങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യമെന്നും പ്രതികരിച്ചു. ഇസ്രായേലികളും വിദേശികളും ഉൾപ്പെടെ 150 പേരെ ഹമാസ് ബന്ദിയാക്കി സൂക്ഷിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ ആരോപിച്ചു.
നിലവിൽ ഇസ്രായേൽ- ഹമാസ് സംഘർഷത്തിൽ മരണ സംഖ്യ 1900 കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിൽ 600 ൽ അധികം കുട്ടികളുമുണ്ടെന്നാണ് കണക്ക്. പലസ്തീനിലെ ജനങ്ങളെ കൂട്ടക്കുരുതിക്ക് ഇരയാക്കുന്നതിനെതിരെയും അവരുടെ പാർപ്പിടങ്ങളും കെട്ടിടങ്ങളും തകർക്കുന്നതിലും പ്രതീക്ഷിച്ച് ചിലയിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. ബെയ്റൂട്ട്, ഇറാഖ്, ഇറാൻ, ജോർദാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ അനുകൂല നിലപാടിലാണ് തുടരുന്നത്.
സംഘർഷത്തിൽ ഒരു റോയിട്ടേഴ്സ് വീഡിയോ ജേർണലിസ്റ്റ് മരിച്ചു. 2 റോയിട്ടേഴ്സ് മാധ്യമ പ്രവർത്തകർ, അൽ ജസീറ റിപ്പോർട്ടർമാർ എന്നിവർക്കും പരിക്കുകളുണ്ട്. ഗാസയിൽ ഇപ്പോഴുള്ള ക്യാഷ്വാലിറ്റികൾ ഉൾക്കൊള്ളാൻ തക്ക ആശുപത്രികൾ ഇല്ലെന്നും ഗാസയിലെ ആരോഗ്യ സംവിധാനം തകർച്ചയുടെ വക്കിലാണെന്നും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications